മനഃപൂര്‍വമല്ലാത്ത നരഹത്യ കൊലപാതകമായി; കുണ്ടന്നൂരിൽ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറുടെ അപകട മരണത്തിൽ വഴിത്തിരുവായത് ചോരയിലെ വീലടയാളം

കൊച്ചി:ചോരയിലെ ‘വീലടയാളം’ വഴിത്തിരിവായി, റിട്ട. കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ എളമക്കര സ്വദേശി സുധീശൻ്റെ മരണത്തിൽ പ്രതി പിടിയിൽ.കൊച്ചി കുണ്ടന്നൂരിലാണ് ഫെബ്രുവരി 13-ന് രാത്രി ഏഴരയോടെ അജ്ഞാതനെ അജ്ഞാതവണ്ടിയിടിച്ചെന്ന വിവരത്തില്‍ അന്നുരാത്രിതന്നെ അന്വേഷണമാരംഭിക്കുന്നത്.

പാലത്തിനരികെ ലോറിനിര്‍ത്തി ചായകുടിക്കാന്‍പോയ സുധീഷ് തിരിച്ചുവന്ന് വണ്ടിയെടുത്തപ്പോഴാണ് ഫോണ്‍ചെയ്ത് നില്‍ക്കുകയായിരുന്ന സുധീശനെ ഇടിച്ചത്. അല്പദൂരം പോയശേഷം ലോറി നിര്‍ത്തി അപകടസ്ഥലത്ത് നടന്നെത്തിയ സുധീഷിന് അവിടെ കൂടിനിന്നവരുടെ സംസാരത്തില്‍നിന്ന് ഇടിച്ച വാഹനം ആരും കണ്ടില്ലെന്നു മനസ്സിലായി. അതോടെ ലോറിയുമായി പട്ടിമറ്റത്തെ താമസസ്ഥലത്തെത്തി വാഹനം കഴുകി വൃത്തിയാക്കി പാലക്കാട്ടേക്ക്. അവിടെ ലോഡിറക്കിശേഷം തമിഴ്നാട്ടിലേക്ക് പോയി. അവിടെനിന്ന് വീണ്ടും ലോഡ്കയറ്റാന്‍ വെല്ലിങ്ടണ്‍ ഐലന്‍ഡിലെത്തിയപ്പോഴാണ് പോലീസ് പിടിയിലായത്.
അവ്യക്തമായി റോഡില്‍ കണ്ടെത്തിയ രക്തക്കറയോടെയുള്ള ടയര്‍ പാടില്‍നിന്ന് പ്രതിയെ കണ്ടെത്തിയത് കൊച്ചി പോലീസാണ്.
ചോരയിലൂടെ ഒരുവാഹനം കയറിയിറങ്ങിയപ്പോള്‍ പതിഞ്ഞ പാട് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഒരു സിമന്റ് ലോറിയാണെന്ന് വ്യക്തമായി. അന്വേഷണത്തില്‍ ലോാറിഡ്രൈവര്‍ പത്തനംതിട്ട സ്വദേശി സുധീഷ് അറസ്റ്റിലായി. മനഃപൂര്‍വമല്ലാത്ത നരഹത്യയാണെങ്കിലും അപകടത്തില്‍പ്പെട്ടയാളുടെ മരണം ഉറപ്പാണെന്നറിഞ്ഞ് വാഹനവുമായി രക്ഷപ്പെട്ടതോടെ കേസ് കൊലപാതകമായി

ഗുരുതരമായി പരിക്കേറ്റുകിടന്നയാളെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടസ്ഥലത്തുനിന്ന് ഫോണ്‍ ലഭിച്ചതിലൂടെ മരിച്ചത് റിട്ട. കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ എളമക്കര സ്വദേശി സുധീശന്‍ (65) ആണെന്ന് തിരിച്ചറിഞ്ഞു.കേരളത്തിലെ ഏറ്റവും തിരക്കേറിയ കവലകളിലൊന്നായ കുണ്ടന്നൂരിലെ വാഹനാപകടത്തില്‍ മരിച്ചയാളെ തിരിച്ചറിയുന്നതുമുതല്‍ പ്രതിയെ കണ്ടെത്തുന്നതു വരെയുള്ള ഘട്ടങ്ങളില്‍ തെളിഞ്ഞത് കേരളാപോലീസിന്റെ അന്വേഷണമികവും കൂട്ടായ പ്രവര്‍ത്തനവും.

