uk സ്റ്റുഡന്റ് വിസക്കാരുടെ എണ്ണത്തിൽ വൻ വര്‍ധന.
ലണ്ടൻ: യുകെയിൽ പോസ്റ്റ് സ്റ്റഡി വിസ നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടും ആശ്രിത വിസ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടും യുകെയിലെത്തുന്ന സ്റ്റുഡന്റ് വിസക്കാരുടെ എണ്ണത്തിൽ വൻ വർധന.
സര്‍ക്കാര്‍ പോസ്റ്റ്-സ്റ്റഡി വര്‍ക്ക് നിയമങ്ങള്‍ കര്‍ശനമാക്കിയ സാഹചര്യത്തില്‍ പഠന വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം കുറവായിരിക്കുമെന്നായിരുന്നു പൊതുവെ പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ, 2025 ലെ ആദ്യ അഞ്ച് മാസങ്ങളില്‍ യുകെയിലേക്കുള്ള പഠന വിസയ്ക്ക് അപേക്ഷിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം പ്രതീക്ഷിക്കാത്ത ഇടിച്ചുകയറ്റമാണ് ഉണ്ടായിരിക്കുന്നത്.
മെയ് മാസത്തില്‍ മാത്രം 18,500 പഠന വിസ അപേക്ഷകള്‍ ഉണ്ടായിരുന്നു. ഇത് കഴിഞ്ഞ വര്‍ഷം മെയ് മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 19% കൂടുതല്‍ ആണ്.
2025 ജനുവരി മുതല്‍ മെയ് വരെ 76,400 വിദ്യാര്‍ത്ഥികള്‍ ആണ് യുകെ പഠന വിസയ്ക്ക് അപേക്ഷിച്ചത് . 2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 29% വര്‍ധനവ് ആണ് ഇത്.
സ്റ്റുഡന്റ് വിസയില്‍ എത്തിയവരുടെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ കാലയളവ് 2 വര്‍ഷത്തില്‍ നിന്ന് 18 മാസമായി വെട്ടി കുറച്ചിരുന്നു
സ്റ്റുഡന്റ് വിസയിലെ നയമാറ്റം പുതിയതായി അപേക്ഷിക്കുന്നവരെ കാര്യമായി സ്വാധീനിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതാണ് തള്ളിക്കയറ്റത്തിന് ഒരു കാരണം.
കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ സുരക്ഷിതവും കൂടുതല്‍ സ്ഥിരതയുള്ളതുമായ രാജ്യമായി യുകെയെ കരുതുന്നതായി അഭിപ്രായമുണ്ട്. ഇതാണ് മറ്റൊരു കാരണം.
സ്റ്റുഡന്റ് വിസയില്‍ എത്തുന്നവര്‍ക്ക് ഡിപെന്‍ഡന്‍ഡ് വിസയില്‍ കുടുംബാംഗങ്ങളെ കൊണ്ടുവരുന്ന കാര്യത്തിലും പിന്നീട് ജോലി കിട്ടി പിആര്‍ ലഭിക്കുന്നതിനും ഒട്ടേറെ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ വരുത്തിയിരുന്നു.
യുകെ ഹോം ഓഫീസ് ആണ് ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. നയമാറ്റം നിലവില്‍ വന്നതിനു ശേഷമുള്ള ആദ്യ സ്ഥിതിവിവര കണക്കുകളാണ് ഹോം ഓഫീസ് പുറത്തു വിട്ടിരിക്കുന്നത്.
പോലീസ് വേഷം ധരിച്ചെത്തിയ കൊലപാതകി
യുഎസ് ലെ മിന്നസോട്ട സ്റ്റേറ്റിലെ നിയമസഭാംഗങ്ങളെ ലക്ഷ്യംവെച്ച് നടത്തിയ ആക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
മിനിയാപോളിൻസിന് സമീപത്തുള്ള ഹ്രൂക്ലിൻ പാർക്കിൽ വെച്ചാണ് ഡെമോക്രാറ്റ് പ്രതിനിധിയായ മെലിസ ഹോർട്ട്മാനും ഇവരുടെ ഭർത്താവും കൊല്ലപ്പെട്ടത്.
ഡെമോക്രാറ്റുകാരനായ ജോൺ ഹോഫ്മാനും ഭാര്യയ്ക്കും ഇതേ രീതിയിൽ വീട്ടിൽ നിന്നും 15 കിലോമീറ്റർ അകലെയുള്ള സ്ഥലത്തുവെച്ച് ഒട്ടേറെത്തവണ വെടിയേറ്റു എന്നാൽ ഇവർ അപകടനില തരണം ചെയ്തു.
കൊലയ്ക്ക് പിന്നിൽ 57 കാരൻ
കൊലയ്ക്ക് പിന്നിൽ 57 കാരനായ വാൻസ് ലൂഥർ ബോൽട്ടർ ഏന്നയാളാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പോലീസ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തിയാണ് ഇയാൾ ആക്രമണങ്ങൾ നടത്തിയത്.
പ്രതിയുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 50,000 ഡോളർ വരെ ( 40 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) പാരിതോഷികം പോലീസ് പ്രഖ്യാപിച്ചു.
പ്രതി പോലീസ് വേഷം ധരിച്ച് വിവിധയിടങ്ങളിൽ എത്തി കൊല നടത്തിയതായും പോലീസ് വാഹനത്തോട് സാമ്യമുള്ള വാഹനം ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
പ്രതിയായ ഹോഫ്മാന്റെ വീട്ടിൽ പോലീസ് എത്തിയെങ്കിലും വെടിയുതിർത്ത് പ്രതി രക്ഷപെട്ടു.
പോലീസ് ഉദ്യോഗസ്ഥനായി ആരെങ്കിലും വീടുകളിൽ എത്തിയാൽ ഒന്നിലധികം പോലീസുകാർ ഉണ്ടെങ്കിൽ മാത്രമേ വാതിൽ തുറക്കാവൂ എന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുുണ്ട്.
Summary: Despite the UK tightening post-study visa rules and imposing stricter regulations on dependent visas, there has been a significant increase in the number of student visa arrivals. It was generally expected that applications for study visas would decrease due to the government’s stricter post-study work policies, but the opposite has occurred.