വെല്ലുവിളി നിറഞ്ഞ വിമാനത്താവളങ്ങളുടെ പട്ടികയിൽ കേരളത്തിലെ ഈ എയർപോർട്ടും; ഇവിടെ വിമാനം പറത്താൻ സാധാരണ പരിശീലനം പോരാ…
ന്യൂഡൽഹി∙ സിമുലേറ്റർ പരിശീലനത്തിൽ വീഴ്ച സംഭവിച്ചതായി ആരോപിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഇൻഡിഗോയ്ക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകി.
പിടിഐ റിപ്പോർട്ട് പ്രകാരം, ഏകദേശം 1,700 പൈലറ്റുമാരുടെ സിമുലേറ്റർ പരിശീലനത്തിൽ വീഴ്ചകളുണ്ടായെന്നാണ് ആരോപണം. ഡിജിസിഎയുടെ നോട്ടിസ് ലഭിച്ചതായി ഇൻഡിഗോ വൃത്തങ്ങളും സ്ഥിരീകരിച്ചു. നോട്ടിസ് പരിശോധിച്ച് നിശ്ചിത സമയപരിധിക്കുള്ളിൽ മറുപടി നൽകുമെന്നും അധികൃതർ അറിയിച്ചു.
ക്യാപ്റ്റൻമാരും ഫസ്റ്റ് ഓഫിസർമാരും ഉൾപ്പെടുന്ന 1,700 പൈലറ്റുമാർക്കായി ഇൻഡിഗോ കാറ്റഗറി സി അഥവാ നിർണായക എയർഫീൽഡ് പരിശീലനം നടത്തിയിരുന്നു.
എന്നാൽ, ഉയർന്ന അപകടസാധ്യതയുള്ള വിമാനത്താവളങ്ങൾക്ക് ഇതിലെ സിമുലേറ്റർ പരിശീലനം മതിയായതല്ലെന്നാണ് ഡിജിസിഎയുടെ വിലയിരുത്തൽ. കോഴിക്കോട്, ലേ, കാഠ്മണ്ഡു എന്നിവയാണ് ഉദാഹരണമായി നോട്ടിസിൽ ചൂണ്ടിക്കാട്ടിയ വിമാനത്താവളങ്ങൾ.
പ്രത്യേകിച്ച്, കോഴിക്കോട് വിമാനത്താവളം പോലുള്ള ടേബിൾടോപ്പ് റൺവേയുള്ള സ്ഥലങ്ങളിൽ വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതിയും കാലാവസ്ഥയും കാരണം അധികവും പ്രത്യേകവുമായ പരിശീലനം അനിവാര്യമാണെന്നും ഡിജിസിഎ നോട്ടിസിൽ വ്യക്തമാക്കുന്നു.
കൊച്ചിക്ക് മീതെ പറക്കുന്നത് ഏഴ് നഗരങ്ങൾ മാത്രം; ഫോര്‍ബ്‌സിന്റെ പട്ടികയില്‍ കേരളത്തിൽ നിന്നും ഇടം നേടിയത് അറബിക്കടലിൻ്റെ റാണി മാത്രം
കൊച്ചി: രാജ്യത്തെ ഏറ്റവും തിരക്കേറിയ പത്ത് വിമാനത്താവളങ്ങളുടെ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള ഒരേയൊരു വിമാനത്താവളമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് കൊച്ചി രാജ്യാന്തര വിമാനത്താവളം.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് 376.4 ദശലക്ഷം ആളുകളാണ് വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്തത്.കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് ഫോര്‍ബ്‌സിന്റെ പട്ടികയില്‍ എട്ടാമതായി സ്ഥാനം പിടിച്ചത്.
ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമാണ് പട്ടികയില്‍ ഒന്നാമതുള്ളത്. 2009 മുതലുള്ള കഴിഞ്ഞ 15 വര്‍ഷമായി രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന ഖ്യാതി ഡല്‍ഹിക്കാണ്.
ഇന്ത്യയിലെ വ്യവസായ നഗരമായ മുംബയ് ആണ് പട്ടികയില്‍ രണ്ടാമതുള്ളത്. ഛത്രപതി ശിവജി മഹാരാജ് രാജ്യാന്തര വിമാനത്താവളമാണ് ഈ നേട്ടം കൈവരിച്ചത്.
മുംബയ് വിമാനത്താവളത്തിലെ തിരക്ക് പരമാവധി കവിഞ്ഞതോടെ ഉപഗ്രഹനഗരമായ നവിമുംബയില്‍ പുതിയ വിമാനത്താവള നിര്‍മാണം അവസാനഘട്ടത്തിലേക്ക് അടുക്കുകയാണ്.
ഐടി നഗരമായ ബംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളമാണ് മൂന്നാം സ്ഥാനത്ത്. ഹൈദരാബാദ് ആണ് നാലാം സ്ഥാനത്ത് എത്തിയത്.
ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളമാണ് ഹൈദരാബാദിലേത്. ആഭ്യന്തര, അന്തര്‍ദേശീയ ഇ-ബോര്‍ഡിങ് വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളമാണിത്.
ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളമാണ് പാസഞ്ചര്‍ ട്രാഫിക്കിനും എയര്‍ക്രാഫ്റ്റ് നീക്കങ്ങള്‍ക്കും ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ അഞ്ചാമത്തെ വിമാനത്താവളം.
കൊല്‍ക്കത്തയിലെ സുഭാഷ് ചന്ദ്ര ബോസ് വിമാനത്താവളം ആറാമതും അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ വിമാനത്താവളം പട്ടികയില്‍ ഏഴാം സ്ഥാനത്തുമാണ്.
അതായത് ഇന്ത്യയിലെ വന്‍ നഗരങ്ങളായ ഡല്‍ഹി, മുംബയ്, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നിവയുടെ പിന്നിലായി കൊച്ചി സ്ഥാനം ഉറപ്പിച്ചുവെന്നാണ് ഈ കണക്കില്‍ നിന്ന് മനസ്സിലാക്കേണ്ടത്.
പൂനെ രാജ്യാന്തര വിമാനത്താവളം ഒമ്പതാം സ്ഥാനത്തും വിനോദസഞ്ചാര കേന്ദ്രമായ ഗോവയിലെ ബാംബോലിന്‍ വിമാനത്താവളം പത്താം സ്ഥാനത്തുമാണ്.
DGCA has issued a show cause notice to IndiGo over lapses in simulator training for 1,700 pilots, citing inadequate preparation for high-risk airports like Kozhikode, Leh, and Kathmandu.
IndiGo, DGCA, Simulator Training, Kozhikode Airport, Leh Airport, Kathmandu Airport, Category C Airports, Aviation Safety