ഫ്രെബുവരി 13-ന് രാത്രി 7.40-ഓടെയാണ് അപകട വിവരമറിയിച്ച് മരട് പോലീസ് സ്റ്റേഷനിലേക്കും പോലീസ് കണ്‍ട്രോള്‍റൂമിലേക്കും ഫോണ്‍വിളിയെത്തിയത്. അപകടത്തില്‍ മരിച്ചയാളെ കണ്ടെത്തിയതിനുപിന്നാലെ ഇടിച്ചിട്ടിട്ട് നിര്‍ത്താതെ പോയ വാഹനം കണ്ടെത്തുകയെന്നതായിരുന്നു പോലീസിന്റെ വെല്ലുവിളി.

വിസ്മയകേസ്, ഇലന്തൂര്‍ നരബലി പോലെ കേരളത്തെ ഞെട്ടിച്ച സംഭവങ്ങളിലെ അന്വേഷണമികവിലൂടെ ശ്രദ്ധേയനായ സൗത്ത് എ.സി.പി. പി. രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് ആദ്യഘട്ടത്തില്‍ അക്ഷരാര്‍ഥത്തില്‍ ഇരുട്ടില്‍ തപ്പി.

അപകടസ്ഥലത്തെ റോഡില്‍ തെറിച്ചുവീണ ചോരയിലൂടെ ഒരുവാഹനം കയറിയിറങ്ങിയപ്പോള്‍ പതിഞ്ഞ പാടും സിമന്റിന്റെ അംശവുമായിരുന്നു ആകെയുള്ള തെളിവ്. കുണ്ടന്നൂരില്‍ സി.സി.ടി.വി.യില്ലാത്തതിനാല്‍ വൈറ്റില ഭാഗത്തേക്കും അരൂര്‍ഭാഗത്തേക്കുമുള്ള റോഡരികിലെ മറ്റ് ക്യാമറകളില്‍ പരതി. അഞ്ചുമിനിറ്റില്‍ നൂറുകണക്കിന് വാഹനങ്ങളാണ് രണ്ടുവശത്തേക്കുമായി നിരയായി പോകുന്നത്. അവയില്‍നിന്ന് ഏതെങ്കിലുമൊരെണ്ണം കണ്ടെത്തുക പ്രയാസമായിരുന്നു.

പിറ്റേന്ന് രാവിലെ അപകടസ്ഥലത്തുനിന്ന് മാറി തേവര-കുണ്ടന്നൂര്‍ പാലത്തിന് കീഴെയുള്ള ഒരു കടയിലെ സി.സി.ടി.വി.യില്‍ ചരക്കുലോറിയുടേതെന്ന് തോന്നിക്കുന്ന അവ്യക്തദൃശ്യം കിട്ടി. ആ വാഹനം രാത്രി 7.11-ന് പാലത്തിനരികെയെത്തുകയും മൂന്നുമിനിറ്റോളം അവിടെ പാര്‍ക്കുചെയ്യാന്‍ ശ്രമിക്കുകയുമാണ്. പിന്നീട് 7.30-ന് വാഹനം വീണ്ടും യാത്രതുടരുന്നു. തേവരഫെറി ജങ്ഷനിലെ സി.സി.ടി.വി.യില്‍നിന്ന് ഈ ലോറിയുടെ കുറച്ചുകൂടി വ്യക്തമായ ദൃശ്യം കിട്ടി.

വൈറ്റിലയ്ക്കുള്ള റോഡിലെ ഒരു ക്യാമറയില്‍ 7.41-ന് ഈ ചരക്കുലോറി കടന്നുപോകുന്ന ദൃശ്യമുണ്ട്. പാര്‍ക്ക് ചെയ്ത സ്ഥലത്തുനിന്ന് ഇവിടേക്കെത്താന്‍ രണ്ടുമിനിറ്റില്‍താഴെ മതി. 11 മിനിറ്റ് ആ ലോറി എവിടെയായിരുന്നു? പോലീസിന്റെ സംശയം പതിനാറുവീലുള്ള ആ ലോറിക്ക് മീതേ ഉറച്ചു.

