web analytics

പരാതിയുമായി മുൻ മേൽശാന്തി

ഇരിങ്ങാലക്കുട:കറുത്ത നിറത്തിന്റെ പേരിൽ ‘പൂണൂലിട്ട പുലയൻ’ എന്ന് വിളിച്ച് മുൻ ക്ഷേത്ര ഭരണസമിതി അംഗമായ സ്ത്രീ അധിക്ഷേപിച്ചെന്ന പരാതിയുമായി മുൻ മേൽശാന്തി രംഗത്ത്.

കാരുകുളങ്ങര നരസിംഹ ക്ഷേത്രത്തിലെ മുൻ മേൽശാന്തി എമ്പ്രാന്തിരി സമുദായത്തിൽപ്പെട്ട വി.വി.സത്യനാരായണനാണ് ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ ഇത്തരത്തിൽ പരാതി നൽകിയത്.

ബിംബത്തിൽ പൂക്കൾ അർപ്പിക്കുന്നവനെ വിളിക്കേണ്ടത് ‘പൂണൂലിട്ട പുലയൻ’ എന്നാണെന്ന് ക്ഷേത്രം സെക്രട്ടറിയായിരുന്ന സ്ത്രീയോട് പറയുന്നതിന്റെ വോയ്‌സ് ക്ളിപ്പ് സഹിതമാണ് പോലീസിൽ പരാതി നൽകിയത്.

ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ താൻ പങ്കാളിയാണെന്ന് വിശ്വസിച്ചാകാം അധിക്ഷേപിച്ചതെന്ന് സത്യനാരായണൻ അറിയിച്ചു. ചാഴൂർ കോവിലകത്തിന്റേതായിരുന്നു ഈ ക്ഷേത്രം.

പിന്നീട് എൻ.എസ്.എസിന് നടത്തിപ്പിനായി നൽകുകയായിരുന്നു.പരാതികളെ തുടർന്ന് പിന്നീട് കോവിലകം ഏറ്റെടുത്തു.നിലവിൽ എൻ.എസ്.എസ് കാരുമാത്ര യൂണിറ്റാണ് ക്ഷേത്രം നടത്തുന്നതെന്നും അതാേടെയാണ് ജൂൺ ഒന്നിന് തന്നെ പുറത്താക്കിയതെന്നും സത്യനാരായണൻ പരാതിയിൽ പറയുന്നു.

‘ക്ഷേത്രത്തിൽ ജാതിവിവേചനം നടന്നിരുന്നുവെന്നും ഇത് എതിർത്തപ്പോൾ ഭരണസമിതിലെ വനിത മർദ്ദിച്ചതായും മുൻ സെക്രട്ടറി ജലജ മേനോൻ മാദ്ധ്യമങ്ങളോട് നേരത്തെ പ്രതികരിച്ചിരുന്നു.

ക്ഷേത്രത്തിലെ ജാതിവിവേചനവും അഴിമതിയും നടന്നിരുന്നതായി കോവിലകം കുടുംബാംഗങ്ങളും ഇതിനോടകം വ്യക്തമാക്കിയിരുന്നു.

പൂജാരിയെ അധിക്ഷേപിക്കാൻ ജാതിപ്പേര് ഉപയോഗിച്ച്,പട്ടികജാതിയേയും,കറുപ്പ് നിറമുളളവരേയും വിലകുറച്ച് കാണിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പി.കെ.എസ് ജില്ലാ സെക്രട്ടറി കെ.വി.രാജേഷ് പറഞ്ഞു.

മനുഷ്യർ തുല്യരാണെന്ന സന്ദേശം ഉയർത്തി പി.കെ.എസിന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് അഞ്ചിന് നവോത്ഥാന സദസ് സംഘടിപ്പിക്കും

.പി.കെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.ശിവരാമൻ ഉദ്ഘാടനവുംസ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി മുഖ്യപ്രഭാഷണവും നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് ഡോ.എം.കെ.സുദർശൻ അറിയിച്ചു.സംഭവത്തിൽ അഖിലേന്ത്യ ദളിത് അവകാശ സമിതി (എ.ഐ.ഡി.ആർ.എം) ജില്ലാ സെക്രട്ടറി ബാബു ചിങ്ങാരത്ത് പ്രതിഷേധിച്ചു.

കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതിവിവേചനം; ഒന്നാം റാങ്കുകാരൻ ജോലി രാജിവച്ചു

കൊച്ചി: ജാതിവിവേചനത്തിന് ഇരയായ ബി.എ. ബാലു ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ജോലി രാജിവച്ചു.

ഇന്നലെ രാവിലെ ക്ഷേത്രത്തിലെത്തിയ ബാലു അഡ്മിനിസ്ട്രേറ്റർ കെ. ഉഷാനന്ദിനിക്ക് രാജിക്കത്ത് നൽകുകയായിരുന്നു.

ജാതിയുടെ പേരിൽ മാലകെട്ടു കഴകം ജോലിയിൽനിന്ന് ബാലുവിനെ മാറ്റിനിറുത്തിയിരുന്നു. കേരള ദേവസ്വം റിക്രൂട്ട്മെന്റ് നടത്തിയ പരീക്ഷയിൽ ഒന്നാം റാങ്കുകാരനാണ് ഈഴവ സമുദായാംഗമായ ബാലു.

ഫെബ്രുവരി 24ന് ബാലു ചുമതലയേറ്റശേഷം ക്ഷേത്രത്തിലെ ആറ് ബ്രാഹ്മണ തന്ത്രിമാരും ക്ഷേത്രബഹിഷ്കരണസമരം നടത്തുകയായിരുന്നു.

പിന്നീട്മാർച്ച് അഞ്ചിന് ബാലുവിനെ ഓഫീസ് അറ്റൻഡന്റായി മാറ്റി. ഇതിനുശേഷമാണ് തന്ത്രിമാർ പ്രതിഷ്ഠാദിനം ഉൾപ്പടെയുള്ള ക്ഷേത്രചടങ്ങുകൾക്ക് എത്തിയത്.

കഴകം ജോലി അമ്പലവാസികൾ തന്നെ നിർവഹിക്കണമെന്നായിരുന്നു ഇവരുടെ നിലപാട്. അടിച്ചുതളി ജീവനക്കാരനായ രാജേഷ് പിഷാരടിയാണ് ബാലുവിന് പകരം ഇപ്പോൾ മാലകെട്ട് കഴകം ജോലി ചെയ്യുന്നത്.

വിവാദങ്ങളെ തുടർന്ന് മാർച്ച് ആറുമുതൽ ബാലു അവധിയിലായിരുന്നു. 31ന് അവധി അവസാനിച്ചതോടെയാണ് രാജിക്കത്ത് നൽകിയത്.

എന്നാൽവ്യക്തിപരവും ആരോഗ്യപരവുമായ കാരണങ്ങളാലാണ് രാജിയെന്നുമാത്രമാണ് കത്തിലുള്ളത്. തിരുവനന്തപുരം നെടുമങ്ങാട് ആര്യനാട് സ്വദേശിയായ ബാലു (33) ഇംഗ്ളീഷ് എം.എ നേടിയ ആളാണ്.

റാങ്ക് ലിസ്റ്റിൽ ആദ്യറാങ്കുകാരനായതിനാൽ ജനറൽ വിഭാഗത്തിലാണ് ഇയാൾക്ക്ജോലി ലഭിച്ചത്.

രാജി അംഗീകരിച്ച് അറിയിച്ചാൽ ഇതേ റാങ്കുലിസ്റ്റിൽനിന്ന് അടുത്തയാളെ നിയമിക്കുമെന്ന് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് അറിയിച്ചു.

അടുത്തടേണും ഈഴവ വിഭാഗത്തിനാണ്. അതിനാൽ റാങ്ക് ലിസ്റ്റിലെ ഈഴവ ഉദ്യോഗാർത്ഥിക്കാണ് ഇനിയും നിയമനം ലഭിക്കേണ്ടത്.

