കൊച്ചി മരടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു.
മരട് തുരുത്തി ക്ഷേത്രത്തിന് സമീപം
തുരുത്തിപ്പിള്ളി
വീട്ടിൽ ഷീബ ഉണ്ണിയുടെ വീടാണ് തിങ്കളാഴ്ച രാത്രി കത്തിനശിച്ചത് .
ഷീബ ഭക്ഷണം പാകം ചെയ്യുന്നതിനിടെ
ഫോണിൽ സംസാരിച്ച് പുറത്തേക്കു പോയസമയത്തായിരുന്നു അപകടം.
വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയെത്തി തീയണച്ചു. വീട് പൂർണ്ണമായും കത്തിനശിച്ചു. തീയണക്കാൻ ശ്രമിക്കുന്നതിനിടെ സമീപവാസിക്ക്
പൊള്ളലേറ്റു.
പെരുമ്പാവൂരിൽ കെട്ടിടത്തിൽ യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി: ചുറ്റും ലഹരി വസ്തുക്കൾ
എറണാകുളം പെരുമ്പാവൂരിൽ കെട്ടിടത്തിൽ യുവാവിന്റെ മൃതദേഹം അഴുകിത്തുടങ്ങിയ നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് ചുറ്റും ലഹരി വസ്തുക്കളുടെ കുപ്പികളും കണ്ടെത്തിയിട്ടുണ്ട്.
എം.സി റോഡിലെ സൺഡേ സ്കൂൾ കെട്ടിടത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കടുത്ത ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പ്രദേശവാസികൾ അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.
അന്യസംസ്ഥാന തൊഴിലാളിയാണ് മരിച്ചതെന്നാണെന്ന് പ്രാഥമിക നിഗമനം. അമിത ലഹരി ഉപയോഗം മൂലം മരണം സംഭവിച്ചത് ആകാമെന്നാണ് സൂചന. പെരുമ്പാവൂർ പൊലീസ് എത്തി നടപടികൾ പൂർത്തീകരിച്ച് മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
യുകെയിൽ ഭീതി പരത്തി ഏഷ്യക്കാരുടെ വീട് തെരഞ്ഞു പിടിച്ച് മോഷ്ടിക്കുന്ന കള്ളൻ വിലസുന്നു..! പിന്നിൽ ഒരേയൊരു കാരണം….
യുകെയിൽ ഏഷ്യൻ വംശജരുടെ വീടുകൾ കേന്ദ്രീകരിച്ച് മോഷണസംഘം വിലസുന്നു. അടുത്തിടെ നടന്ന പത്തോളം മോഷണങ്ങളുടെ അന്വേഷണത്തിനിടയിൽ ഒരെണ്ണത്തില്‍ സിസിടിവിയില്‍ മോഷ്‌ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
ഒരു ലക്ഷം പൗണ്ടിലേറെ വിലയുള്ള സ്വര്‍ണ്ണാഭരണങ്ങളാണ് ഒരു വീട്ടില്‍ നിന്നും മോഷ്ടിക്കപ്പെട്ടത്. മറ്റൊരിടത്ത് നടന്ന മോഷണത്തില്‍ വീട്ടുടമയുടെ ഭാര്യയുടെ മരണ സര്‍ട്ടിഫിക്കറ്റുവരെ കള്ളന്‍ കൊണ്ടുപോയി.
ലക്ഷക്കണക്കിന് രൂപ വിലവരുന്ന സ്വർണ്ണവും സ്വർണാഭരണങ്ങളും കൈവശം വയ്ക്കുന്നു എന്നതിനാലാണ് ഏഷ്യന്‍ വംശജരുടെ വീടുകൾ മോഷ്ടാക്കള്‍ ഉന്നം വയ്ക്കുന്നതെന്ന് പോലീസ് പറയുന്നു.
ജനുവരി 21നും മാര്‍ച്ച് 16നും ഇടയിലായി യോര്‍ക്കിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ നടന്ന പത്ത് മോഷണക്കേസുകളാണ് ഇപ്പോള്‍ പോലീസ് അന്വേഷിക്കുന്നത്.
വിവാഹ സമയത്ത് വധുവിന് സ്വര്‍ണ്ണാഭരണങ്ങള്‍ സമ്മാനിക്കുന്ന രീതിയുള്ളതിനാണ് കള്ളന്‍ ഇസ്ലാം മത വിശ്വാസികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നാണ് റിപ്പോർട്ട്. മോഷണത്തിനിടെ സിസിടിവിയിൽ കുടുങ്ങിയ കള്ളനെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.