ലോറി 6.40-ന് ഐലന്‍ഡ് ചെക്‌പോസ്റ്റ് കടന്നിട്ടുണ്ട്. അവിടെനിന്ന് ലോറിയുടെ വിശദാംശങ്ങളും ഗോഡൗണില്‍നിന്ന് ഡ്രൈവറുടെ വിവരങ്ങളും കിട്ടി. ഡ്രൈവറുടെ ഫോണ്‍വിളികളുടെ രേഖകളും പരിശോധിച്ചു. അപകടം നടന്നതിന് തൊട്ടുപിന്നാലെ ഡ്രൈവറുടെ ഫോണില്‍നിന്ന് ലോറിയുടമയ്ക്ക് വിളിപോയിട്ടുണ്ട്. തുടര്‍ന്ന് ഭാര്യക്കും. ചോദ്യംചെയ്യലില്‍ വാഹനമോടിച്ചിരുന്ന പത്തനംതിട്ട സ്വദേശി സുധീഷ് കുറ്റം സമ്മതിച്ചു.

spot_imgspot_img
spot_imgspot_img

Latest news

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

Other news

യുകെയിൽ അന്തരിച്ച സണ്ണി അഗസ്റ്റിനു വിട നൽകാനൊരുങ്ങി യുകെ മലയാളി സമൂഹം; പൊതുദർശന ക്രമീകരണങ്ങൾ ഇങ്ങനെ:

ലണ്ടന്‍ ബക്കന്റിയില്‍ അസുഖം ബാധിച്ച് ചികിത്സയിലായിരിക്കെ അന്തരിച്ച സണ്ണി അഗസ്റ്റിന്‍ (59)...

‘പാമ്പുകള്‍ക്ക് മാളമുണ്ട് , പറവകള്‍ക്കാകാശമുണ്ട്…’ അവധി നല്‍കാത്തതിന്റെ പേരിൽ വാട്സാപ്പ് ഗ്രൂപ്പിൽ നാടകഗാനം; പിന്നീട് നടന്നത്…..

കോഴിക്കോട്: അവധി നല്‍കാത്തതിന്റെ പേരിൽ പോലീസ് സ്റ്റേഷനിലെ വാട്സാപ്പ് ഗ്രൂപ്പില്‍ 'പാമ്പുകള്‍ക്ക്...

ഒന്നാം പിണറായി സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ പദ്ധതി പുനരാരംഭിക്കുമോ?

തൃശൂര്‍: ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന നാളുകളില്‍ വിവാദമായ തൃശൂർ വടക്കാഞ്ചേരിയിലെ...

സ്വകാര്യ ബസിൽ നിരോധിത ലഹരി വിൽപ്പന, അതും സ്കൂൾ കുട്ടികൾക്ക്; ഒടുവിൽ പിടി വീണു

ചേർത്തല: ചേർത്തല- എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എൻ.എം എന്ന സ്വകാര്യ...

ഈ കണ്ണനിഷ്ടം കഞ്ചാവ്; പിടിയിലായത് ഒരു കിലോ സാധനവുമായി

ഹരിപ്പാട്: ഹരിപ്പാട് കുമാരകോടി പാലത്തിന് പടിഞ്ഞാറ് വശത്ത് നിന്ന് ഒരു കിലോ...

ഇൻ്റർപോൾ തിരയുന്ന കടും കുറ്റവാളി വർക്കലയിൽ പിടിയിൽ; പിടിയിലായത് ഇങ്ങനെ:

തിരുവനന്തപുരം: അമേരിക്കയിലെ കള്ളപ്പണ കേസിലെ പ്രതിയും ഇൻ്റർപോൾ തിരഞ്ഞിരുന്ന ആളുമായിരുന്ന യുവാവ്...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!