കമ്പനികളുടെ സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ച് പാതിവിലയ്ക്ക് സ്‌കൂട്ടർ നൽകാമെന്ന കേസിൽ 1000 കോടി രൂപ തട്ടിയ കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലായേക്കുമെന്ന് സൂചന. കേസിലെ പ്രതി ഒന്നാം പ്രതി അനന്തുകൃഷ്ണനെ (28) മൂവാറ്റുപുഴ, വണ്ടൻമേട് എന്നിവിടങ്ങളിലെ കേസുകളുടെ അടിസ്ഥാനത്തിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേസിൽ രണ്ടാമത്തെ അറസ്റ്റാണ് വണ്ടൻമേട് പോലീസ് നടത്തിയത്. വിവിധ സ്ഥാപനങ്ങൾ റെയ്ഡ് ചെയ്ത പോലീസിന് ബാങ്ക് അക്കൗണ്ടും രേഖകളും പരിശോധിച്ചതോടെയാണ് തട്ടിപ്പിന് അനന്തുകൃഷ്ണന് കൂട്ടു നിന്ന വ്യക്തിയെപ്പറ്റി സൂചന ലഭിച്ചത്. തുടക്കം മുതൽ ഇയാൾ തട്ടിപ്പ് സംഘത്തിന് മാർഗ നിർദേശങ്ങളുമായി കൂടെയുണ്ടായിരുന്നതായാണ് സൂചന.
തലസ്ഥാന നഗരിയിൽ ഉൾപ്പെടെ പിടിപാടുള്ള ഇയാളെ അറസ്റ്റ് ചെയ്താൽ തട്ടിയെടുത്ത പണം എവിടെയെന്ന കൂടുതൽ സൂചനകൾ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. അനന്തുകൃഷ്ണൻ നിലവിൽ മൂവാറ്റുപുഴ സ്‌പെഷ്യൽ സബ് ജയിലിലാണുള്ളത്.