സ്ത്രീധന തർക്കം; നഴ്സായ ഭാര്യയെ വിഷം കുത്തിവച്ച് കൊലപ്പെടുത്തി റേഡിയോളജിസ്റ്റ്
ഗുരുഗ്രാം: സ്ത്രീധന തർക്കത്തെ തുടർന്ന് നഴ്സായ ഭാര്യയെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 23 വയസുകാരിയായ കാജലിനെയാണ് ഭർത്താവായ റേഡിയോളജി വിദഗ്ധൻ അരുൺ ശർമ കൊലപ്പെടുത്തിയത്.
ഗാസിയാബാദ് സ്വദേശിയായ അരുൺ ശർമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുഗ്രാമിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. ആദ്യം സൗഹൃദമായിരുന്ന ബന്ധം പിന്നീട് പ്രണയത്തിലേക്ക് മാറുകയും കഴിഞ്ഞ നവംബറിൽ വിവാഹം കഴിക്കുകയും ചെയ്തു.
വിവാഹത്തിനു ശേഷം ചില മാസങ്ങൾ സന്തോഷകരമായിരുന്നുവെങ്കിലും പിന്നീട് ചെറിയ കാര്യങ്ങൾക്കു പോലും തർക്കങ്ങൾ ഉണ്ടാകാൻ തുടങ്ങി. സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ നിരന്തരം ഉപദ്രവിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്നാണ് വിവരം.
മാർച്ച് നാലിന് ഹോളി ആഘോഷത്തിനായി കാജലിന്റെ വീട്ടിലെത്തിയ ദമ്പതികൾക്ക് 17ന് വീണ്ടും തർക്കമുണ്ടായി. മദ്യലഹരിയിൽ വീട്ടിലെത്തിയ അരുൺ കാജലിനെ മർദിച്ചതായും തുടർന്ന് ഉണ്ടായ വാക്കുതർക്കത്തിനിടെയാണ് സംഭവം നടന്നതെന്നും പൊലീസ് വ്യക്തമാക്കി.
അടുത്ത ദിവസം കാജലിനെ അബോധാവസ്ഥയിൽ കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് വീട്ടിലെ ശുചിമുറിയിൽ നിന്ന് സൂചി കണ്ടെത്തിയതായി കുടുംബം പൊലീസിനെ അറിയിച്ചു. വിഷം കുത്തിവെച്ചാണ് കൊലപ്പെടുത്തിയതെന്ന് സംശയം ഉയർന്നതോടെ നടത്തിയ ചോദ്യം ചെയ്യലിൽ അരുൺ കുറ്റം സമ്മതിച്ചു.
English Summary
A radiologist in Gurugram was arrested for killing his nurse wife by injecting poison following a dowry dispute. The couple had a love marriage, but frequent conflicts and harassment over dowry led to the crime.
gurugram-dowry-murder-husband-kills-nurse-wife
dowry death India, Gurugram murder case, domestic violence India, husband kills wife, crime news India, dowry harassment case









