ട്രെയിൻ ടിക്കറ്റ് ക്യാൻസലേഷൻ നിയമങ്ങളിൽ വലിയ മാറ്റം; പുതിയ സൗകര്യങ്ങൾ പ്രഖ്യാപിച്ച് റെയിൽവേ
ദില്ലി: ട്രെയിൻ ടിക്കറ്റ് ക്യാൻസലേഷനും യാത്രാ സൗകര്യങ്ങളിലും വൻ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. റീഫണ്ട് നിബന്ധനകൾ ലളിതമാക്കിയതോടൊപ്പം ബോർഡിംഗ്, ക്ലാസ് അപ്ഗ്രേഡ് എന്നിവയിലും യാത്രക്കാർക്ക് കൂടുതൽ ഇളവുകൾ നൽകി.
ട്രെയിൻ ടിക്കറ്റ് റദ്ദാക്കലുമായി ബന്ധപ്പെട്ട നിബന്ധനകളിൽ ഇന്ത്യൻ റെയിൽവേ പ്രധാന മാറ്റങ്ങൾ കൊണ്ടുവന്നു. യാത്രക്കാർക്ക് കൂടുതൽ സൗകര്യം നൽകുന്നതിനായി റീഫണ്ട് സംവിധാനം ലളിതമാക്കിയതായും അധികൃതർ അറിയിച്ചു.
പുതിയ ചട്ടപ്രകാരം, യാത്രയ്ക്ക് 72 മണിക്കൂർ മുമ്പ് ടിക്കറ്റ് റദ്ദാക്കുന്നവർക്ക് പരമാവധി റീഫണ്ട് ലഭിക്കും. 24 മണിക്കൂർ മുമ്പ് റദ്ദാക്കിയാൽ 25 ശതമാനം ചാർജ് ഈടാക്കും. യാത്രയ്ക്ക് 8 മണിക്കൂർ മുമ്പ് വരെ റദ്ദാക്കിയാൽ 50 ശതമാനം ചാർജ് നൽകേണ്ടിവരും. എന്നാൽ 8 മണിക്കൂറിനുള്ളിൽ ടിക്കറ്റ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല.
ഇതോടൊപ്പം, യാത്ര തുടങ്ങുന്നതിന് 30 മിനിറ്റ് മുമ്പ് വരെ ട്രാവൽ ക്ലാസ് അപ്ഗ്രേഡ് ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തി. മുൻപ് ചാർട്ട് തയ്യാറാകുന്നതിന് മുൻപ് മാത്രമായിരുന്നു ഇത് അനുവദിച്ചിരുന്നത്.
ബോർഡിംഗ് പോയിന്റ് മാറ്റുന്നതിലും ഇളവുകൾ പ്രഖ്യാപിച്ചു. ഇനി യാത്ര തുടങ്ങുന്നതിന് 30 മിനിറ്റ് മുൻപ് വരെ ബോർഡിംഗ് പോയിന്റ് മാറ്റാൻ കഴിയും. നഗര മേഖലകളിൽ യാത്ര ചെയ്യുന്നവർക്ക് ഇതു വലിയ ഗുണമാകുമെന്ന് റെയിൽവേ വ്യക്തമാക്കി.
ടിക്കറ്റ് ബുക്കിംഗ് കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ആന്റി-ബോട്ട് സംവിധാനം നടപ്പാക്കിയതായും, സംശയകരമായ 3 കോടി ഐഡികൾ റദ്ദാക്കിയതായും റെയിൽവേ അറിയിച്ചു.
English Summary
Indian Railways has introduced major reforms in ticket cancellation rules and passenger सुविधകൾ. Full refunds are available for cancellations made 72 hours prior, while charges apply closer to departure. Boarding point changes and class upgrades are now allowed up to 30 minutes before departure.









