ടെഹ്‌റാൻ: വിലക്കയറ്റത്തിനെതിരെ തുടങ്ങിയ സാധാരണക്കാരുടെ പ്രതിഷേധം ഇറാൻ ഭരണകൂടത്തിന്റെ അടിത്തറയിളക്കുന്ന വൻ പ്രക്ഷോഭമായി മാറിയിരിക്കുകയാണ്.
പ്രക്ഷോഭം 13-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ രാജ്യം അതീവ സ്ഫോടനാത്മകമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്.
ട്രംപിന്റെ കൈകളിൽ ഇറാനികളുടെ രക്തം; അമേരിക്കൻ പ്രീണനമെന്ന് ആഞ്ഞടിച്ച് ആയത്തുള്ള അലി ഖൊമേനി
രാജ്യത്തെ അഭിസംബോധന ചെയ്ത ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി പ്രക്ഷോഭകാരികളെയും അമേരിക്കയെയും കടുത്ത ഭാഷയിലാണ് വിമർശിച്ചത്.
ഒരു വിഭാഗം ആളുകൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പ്രീതിപ്പെടുത്താനാണ് തെരുവിലിറങ്ങുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ട്രംപിനെ ‘അഹങ്കാരി’ എന്ന് വിളിച്ച ഖൊമേനി, ഇറാനികളുടെ രക്തം പുരണ്ട കൈകളാണ് ട്രംപിന്റേതെന്നും ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ടാൽ കനത്ത തിരിച്ചടി നൽകുമെന്നും മുന്നറിയിപ്പ് നൽകി.
സ്വന്തം രാജ്യത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ നോക്കാതെ ഇറാന്റെ കാര്യത്തിൽ തലയിടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിജിറ്റൽ ഇരുട്ടിൽ ഇറാൻ; ഇന്റർനെറ്റും അന്താരാഷ്ട്ര മാധ്യമങ്ങളും പൂർണ്ണമായും നിരോധിച്ചു
പ്രതിഷേധം ലോകമറിയാതിരിക്കാൻ അതിശക്തമായ നിയന്ത്രണങ്ങളാണ് ഭരണകൂടം ഏർപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തെ ഇന്റർനെറ്റ് സേവനങ്ങൾ പൂർണ്ണമായും വിച്ഛേദിച്ചു. ബിബിസി ഉൾപ്പെടെയുള്ള പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളുടെ പ്രവർത്തനങ്ങൾ തടഞ്ഞു. ഇതോടെ കൃത്യമായ വിവരങ്ങൾ പുറത്തെത്താത്ത അവസ്ഥയാണ്.
വിമാന സർവീസുകൾ റദ്ദാക്കുകയും ഫോൺ കോളുകൾ പോലും തടസ്സപ്പെടുകയും ചെയ്തതോടെ ഇറാൻ ബാഹ്യലോകത്തുനിന്നും പൂർണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്.
ലഹരിമരുന്ന് കടത്ത്: പ്രവാസികൾക്ക് ജീവപര്യന്തം, കുവൈത്തി ഡോക്ടർ ഉൾപ്പെടെ രണ്ടുപേർക്ക് 10 വർഷം തടവ്
വരാനിരിക്കുന്ന വലിയ അടിച്ചമർത്തലിന്റെ സൂചനയായാണ് നിരീക്ഷകർ ഈ ഡിജിറ്റൽ ലോക്ക്ഡൗണിനെ കാണുന്നത്.
രണ്ടാഴ്ചയ്ക്കുള്ളിൽ 42 മരണം; അയ്യായിരത്തോളം പേരെ തടവിലാക്കി സുരക്ഷാ സേന
പ്രതിഷേധം അടിച്ചമർത്താൻ സൈന്യം നേരിട്ട് രംഗത്തിറങ്ങിയതോടെ മരണസംഖ്യ കുതിച്ചുയരുകയാണ്.
കഴിഞ്ഞ 14 ദിവസത്തിനിടെ 42 പേർ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഏകദേശം 2,270-ലധികം പേരെ സുരക്ഷാ സേന ഇതിനകം കസ്റ്റഡിയിലെടുത്തു.
ഡിസംബർ 28-ന് ടെഹ്റാനിലെ മാർക്കറ്റുകളിൽ വ്യാപാരികൾ തുടങ്ങിയ പ്രതിഷേധം ഇന്ന് ഇറാനിലെ ഭൂരിഭാഗം നഗരങ്ങളിലേക്കും പടർന്നിരിക്കുകയാണ്.
വരും ദിവസങ്ങളിൽ സൈനിക നടപടി കൂടുതൽ ശക്തമാകുമെന്നാണ് സൂചനകൾ.
English Summary
The situation in Iran has turned critical as anti-government protests enter their 13th day. Supreme Leader Ayatollah Ali Khamenei has taken a hardline stance, accusing protesters of being agents of US President Donald Trump. He warned the US of a “heavy blow” if they continue to interfere.









