റഷ്യൻ എണ്ണയുമായി ആദ്യ കപ്പൽ ഇന്ത്യയിൽ, ഊർജ്ജ ആശങ്കയ്ക്ക് ആശ്വാസം
New Delhi: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെ തുടർന്ന് Strait of Hormuz അടഞ്ഞത് ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്ക് വലിയ ഭീഷണിയായി മാറിയിരുന്നു. എന്നാൽ ഈ പ്രതിസന്ധിക്കിടയിൽ റഷ്യൻ അസംസ്‌കൃത എണ്ണയുമായി ആദ്യ കപ്പൽ ഇന്ത്യയിലെത്തി.
‘അക്വാ ടൈറ്റൻ’ എന്ന കപ്പലാണ് ശനിയാഴ്ച വൈകുന്നേരം New Mangalore Port തീരം തൊട്ടത്. ആദ്യം Rizhao Port ലക്ഷ്യമാക്കി നീങ്ങിയിരുന്ന കപ്പൽ, ഇന്ത്യയുടെ അടിയന്തര ഊർജ്ജ ആവശ്യങ്ങൾ മുൻനിർത്തി മാർച്ച് മധ്യത്തോടെ ദിശമാറ്റുകയായിരുന്നു.
ജനുവരി അവസാനം Baltic Seaയിൽ നിന്ന് പുറപ്പെട്ട കപ്പലായിരുന്നു ഇത്. ഇത്തരത്തിൽ ചൈനയിലേക്ക് പോകേണ്ടിയിരുന്ന ഏഴ് റഷ്യൻ എണ്ണക്കപ്പലുകളാണ് ഇപ്പോൾ ഇന്ത്യയിലേക്ക് തിരിച്ചു വരുന്നതെന്നാണ് വിവരം. നിലവിലെ അസംസ്‌കൃത എണ്ണ ക്ഷാമം കുറയ്ക്കാൻ ഇത് സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യയ്ക്ക് ഹോർമുസ് കടലിടുക്ക് അതീവ നിർണായകമാണ്. രാജ്യത്തിന്റെ അസംസ്‌കൃത എണ്ണ ഇറക്കുമതിയുടെ 40–50 ശതമാനവും എൽഎൻജി, എൽപിജി ഇറക്കുമതിയുടെ വലിയൊരു പങ്കും ഈ പാതയിലൂടെയാണ് നടക്കുന്നത്.
അതേസമയം ‘സൂയസ്മാക്സ് സുസു എൻ’ എന്ന മറ്റൊരു കപ്പൽ മാർച്ച് 25ഓടെ Sikka Portയിലെത്തുമെന്നാണ് പ്രതീക്ഷ.
പാചകവാതക ക്ഷാമം കുറയ്ക്കാൻ അമേരിക്കയിലെ Texasയിൽ നിന്ന് എത്തിയ എൽപിജി കപ്പലായ ‘പിക്സിസ് പയനിയർ’ ഞായറാഴ്ച മംഗളൂരുവിൽ എത്തി. സുരക്ഷാ പരിശോധനകൾക്ക് ശേഷം ഗ്യാസ് ഇറക്കാനുള്ള നടപടികൾ ആരംഭിച്ചു.
English Summary
Amid the crisis caused by the closure of the Strait of Hormuz, India received its first Russian crude oil shipment at New Mangalore Port.









