സൗത്ത് ഇംഗ്ലണ്ടിലെ ബിസെസ്റ്റർ മോഷനിൽ ഒരു ബിസിനസ് പാർക്കിലുണ്ടായ വലിയ തീപിടുത്തത്തിൽ രണ്ട് അഗ്നിശമന സേനാംഗങ്ങളും ഒരു സാധാരണക്കാരനും മരിച്ചു. വ്യാഴാഴ്ച ബിസെസ്റ്റർ മോഷനിൽ ഉണ്ടായ തീ നിയന്ത്രണ വിധേയമാക്കുന്നതിനിടെ തങ്ങളുടെ ഒരു ജീവനക്കാരൻ മരിച്ചതായി ഓക്സ്ഫോർഡ്ഷയർ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് അറിയിച്ചു.
അതേസമയം രണ്ടാമത്തെ മരണം ഓക്സ്ഫോർഡ്ഷയറിൽ ഡ്യൂട്ടിയിലായിരുന്ന തങ്ങളുടെ അഗ്നിശമന സേനാംഗങ്ങളിൽ ഒരാളാണെന്ന് ലണ്ടൻ ഫയർ ബ്രിഗേഡും സ്ഥിരീകരിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ രണ്ട് അഗ്നിശമന സേനാംഗങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഓക്സ്ഫോർഡ് കൗണ്ടി കൗൺസിൽ അറിയിച്ചു.
മുൻ ആർഎഎഫ് ബേസിലുണ്ടായ തീപിടുത്തത്തെത്തുടർന്ന് അന്വേഷണം ആരംഭിച്ചതായി തെയിംസ് വാലി പോലീസ് പറഞ്ഞു. പരേതർക്ക് പ്രധാനമന്ത്രി ആദരാഞ്ജലിയർപ്പിച്ചു. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പമാണ് തന്റെ ചിന്തകൾ എന്ന് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ പറഞ്ഞു.
വെള്ളിയാഴ്ച സ്ഥലത്തുനിന്ന് വികാരഭരിതമായ ഒരു പ്രസ്താവനയിൽ ചീഫ് ഫയർ ഓഫീസർ റോബ് മക്ഡൊഗൽ മാധ്യമങ്ങളോട് പ്രതികരിച്ചു. “ഞങ്ങളുടെ രണ്ട് അഗ്നിശമന സേനാംഗങ്ങളുടെ നഷ്ടം വളരെ ദുഃഖത്തോടെയാണ് ഞങ്ങൾ അറിയിക്കുന്നത്. സംഭവത്തിൽ ഒരു സാധാരണക്കാരനും മരിച്ചിട്ടുണ്ട്. സ്ഥിതി അവരുടെ കുടുംബങ്ങളെ അറിയിച്ചിട്ടുണ്ടെന്നും പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.