ദിവസങ്ങളുടെ ഇടവേളയിൽ രണ്ടാം മരണം; ഹരിപ്പാട് ക്ഷേത്രക്കുളത്തിൽ സ്ത്രീയുടെ മൃതദേഹം
ഹരിപ്പാട്: ഹരിപ്പാട് ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പെരുംകുളത്തിൽ വീണ്ടും മരണം. ലോട്ടറി വിൽപ്പനക്കാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
മാവേലിക്കര തഴക്കര നിലയ്ക്കൽ തെക്കതിൽ സഹദേവന്റെ ഭാര്യ അമ്മിണി (66) ആണ് മരിച്ചത്.
ഷോറൂമിൽ ‘പുതിയ കസ്റ്റമർ’ എത്തി; ഗ്ലാസ് തകർത്ത് അകത്തുകയറി കാട്ടുപോത്തിന്റെ പരാക്രമം
വൈകുന്നേരം മൃതദേഹം കണ്ടെത്തി
ഇന്ന് വൈകിട്ട് നാലോടെയാണ് ക്ഷേത്രത്തിന്റെ വടക്കേ കുളിക്കടവിൽ മൃതദേഹം കണ്ടെത്തിയത്.
ക്ഷേത്രപരിസരത്ത് ലോട്ടറി വിൽപ്പന നടത്തിവരികയായിരുന്നു അമ്മിണി.
കഴിഞ്ഞ വ്യാഴാഴ്ച, പ്ലസ് വൺ വിദ്യാർത്ഥിയായ കുമാരപുരം കാട്ടിൽ മാർക്കറ്റ് പുത്തൻപുരയിൽ രഞ്ജു–ശരണ്യ ദമ്പതികളുടെ മകൻ അദ്വൈത് (17) ഇതേ കുളത്തിൽ വീണു മരിച്ചിരുന്നു.
കാവടിയാട്ടം വൈകി
മരണവിവരം പുറത്തുവന്നതോടെ ക്ഷേത്രത്തിൽ വൈകുന്നേരം നടക്കേണ്ടിയിരുന്ന രണ്ടാംഘട്ട തൈപ്പൂയ കാവടിയാട്ടം താൽക്കാലികമായി തടസ്സപ്പെട്ടു.
തുടർന്ന് കുളത്തിലെ ശുദ്ധികലശ പൂജകൾ പൂർത്തിയാക്കിയ ശേഷമാണ് ചടങ്ങുകൾ പുനരാരംഭിച്ചത്.
English Summary:
A 66-year-old lottery vendor was found dead in the temple pond at Harippad Sree Subrahmanya Swamy Temple on Sunday evening. The deceased, identified as Ammini from Mavelikkara, was selling lottery tickets near the temple premises. Following the incident, the second phase of the Thaipooyam Kavadi procession was delayed and resumed only after purification rituals were performed. This marks the second death in the temple pond within days, after a Plus One student drowned there last week.









