കാർത്തികപ്പള്ളിയിൽ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി; ഒരാൾ പിടിയിൽ
ആലപ്പുഴ: ആലപ്പുഴ കാർത്തികപ്പള്ളി പുളിക്കീഴ് ഭാഗത്ത് ശനിയാഴ്ച രാത്രി ക്രിമിനൽ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ പത്തുപേർക്കെതിരെ പൊലീസ് കേസെടുത്തു.
കെടിഡിസി ബാറിൽ മദ്യപിക്കാനെത്തിയ യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കമാണ് അർധരാത്രിക്കുശേഷം സംഘർഷത്തിലേക്ക് നീങ്ങിയതെന്ന് പൊലീസ് പറഞ്ഞു.
വെടിവയ്പ്പും ഏറ്റുമുട്ടലും
സംഘർഷത്തിനിടെ എതിർപക്ഷത്തിന് നേരെ വെടിവെപ്പ് ഉണ്ടായെങ്കിലും ഉപയോഗിച്ചത് അപകടകാരിയായ തോക്കല്ലെന്ന് മനസിലായതോടെ ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ കൂടുതൽ രൂക്ഷമായി. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
ഒരാൾ അറസ്റ്റിൽ
പരിക്കേറ്റ വിഷ്ണുവിനെയും സംഘത്തെയും ആക്രമിച്ച കേസിൽ തൃക്കുന്നപ്പുഴ സ്വദേശി മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പരുമലയിലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് വിഷ്ണുവും സംഘവും.
പത്തുപേർക്കെതിരെ കേസ്
ഇരുവിഭാഗങ്ങളിലുമായി ഉൾപ്പെട്ട പത്തുപേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
പിടിച്ചെടുത്ത തോക്ക് കോടതിയിൽ ഹാജരാക്കുമെന്നും മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
English Summary:
A clash between two criminal groups in Pulikkeezh, Karthikappally, Alappuzha, led to the registration of cases against ten people. The violence reportedly began as an argument at a bar on Saturday night and later escalated into a group fight and gunfire after midnight. Police arrested one accused, Manikandan from Thrikkunnapuzha, in connection with the attack on Vishnu and his group. Several injured individuals are undergoing treatment, and police said more arrests are likely.








