സീനിയർ വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കളമശ്ശേരിയിൽ രണ്ട് എൻജിനീയറിംഗ് വിദ്യാർത്ഥികൾ അറസ്റ്റിൽ
കൊച്ചി / കളമശ്ശേരി:
കളമശ്ശേരിയിലെ ഒരു കോളേജിലെ സീനിയർ വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച കേസിൽ ജൂനിയർ വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒന്നാം വർഷ എൻജിനീയറിംഗ് വിദ്യാർത്ഥികളായ
ചേളാമ്പറ സ്വദേശിയായ അഭിനന്ദ് (18),
കരുകുറ്റി സ്വദേശിയായ ആരവ് അദ്വൈത് (19)
എന്നിവരാണ് പിടിയിലായത്.
വിദ്യാർത്ഥിനികൾ നൽകിയ പരാതിയെ തുടർന്നായിരുന്നു പൊലീസ് നടപടി. ഓണാഘോഷ പരിപാടിക്കിടെ എടുത്ത ചിത്രങ്ങളാണ് പ്രതികൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
പെൺകുട്ടികളുടെ ഫോണുകളിലേക്കും ഈ ചിത്രങ്ങൾ പ്രതികൾ നേരിട്ട് പങ്കുവച്ചിരുന്നു.
പ്രതികളിൽ നിന്ന് മൊബൈൽ ഫോണുകളും ലാപ്‌ടോപ്പും പൊലീസ് പിടിച്ചെടുത്തു.
വിശദമായ പരിശോധനയിൽ ഇവരുടെ കൈവശം നിരവധി പെൺകുട്ടികളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടെത്തിയതായും അന്വേഷണ സംഘം അറിയിച്ചു.
ടി. ദിലീഷ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.
സംഭവവുമായി ബന്ധപ്പെട്ട് സർവകലാശാല മൂന്ന് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
English Summary
Two first-year engineering students were arrested in Kalamassery, Kochi, for morphing and circulating photos of senior female students on social media. Police seized their mobile phones and laptops and recovered several morphed images. The university has suspended three students in connection with the incident.
kalamassery-college-girls-photos-morphed-junior-students-arrested
Kalamassery news, Kochi college incident, morphed photos case, cyber crime Kerala, junior students arrested, college students harassment, Kerala police, social media crime, Malayalam news