ക്ഷേത്രത്തിൽ ആകെ രണ്ട് കഴകം തസ്തികയാണുള്ളത്. ഒന്ന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡുവഴിയുള്ള സ്ഥിരംനിയമനവും മറ്റേത് രണ്ടുമാസം മാത്രമുള്ള കാരായ്മ തസ്തികയും.

ഒരേസമയം ഒരാൾ മാത്രമേ ജോലിക്കുണ്ടാകൂ. സ്ഥിരംകഴകക്കാരൻ രണ്ടുമാസം മറ്റ് ജോലികൾ ചെയ്യണം എന്നാണ് ചട്ടം.

ജാതിയുടെ പേരിൽ ബാലുവിനെ മാറ്റിനിറുത്തിയതിതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതേ തുടർന്ന് മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു.

നിയോഗിച്ച തസ്തികയിൽത്തന്നെ ബാലു ജോലിചെയ്യുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ പറഞ്ഞിരുന്നു. ഭരതപ്രതിഷ്ഠയുള്ള അപൂർവ ക്ഷേത്രമായ കൂടൽമാണിക്യം ഇപ്പോൾ ജാതിവിവേചനങ്ങളുടെ പേരിൽ കുപ്രസിദ്ധമാണ്

English Summary :

Former Melshanthi comes forward with a complaint alleging that a former temple committee member insulted him by calling him “Poonoolitta Pulayan” (a Pulayan wearing a sacred thread) due to his dark complexion

spot_imgspot_img
spot_imgspot_img

Latest news

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

Other news

നഷ്ടപരിഹാരം ലഭിക്കാൻ ഭാര്യയുടെ പുനർവിവാഹം തടസമല്ലെന്ന് ഹൈക്കോടതി

നഷ്ടപരിഹാരം ലഭിക്കാൻ ഭാര്യയുടെ പുനർവിവാഹം തടസമല്ലെന്ന് ഹൈക്കോടതി കൊച്ചി: ഭർത്താവ് വാഹനാപകടത്തിൽ മരിച്ചതിനെ...

അലുവ അതുൽ വധക്കേസ്: പ്രമുഖ സിനിമാ നിർമ്മാതാവിന്റെ ക്വാറിയിൽ ഗുണ്ടകൾ ഒളിവിലായിരുന്നെന്ന് റിപ്പോർട്ട്; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

കൊല്ലം: കരുനാഗപ്പള്ളിയിലെ കുപ്രസിദ്ധ ഗുണ്ട അലുവ അതുലിനെ പട്ടാപ്പകൽ വെട്ടിക്കൊന്ന കേസിലെ...

തിങ്കളാഴ്ച സംസ്ഥാനത്ത് ഹോട്ടൽ സമരം

തിങ്കളാഴ്ച സംസ്ഥാനത്ത് ഹോട്ടൽ സമരം തിരുവനന്തപുരം: പാചകവാതക ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തെ...

ലീഗിൽ അസന്തോഷം; അബ്ദുറഹിമാൻ രണ്ടത്താണി എൽഡിഎഫിലേക്ക്? താനൂർ-തിരൂരിൽ സസ്പെൻസ്

ലീഗിൽ അസന്തോഷം; അബ്ദുറഹിമാൻ രണ്ടത്താണി എൽഡിഎഫിലേക്ക്? താനൂർ-തിരൂരിൽ സസ്പെൻസ് മലപ്പുറം: മുസ്‌ലിം ലീഗിലെ...

കോഴിക്കോട് സ്കൂട്ടർ അപകടം: മൂന്ന് എം.ബി.ബി.എസ് വിദ്യാർത്ഥികൾ മരിച്ചു

കോഴിക്കോട്: നാടിനെ കണ്ണീരിലാഴ്ത്തി കോഴിക്കോട് കൊയിലാണ്ടിയിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഭാവി...

Related Articles

Popular Categories

spot_imgspot_img