വാഷിംഗ്ടൺ: വരുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ഡൊണാൾഡ് ട്രംപ് വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച ജെഡി വാൻസിൻ്റെ ഭാര്യ ഉഷ ചിലുകുരി വാൻസ് ഇന്ത്യൻ വംശജയാണെന്നതിൽ രാജ്യത്തിന് അഭിമാനിക്കാനേറെ. ആന്ധ്രയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ദമ്പതികളുടെ മകളാണ് ഉഷ.Indians are searching on google and social media, who is Usha Chilukuri
ആന്ധ്രാപ്രദേശിൽ വേരുകളുള്ള ഉഷയുടെ കുടുംബം യുഎസിലേക്ക് കുടിയേറിയവരാണ്. കാലിഫോർണിയയിലാണ് ഉഷയുടെ ജനനം. സാൻഡിയാഗോയിലായിരുന്നു കുട്ടിക്കാലം ചെലവിട്ടത്. 2013 ൽ യേൽ ലോ സ്കൂളിൽ പഠിക്കുമ്പോഴാണ് വാൻസിനെ കണ്ടുമുട്ടുന്നത്. ഇരുവരും ആദ്യം സുഹൃത്തുക്കളായിരുന്നു. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. നിയമബിരുദം നേടിയതിനുശേഷം 2014 ൽ ഇരുവരും വിവാഹിതരായി.
യേൽ യൂണിവേഴ്‌സിറ്റിയിൽനിന്നു ചരിത്രത്തിൽ ബിഎയും കേംബ്രിജ് യൂണിവേഴ്‌സിറ്റിയിൽനിന്നു ചരിത്രത്തിൽ എംഫിലും ഉഷ നേടി. യേൽ ലോ ജേണലിൻറെ എക്‌സിക്യൂട്ടീവ് ഡെവലപ്‌മെൻറ് എഡിറ്ററായും യേൽ ജേണൽ ഓഫ് ലോ ആൻഡ് ടെക്‌നോളജിയുടെ മാനേജിങ് എഡിറ്ററായും ഉഷ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സുപ്രീം കോടതി അഭിഭാഷകയായും പ്രവർത്തിച്ചിട്ടുണ്ട്.
രാഷ്ട്രീയത്തിലും ഭർത്താവിന് ശക്തമായ പിന്തുണയുമായി ഉഷ ഒപ്പമുണ്ട്. വാൻസിന്റെ രാഷ്ട്രീയ പാർട്ടികളിൽ ഉഷയും അദ്ദേഹത്തെ അനുഗമിക്കാറുണ്ട്. 2016-ലെയും 2022-ലെയും സെനറ്റ് ക്യാംപെയ്നുകളിൽ സജീവമായിരുന്നു. 2014ൽ ഡെമോക്രാറ്റ് പാർട്ടിയിലായിരുന്നു ഉഷയുടെ പ്രവർത്തനം. എന്നാൽ, 2018 മുതൽ ഒഹായോയിൽ റിപ്പബ്ലിക്കനായാണ് വോട്ട് ചെയ്യുന്നത്. വാൻസിനും ഉഷയ്ക്കും മൂന്ന് മക്കളാണുള്ളത്. ഇതിൽ രണ്ടുപേർ ആൺകുട്ടികളും ഒരാൾ പെൺകുട്ടിയുമാണ്.
ദേശീയ സ്ഥാപനത്തിലെ നിയമ വിദഗ്ധയായ ജോലി ചെയ്യുന്ന ഉഷയുടെ അക്കാദമിക നേട്ടങ്ങളും അഭിമാനകരമാണ്. യേൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബിരുദവും കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി. സുപ്രീം കോടതി ജസ്റ്റിസുമാരായ ജോൺ റോബർട്ട്സിനും ബ്രെറ്റ് കവനോവിനും വേണ്ടി ക്ലർക്ക് ആയി നിയമരംഗത്ത് തിളങ്ങി. പിന്നീട് ഉഷയെ സുപ്രീം കോടതിയിലെ ക്ലർക്കായി നിയമിച്ചു.
യേൽ ജേണൽ ഓഫ് ലോ ആൻഡ് ടെക്നോളജിയുടെ മാനേജിംഗ് എഡിറ്ററായും ദി യേൽ ലോ ജേണലിൻ്റെ എക്സിക്യൂട്ടീവ് ഡെവലപ്‌മെൻ്റ് എഡിറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. യേലിലെ നാല് വർഷത്തെ സേവനത്തിന് ശേഷം, കേംബ്രിഡ്ജിൽ ഗേറ്റ്സ് ഫെല്ലോ ആയി പഠനം തുടർന്നു. ഇവിടെ നിന്ന് രാഷ്ട്രീയത്തിൽ സജീവമായി ഇടപെട്ടു. കേംബ്രിഡ്ജിൽ ഇടതുപക്ഷ, ലിബറൽ ആശയങ്ങളോടായിരുന്നു അഭിമുഖ്യം. 2014 ൽ ഡെമോക്രാറ്റായി. യേൽ ലോ സ്കൂളിൽ വെച്ചാണ് ഉഷയും ജെ ഡി വാൻസും ആദ്യമായി കണ്ടുമുട്ടിയത്.