റിപ്പോർട്ടർ ടിവിക്ക് കുരുക്ക്; ലൈസൻസ് പരാതിയിൽ 2 മാസത്തിനകം തീരുമാനമെടുക്കാൻ കേന്ദ്രത്തിന് ഹൈക്കോടതി നിർദ്ദേശം
കൊച്ചി: സാറ്റലൈറ്റ് ടിവി ചാനൽ ബ്രോഡ്കാസ്റ്റ് ലൈസൻസില്ലാതെ പ്രവർത്തിക്കുന്നുവെന്ന പരാതിയിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കെതിരെ രണ്ട് മാസത്തിനകം നിയമപരമായ തീരുമാനം എടുക്കണമെന്ന് കേന്ദ്ര സർക്കാർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. കിറ്റെക്സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സാബു എം. ജേക്കബ് സമർപ്പിച്ച ഹർജി തീർപ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
കേന്ദ്ര വാർത്താവിതരണ മന്ത്രാലയം വിഷയത്തിൽ തീരുമാനം എടുക്കുന്നില്ലെന്നാരോപിച്ചാണ് ഹർജി നൽകിയിരുന്നത്. ഇതിനിടെ കമ്പനിയുടെ സുരക്ഷാ ക്ലിയറൻസ് ആഭ്യന്തര മന്ത്രാലയം പിൻവലിച്ചതായി കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. കമ്പനിയുടെ ഉടമസ്ഥതയിൽ വന്ന മാറ്റം ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചിട്ടില്ലെന്നും വിശദീകരിച്ചു.
ഇക്കാര്യത്തിൽ തുടർനടപടികൾ ഒഴിവാക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാൻ റിപ്പോർട്ടർ കമ്പനിക്ക് ഏപ്രിൽ 2 വരെ സമയം കോടതി അനുവദിച്ചു.
English Summary
The Kerala High Court has directed the central government to take a legal decision within two months on a complaint that Reporter Broadcasting Company is operating a satellite TV channel without a valid broadcast license.
The order came on a petition filed by Kitex MD Sabu M. Jacob. The central government informed the court that the company’s security clearance had been withdrawn and ownership changes were not approved.
The company has been given time until April 2 to respond.









