വാഷിങ്ടൺ: അമേരിക്കയിൽ വീണ്ടും കാട്ടുതീ. ലോസ് ആഞ്ചൽസിൽ ഏഴിടത്തായാണ് കാട്ടുതീ പടരുന്നത്.
വീണ്ടും കാട്ടുതീ പടരുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. 2 മണിക്കൂറിനുള്ളിൽ അയ്യായിരം ഏക്കറിലേക്കാണ് തീ പടർന്നിരിക്കുന്നത്.
ശക്തമായ വരണ്ട കാറ്റ് തീ അണയ്ക്കാനുള്ള ശ്രമത്തിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
രണ്ട് സ്ഥലങ്ങളിലുണ്ടായിരിക്കുന്നത് വലിയ കാട്ടുതീയാണ്. ഇവ അണയ്ക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.
ഏതാണ്ട് ഒരു ലക്ഷത്തിലേറെ ആളുകളെ ഇതിനോടകം ഒഴിപ്പിച്ചു. അമേരിക്കൻ സൈന്യം രക്ഷാപ്രവർത്തനത്തിനായി ദുരന്തബാധിത മേഖലയിലേക്ക് പുറപ്പെട്ടു.
കാട്ടുതീ പടരുന്ന സ്ഥലത്ത് കുടുങ്ങിക്കിടക്കുന്ന 19000 പേരെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്.
ഒരു ലക്ഷത്തോളം പേർക്ക് ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകി. ഒരു വിധം കാട്ടുതീയിൽ നിന്ന് ലോസ് ആഞ്ചൽസ് രക്ഷപ്പെട്ട് വരുന്നതിനിടെയാണ് വീണ്ടും കാട്ടുതീ ഉണ്ടായത്.