കൊച്ചി: ഉമാ തോമസ് എംഎൽഎയ്ക്ക് അപകടമുണ്ടാക്കിയ കലൂരിലെ ഗിന്നസ് നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് നടി ദിവ്യ ഉണ്ണിയുടെ മൊഴി രേഖപ്പെടുത്താൻ പോലീസ് ആലോചന. അമേരിക്കയിലേക്ക് തിരിച്ചു പോയ നടിയുടെ മൊഴി ഓൺലൈനായി രേഖപ്പെടുത്താനും നടൻ സിജോയ് വർഗീസിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും ആണ് പോലീസിന്റെ നീക്കം. നൃത്താധ്യാപകരുടെ മൊഴിയും എടുത്തേക്കും.(Kalur dance event; Divya Unni’s statement will be recorded online)
നൃത്ത പരിപാടിയോടനുബന്ധിച്ചുള്ള സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം ഊർജിതമാക്കാനാണു പോലീസിന്റെ നീക്കം. പണപ്പിരിവിന് ഇടനിലക്കാരായി പ്രവർത്തിച്ചതിൽ ആവശ്യമെങ്കിൽ നൃത്ത അധ്യാപകരെയും കേസിൽ പ്രതിചേർക്കും.
അതേസമയം ഒന്നാം പ്രതി നിഘോഷ് കുമാർ, രണ്ടാം പ്രതി നിഘോഷിന്‍റെ ഭാര്യ മിനി, മൂന്നാം പ്രതി ഷമീർ അബ്ദുൽ റഹീം എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.