web analytics

ബാബർ അസമിന്റെ ഭാവനാ ശൂന്യമായ മുട്ടിക്കളി വിനയായി; ചാംപ്യന്‍സ് ട്രോഫി ഉദ്ഘാടന മത്സരത്തില്‍ പാകിസ്ഥാനെ തകര്‍ത്ത് ന്യൂസിലന്‍ഡ്

കറാച്ചി: ചാംപ്യന്‍സ് ട്രോഫി ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ പാകിസ്ഥാനെ തകര്‍ത്ത് ന്യൂസിലന്‍ഡ്. 60 റണ്‍സിന്റെ തോല്‍വിയാണ് സ്വന്തം മണ്ണിലെ പോരാട്ടത്തില്‍ പാക്കിസ്ഥാന് നേരിടേണ്ടി വന്നത്. ആദ്യം ബാറ്റ് ചെയ്ത കിവികള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 320 റണ്‍സെടുത്തു. പാകിസ്ഥാന്റെ മറുപടി ബാറ്റിംഗ് 47.2 ഓവറില്‍ 260 റണ്‍സില്‍ അവസാനിച്ചു.

3 വിക്കറ്റുകള്‍ വീഴ്ത്തി ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ ബോളിംഗ്‌ ആക്രമണത്തിന് നേതൃത്വം നല്‍കി. വില്‍ ഓറൂര്‍ക്കും 3 വിക്കറ്റെടുത്തു. മാറ്റ് ഹെന്റി രണ്ട് വിക്കറ്റെടുത്തു. ശേഷിച്ച രണ്ട് വിക്കറ്റുകള്‍ മിച്ചല്‍ ബ്രാസ്‌വെലും നതാന്‍ സ്മിത്തും പങ്കിട്ടതോടെ പാക്കിസ്ഥാൻ്റെ നില പരുങ്ങലിലായി.

തുടക്കത്തില്‍ റണ്‍സ് കണ്ടെത്താന്‍ പാകിസ്ഥാന്‍ ഏറെപാടുപെട്ടു. ബാബർ അസമിന്റെ ഭാവനാ ശൂന്യമായ മുട്ടിക്കളി ഒരർഥത്തിൽ പാകിസ്ഥാനു വിനയായി മാറി എന്നു പറയാം. ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ 14 പന്തുകൾ മുട്ടി 3 റൺസുമായി മടങ്ങി.

അര്‍ധ സെഞ്ച്വറികള്‍ നേടിയ ഖുഷ്ദില്‍ ഷാ, ബാബര്‍ അസം എന്നിവരുടെ ബാറ്റിങാണ് പാക്കിസ്ഥാൻ്റെ സ്‌കോര്‍ 200 കടത്തിയത്. ബാബര്‍ 90 പന്തുകളിൽ നിന്ന് 64 റണ്‍സ് കണ്ടെത്തി. ഖുഷ്ദില്‍ പക്ഷേ തകര്‍ത്തടിച്ചു. 10 ഫോറും ഒരു സിക്‌സും സഹിതം 49 പന്തില്‍ 69 റണ്‍സെടുത്ത് ടോപ് സ്‌കോററായി മാറി. 28 പന്തില്‍ 42 റണ്‍സെടുത്ത സല്‍മാന്‍ ആഘയുടെ പ്രത്യാക്രമണവും ഫലം കണ്ടില്ല.

ടോസ് നേടിയ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ ബാറ്റിങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് കിവീസ് 320 റണ്‍സ് എന്ന കൂറ്റൻ നേടിയത്.

തുടക്കത്തില്‍ മൂന്ന് വിക്കറ്റിന് 73 എന്ന നിലയില്‍ തിരിച്ചടി നേരിട്ട ന്യൂസിലന്‍ഡിനെ വില്‍ യങ് – ലാതം കൂട്ടുകെട്ടാണ് കളിയിലേക്ക് തിരികെയെത്തിച്ചത്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു 118 റണ്‍സ് നേടി.

ലാതം 104 പന്തില്‍ 10 ഫോറും 3 സിക്‌സും സഹിതം 118 റണ്‍സെടുത്തപ്പോൾ വില്‍ യങ് 12 ഫോറും ഒരു സിക്‌സും സഹിതം 107 റണ്‍സും കണ്ടെത്തി. ഗ്ലെന്‍ ഫിലിപ്‌സും തിളങ്ങി. താരം അര്‍ധ സെഞ്ച്വറി നേടി. 34 പന്തില്‍ 3 ഫോറും 4 സിക്‌സും സഹിതം താരം അതിവേഗം 61 റണ്‍സ് വാരിക്കൂട്ടിയത് നിര്‍ണായകമായി.

ഗ്ലെന്‍ ഫില്പിസിനെ കൂട്ടുപിടിച്ച് ലാതം ന്യൂസിലന്‍ഡിനെ തോളിലേറ്റുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 125 റണ്‍സ് കൂട്ടുകെട്ട് ഉയര്‍ത്തി. അപ്പോഴെക്കും ലാതം സെഞ്ച്വറിയും ഫിലിപ്‌സ് അർദ്ധ സെഞ്ച്വറിയും നേടി. അവസാന ഓവറുകളിലെ തകര്‍പ്പനടിയാണ് ന്യൂസിലന്‍ഡിനെ 300 കടത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

വില്ലൻ വവ്വാലുകൾ; മാർബഗ് വൈറസ് പടരുന്നു

വില്ലൻ വവ്വാലുകൾ; മാർബഗ് വൈറസ് പടരുന്നു അഡിസ് അബാബ: എത്യോപ്യയിൽ മാർബഗ് വൈറസ്...

എൽഡിഎഫ് കോർപ്പറേഷൻ പോരാട്ടത്തിന് സജ്ജം: കണ്ണൂർ–തൃശൂർ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു

കൊച്ചി: കണ്ണൂർ, തൃശൂർ നഗരസഭാ കോർപ്പറേഷനിലേക്ക് എൽഡിഎഫ് സ്ഥാനാർത്ഥി പട്ടിക ഔദ്യോഗികമായി...

സിപിഎമ്മിന് വെല്ലുവിളിയായി വിമതൻ; മത്സരത്തിനൊരുങ്ങിദേശാഭിമാനി തിരുവനന്തപുരം മുൻ ബ്യൂറോ ചീഫ്

സിപിഎമ്മിന് വെല്ലുവിളിയായി വിമതൻ; മത്സരത്തിനൊരുങ്ങിദേശാഭിമാനി തിരുവനന്തപുരം മുൻ ബ്യൂറോ ചീഫ് തിരുവനന്തപുരം: നഗരസഭ...

റബ്ബർ തോട്ടത്തിൽ യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്ത് കസ്റ്റഡിയിൽ

റബ്ബർ തോട്ടത്തിൽ യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി, സുഹൃത്ത് കസ്റ്റഡിയിൽ കണ്ണൂർ:...

കട്ടപ്പനയിൽ നിന്നും മാലിന്യം തള്ളാൻ തമിഴ്നാട്ടിൽ കൊണ്ടുപോയി; കട്ടപ്പന സ്വദേശിക്ക് പണി കിട്ടി

മാലിന്യം തള്ളാൻ തമിഴ്നാട്ടിൽ കൊണ്ടുപോയ കട്ടപ്പന സ്വദേശിക്ക് പിഴ ഇടുക്കി കട്ടപ്പനയിൽ...

Related Articles

Popular Categories

spot_imgspot_img