തിരുവനന്തപുരം: ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. തിരുവനന്തപുരം വെങ്ങാനൂരിലാണ് സംഭവം. ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് മനുഷ്യന്റെ തലയോട്ടി ഉൾപ്പെടെയുള്ള അസ്ഥികൂടം കണ്ടെത്തിയത്.
വെങ്ങാനൂർ പനങ്ങോട് ഏലാക്കരയിൽ ഇന്ന് രാവിലെ കുളിക്കാനെത്തിയ യുവാക്കളാണ് അസ്ഥികൂടം കണ്ടത്. തുടർന്ന് ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
അസ്ഥികൂടം പുരുഷന്റേതാണോ സ്‌ത്രീയുടേതാണോ എന്ന കാര്യത്തിലുൾപ്പെടെ വ്യക്തത വന്നിട്ടില്ല. സ്ഥലത്ത് ഫോറൻസിക് വിദഗ്ദ്ധർ ഉൾപ്പെടെ എത്തി പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.
നിർമാതാവിനോട് കഥ പറഞ്ഞു ബസിൽ മടങ്ങവേ ഹൃദയാഘാതം; സംവിധായകൻ വിക്രം സുകുമാരൻ അന്തരിച്ചു
ചെന്നൈ: തമിഴ് സംവിധായകൻ വിക്രം സുകുമാരൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മധുരയിൽനിന്ന് ചെന്നൈയിലേക്കുള്ള ബസ് യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
47 വയസായിരുന്നു. മധുരയിൽ ഒരുനിർമാതാവിനോട് അടുത്ത ചിത്രത്തിന്റെ കഥ പറഞ്ഞ ശേഷം ചെന്നൈയിലേക്ക് തിരിച്ചതായിരുന്നു വിക്രം സുകുമാരൻ. നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻരക്ഷിക്കാൻ സാധിച്ചില്ല.
ബാലു മഹേന്ദ്രയുടെ സഹായിയായാണ് വിക്രം സുകുമാരൻ സിനിമയിലെത്തിയത്. 2013-ൽ സ്വതന്ത്രസംവിധായകനായി. മദയാനൈ കൂട്ടം ആണ് ആദ്യസിനിമ. ശന്തനുഭാഗ്യരാജ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച രാവണക്കൂട്ടം ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലെ പരമകുടിയിൽ നിന്നുള്ള വിക്രം, സിനിമയോടുള്ള അഭിനിവേശത്താൽ ചെന്നൈയിലേക്ക് താമസം മാറിയത്. ഇതിഹാസ സംവിധായകൻ ബാലു മഹേന്ദ്രയുടെ മാർഗനിർദേശപ്രകാരം അദ്ദേഹം തന്റെ യാത്ര തുടങ്ങി.
2000ത്തിന്റെ തുടക്കത്തിൽ ഷോർട്ട് ഫിലിമുകൾ ചെയ്യുകയും ജൂലി ഗണപതി പോലുള്ള പ്രോജക്ടുകളിൽ സഹായിക്കുകയും ചെയ്തു . നിരൂപക പ്രശംസ നേടിയ ആദ്യ സംവിധാന സംരംഭമായ ‘മധ യാനൈ കൂട്ടം’ എന്ന ചിത്രത്തിലൂടെയും അദ്ദേഹം പ്രശസ്തനാണ്.
1999 നും 2000 നും ഇടയിൽ ഇതിഹാസ സംവിധായകൻ ബാലു മഹേന്ദ്രയുടെ അസിസ്റ്റൻ്റായിട്ടാണ് സുഗുമാരൻ തൻ്റെ സിനിമാ ജീവിതം തുടങ്ങിയത്. പിന്നീട് അദ്ദേഹം ‘മദാ യാനൈ കൂട്ടം’ എന്ന ഗ്രാമീണ നാടകത്തിലൂടെ ശ്രദ്ധേയനായി.
അദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ സംവിധാന സംരഭമാണ് ശാന്തനു ഭാഗ്യരാജ് നായകനായ ‘രാവണ കോട്ടം’. വിക്രം സുഗുമാരൻ ‘തേരും പോരും’ എന്ന പുതിയ പ്രൊജക്‌റ്റിൻ്റെ പണിപ്പുരയിലായിരുന്നു.