സ്വർണം വീണ്ടും അകലെ; ആഭരണം വാങ്ങാൻ 1.30 ലക്ഷം കടക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും കുതിച്ചുയർന്നു.
രാവിലെ മുതൽ സർവ്വകാല റെക്കോർഡിൽ തുടർന്നിരുന്ന വിലയിൽ ഉച്ചയോടെ പവനിന് 1,600 രൂപ കൂടി ഉയർന്നു.
ഇതോടെ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന്റെ വില 1,10,400 രൂപയായി.
ആറ്റിങ്ങലിൽ പ്ലസ് ടു വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; കണ്ടെത്തിയത് കിടപ്പുമുറിയിൽ
പണിക്കൂലി–ജിഎസ്ടി ചേർത്താൽ 1.30 ലക്ഷം കടക്കും
ഏറ്റവും കുറഞ്ഞ പണിക്കൂലി (5%), ജിഎസ്ടി (3%), ഹാൾമാർക്കിങ് ചാർജ് എന്നിവ ചേർത്താൽ ഇന്ന് ഒരു പവൻ ആഭരണം വാങ്ങാൻ 1,30,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടിവരും.
സ്വർണം സാധാരണക്കാരിൽ നിന്ന് വീണ്ടും അകന്നു പോകുന്ന അവസ്ഥയാണിത്.
അന്താരാഷ്ട്ര സംഘർഷങ്ങൾ വില കുത്തനെ ഉയർത്തുന്നു
അന്താരാഷ്ട്ര തലത്തിലെ സംഘർഷങ്ങളും അനിശ്ചിതത്വവും മൂലം സ്വർണവില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സൂചന.
സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ ഒഴുകുന്നതാണ് വില വർധിക്കാൻ കാരണം.
വില നിശ്ചയിക്കുന്നത് ഇങ്ങനെ
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ അന്താരാഷ്ട്ര വിപണി നിരക്കുകൾ അനുസരിച്ചാണ് കേരളത്തിൽ സ്വർണവില നിശ്ചയിക്കുന്നത്.
ഇറക്കുമതി തീരുവ, നികുതികൾ, രൂപ–ഡോളർ വിനിമയ നിരക്കുകൾ എന്നിവയും വിലയെ ശക്തമായി ബാധിക്കുന്നു.
ഇന്നത്തെ സ്വർണ–വെള്ളി നിരക്കുകൾ
22 കാരറ്റ് ഒരു ഗ്രാം: ₹13,800
18 കാരറ്റ് ഒരു ഗ്രാം: ₹11,340
വെള്ളി ഒരു ഗ്രാം: ₹320
English Summary:
Gold prices in Kerala touched a new all-time high on Monday, with the price of one sovereign of 22-carat gold rising to ₹1,10,400 after an increase of ₹1,600 in a single day. Including making charges, GST and hallmark fees, the cost of a gold ornament now exceeds ₹1.30 lakh. Experts say rising global tensions and international market trends could push prices even higher.









