പശ്ചിമേഷ്യയെയും ലോകരാജ്യങ്ങളെയും തന്നെ ഭീതിയിലാഴ്ത്തി ഇറാൻ – ഇസ്രയേൽ യുദ്ധത്തിന് തുടക്കമായി. ആദ്യ പടിയായി ഇറാൻ നൂറോളം ദീർഘദൂര മിസൈലുകൾ ഇസ്രയേലിലേക്ക് തൊടുത്തു. ഇസ്രയേലിൽ എങ്ങും സൈറൺ മുഴങ്ങിയതോടെ ജനങ്ങൾ ബങ്കറിൽ അഭയം തേടി.The Iran-Israel war started the world in terror.
മിസൈലുകൾ അയൽ ഡോം പ്രതിരോധിച്ചതായി ഇസ്രയേൽ പറയുന്നുണ്ടെങ്കിലും എത്രത്തോളം ഫലപ്രദമായി തടയാൻ കഴിഞ്ഞു എന്ന് വ്യക്തമല്ല. അനുകൂല സംഘങ്ങളെ നിഴൽ യുദ്ധത്തിനായി സഹായിച്ചിരുന്ന ഇറാൻ ഇസ്രയേലിനെതിരെ ആക്രമണം നടത്തിയത് പശ്ചിമേഷ്യയിൽ ആകെ അശാന്തിക്ക് കാരണമാകുമെന്നാണ് പ്രതിരോധ വിദഗ്ദ്ധരുടെ വിലയിരുത്തൽ.