പ്രതികൂല കാലാവസ്ഥയെ തുടർന്ന് നിർജീവമായിരുന്ന മൂന്നാറിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ തിരക്ക് വർധിച്ചു. ഇതോടെപ്രദേശത്തെ റിസോർട്ടുകളും ഹോം സ്റ്റേകളും സജീവമായി. Inflow of tourists to Munnar
സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ കുണ്ടള ജലാശയത്തിലെ അണക്കെട്ടിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ജലാശയത്തിൽ ബോട്ടിങ്ങ് നടത്താനും കയാക്കിങ്ങിനുമായി തദ്ദേശീയരും , വടക്കേ ഇന്ത്യക്കാരും വിദേശികളുമായ സഞ്ചാരികൾ എത്തുന്നുണ്ട്.
മഴ പെയ്യുന്ന സമയത്ത് പോലും ബോട്ടിങ്ങിനായി നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. കയാക്ക് കൂടാതെ പെഡൽ ബോട്ട് , കാശ്മീർ ശിക്കാര ബോട്ടുകളും ഇവിടെയുണ്ട്.
ചെങ്കുളം , മാട്ടുപ്പെട്ടി എന്നിവിടങ്ങളിലും സഞ്ചാരികളുടെ തിരക്കുണ്ട്. ക്രിസ്മസ് സീസണിൽ തിരക്ക് വലിയ തോതിൽ ഉയരുമെന്ന പ്രതീക്ഷയിലാണ് വിനോദ സഞ്ചാര കേന്ദ്രത്തിലെ വ്യാപാരികളും ടൂറിസം ഉപജീവനമാക്കിയ തദ്ദേശീയരും.