ബാബർ അസമിന്റെ ഭാവനാ ശൂന്യമായ മുട്ടിക്കളി വിനയായി; ചാംപ്യന്‍സ് ട്രോഫി ഉദ്ഘാടന മത്സരത്തില്‍ പാകിസ്ഥാനെ തകര്‍ത്ത് ന്യൂസിലന്‍ഡ്

കറാച്ചി: ചാംപ്യന്‍സ് ട്രോഫി ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ പാകിസ്ഥാനെ തകര്‍ത്ത് ന്യൂസിലന്‍ഡ്. 60 റണ്‍സിന്റെ തോല്‍വിയാണ് സ്വന്തം മണ്ണിലെ പോരാട്ടത്തില്‍ പാക്കിസ്ഥാന് നേരിടേണ്ടി വന്നത്. ആദ്യം ബാറ്റ് ചെയ്ത കിവികള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 320 റണ്‍സെടുത്തു. പാകിസ്ഥാന്റെ മറുപടി ബാറ്റിംഗ് 47.2 ഓവറില്‍ 260 റണ്‍സില്‍ അവസാനിച്ചു.

3 വിക്കറ്റുകള്‍ വീഴ്ത്തി ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ ബോളിംഗ്‌ ആക്രമണത്തിന് നേതൃത്വം നല്‍കി. വില്‍ ഓറൂര്‍ക്കും 3 വിക്കറ്റെടുത്തു. മാറ്റ് ഹെന്റി രണ്ട് വിക്കറ്റെടുത്തു. ശേഷിച്ച രണ്ട് വിക്കറ്റുകള്‍ മിച്ചല്‍ ബ്രാസ്‌വെലും നതാന്‍ സ്മിത്തും പങ്കിട്ടതോടെ പാക്കിസ്ഥാൻ്റെ നില പരുങ്ങലിലായി.

തുടക്കത്തില്‍ റണ്‍സ് കണ്ടെത്താന്‍ പാകിസ്ഥാന്‍ ഏറെപാടുപെട്ടു. ബാബർ അസമിന്റെ ഭാവനാ ശൂന്യമായ മുട്ടിക്കളി ഒരർഥത്തിൽ പാകിസ്ഥാനു വിനയായി മാറി എന്നു പറയാം. ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ 14 പന്തുകൾ മുട്ടി 3 റൺസുമായി മടങ്ങി.

അര്‍ധ സെഞ്ച്വറികള്‍ നേടിയ ഖുഷ്ദില്‍ ഷാ, ബാബര്‍ അസം എന്നിവരുടെ ബാറ്റിങാണ് പാക്കിസ്ഥാൻ്റെ സ്‌കോര്‍ 200 കടത്തിയത്. ബാബര്‍ 90 പന്തുകളിൽ നിന്ന് 64 റണ്‍സ് കണ്ടെത്തി. ഖുഷ്ദില്‍ പക്ഷേ തകര്‍ത്തടിച്ചു. 10 ഫോറും ഒരു സിക്‌സും സഹിതം 49 പന്തില്‍ 69 റണ്‍സെടുത്ത് ടോപ് സ്‌കോററായി മാറി. 28 പന്തില്‍ 42 റണ്‍സെടുത്ത സല്‍മാന്‍ ആഘയുടെ പ്രത്യാക്രമണവും ഫലം കണ്ടില്ല.

ടോസ് നേടിയ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ ബാറ്റിങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് കിവീസ് 320 റണ്‍സ് എന്ന കൂറ്റൻ നേടിയത്.

തുടക്കത്തില്‍ മൂന്ന് വിക്കറ്റിന് 73 എന്ന നിലയില്‍ തിരിച്ചടി നേരിട്ട ന്യൂസിലന്‍ഡിനെ വില്‍ യങ് – ലാതം കൂട്ടുകെട്ടാണ് കളിയിലേക്ക് തിരികെയെത്തിച്ചത്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു 118 റണ്‍സ് നേടി.

ലാതം 104 പന്തില്‍ 10 ഫോറും 3 സിക്‌സും സഹിതം 118 റണ്‍സെടുത്തപ്പോൾ വില്‍ യങ് 12 ഫോറും ഒരു സിക്‌സും സഹിതം 107 റണ്‍സും കണ്ടെത്തി. ഗ്ലെന്‍ ഫിലിപ്‌സും തിളങ്ങി. താരം അര്‍ധ സെഞ്ച്വറി നേടി. 34 പന്തില്‍ 3 ഫോറും 4 സിക്‌സും സഹിതം താരം അതിവേഗം 61 റണ്‍സ് വാരിക്കൂട്ടിയത് നിര്‍ണായകമായി.

ഗ്ലെന്‍ ഫില്പിസിനെ കൂട്ടുപിടിച്ച് ലാതം ന്യൂസിലന്‍ഡിനെ തോളിലേറ്റുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 125 റണ്‍സ് കൂട്ടുകെട്ട് ഉയര്‍ത്തി. അപ്പോഴെക്കും ലാതം സെഞ്ച്വറിയും ഫിലിപ്‌സ് അർദ്ധ സെഞ്ച്വറിയും നേടി. അവസാന ഓവറുകളിലെ തകര്‍പ്പനടിയാണ് ന്യൂസിലന്‍ഡിനെ 300 കടത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു അമേരിക്ക ഇറാനിൽ ബോംബ് ആക്രമണം നടത്തിയതിന്...

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് തിരുവനന്തപുരം: മദ്യ വില്പന ചില്ലുകുപ്പിയിലാക്കാൻ പ്രത്യേക നീക്കവുമായി...

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി വാൽപാറ ∙ വീടിനു മുന്നിൽ കളിക്കുന്നതിനിടെ...

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി ന്യൂഡൽഹി: ഇന്ത്യക്കാരുമായി ഇറാനിൽ നിന്നും പുറപ്പെട്ട വിമാനം...

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

Other news

അമ്മയുടെ പൊതുയോ​ഗം ഇന്ന്

അമ്മയുടെ പൊതുയോ​ഗം ഇന്ന് കൊച്ചി: താര സംഘടനയായ അമ്മയുടെ പൊതുയോ​ഗം ഇന്ന് നടക്കും. അമ്മയുടെ...

സവാദ് റിമാൻഡിൽ

സവാദ് റിമാൻഡിൽ തൃശൂർ: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ...

ആക്രമണം വന്‍ വിജയം; ഡൊണാൾഡ് ട്രംപ്

ആക്രമണം വന്‍ വിജയം; ഡൊണാൾഡ് ട്രംപ് അമേരിക്ക ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണം...

ഹോട്ട്-എയര്‍ ബലൂണില്‍ വൻ തീപിടുത്തം

ഹോട്ട്-എയര്‍ ബലൂണില്‍ വൻ തീപിടുത്തം സാവോ പോളോ: ബലൂണ്‍ സവാരിക്കിടെയുണ്ടായ അപകടത്തില്‍ എട്ടുപേര്‍ക്ക്...

കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചു

കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചു ആലപ്പുഴ: കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും...

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു അമേരിക്ക ഇറാനിൽ ബോംബ് ആക്രമണം നടത്തിയതിന്...

Related Articles

Popular Categories

spot_imgspot_img