ഋഗ്വേദും മരണത്തിനു കീഴടങ്ങി നാടിന് നോവായി നിവേദയും മക്കളും
കണ്ണൂർ: എടയന്നൂരിൽ ഉണ്ടായ ഭീകര വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പതിനൊന്നുകാരനും മരിച്ചു.
മട്ടന്നൂർ–ചാലോട് റോഡിൽ എടയന്നൂർ ഹയർ സെക്കൻഡറി സ്കൂളിന് സമീപം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഋഗ്വേദ് (11) ചാല മിംസ് ആശുപത്രിയിൽ ചൊവ്വാഴ്ച രാത്രി 9.45ഓടെയാണ് മരണത്തിന് കീഴടങ്ങിയത്.
ഇതേ അപകടത്തിൽ ഋഗ്വേദിന്റെ അമ്മ നെല്ലൂന്നി ലോട്ടസ് ഗാർഡൻ സ്വദേശി നിവേദ (46), അനുജൻ സാത്വിക് (9) എന്നിവർ ചൊവ്വാഴ്ച ഉച്ചയ്ക്ക് തന്നെ ചികിത്സയിലിരിക്കെ മരിച്ചിരുന്നു.
കുറ്റിയാട്ടൂർ മുച്ചിലോട്ട് കാവിൽ തെയ്യം കണ്ട് മടങ്ങുകയായിരുന്ന നിവേദയും മക്കളും സഞ്ചരിച്ച സ്കൂട്ടറിലേക്കാണ് എതിര്‍ദിശയിൽ നിന്നെത്തിയ കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് നെല്ലൂന്നി ഗ്രാമദീപം വായനശാല പരിസരത്തും തുടർന്ന് വീട്ടിലും പൊതുദർശനത്തിന് വെക്കും. ഉച്ചയ്ക്ക് ശേഷം 2.30ഓടെ മട്ടന്നൂർ പൊറോറ നിദ്രാലയത്തിൽ മൂവരുടെയും സംസ്കാരം നടക്കും.
English Summary
An 11-year-old boy succumbed to injuries sustained in a tragic road accident at Edayannur in Kannur, taking the death toll to three. His mother and younger brother had died earlier while undergoing treatment. The accident occurred when a car lost control and hit their scooter while they were returning after attending a Theyyam ritual. The final rites will be held on Wednesday afternoon.
kannur-edayannur-road-accident-three-dead
Kannur, Edayannur, Road Accident, Family Tragedy, Kerala News, Scooter Accident, Car Crash, Theyyam Return, Death News









