web analytics

സ്വിറ്റ്‌സർലൻഡിൽ പുതുവത്സരാഘോഷത്തിനിടെയുണ്ടായ തീപിടുത്തം; പിന്നിൽ ഭീകരാക്രമണമല്ലെന്ന് അധികൃതർ; 40 മരണം, 100 പേർക്ക് പരിക്ക്

സ്വിറ്റ്‌സർലൻഡിൽ പുതുവത്സരാഘോഷത്തിനിടെയുണ്ടായ തീപിടുത്തം; 40 മരണം

സൂറിച്ച്: സ്വിറ്റ്‌സർലൻഡിൽ പുതുവത്സരാഘോഷത്തിനിടെ തിരക്കേറിയ ബാറിൽ ഉണ്ടായ തീപ്പിടിത്തത്തിൽ 40 പേർ മരിക്കുകയും 100-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സ്വിസ് അധികൃതർ അറിയിച്ചു.

പരിക്കേറ്റവരിൽ ഭൂരിഭാഗവും ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം. പ്രാഥമിക അന്വേഷണത്തിൽ സ്‌ഫോടനമോ ഭീകരാക്രമണമോ ഉണ്ടായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.

തെക്ക്-പടിഞ്ഞാറൻ സ്വിറ്റ്‌സർലൻഡിലെ വാലെയ്‌സ് കാന്റണിലുള്ള ക്രാൻസ്-മോണ്ടാന എന്ന വിനോദസഞ്ചാര കേന്ദ്രത്തിന് സമീപം പ്രവർത്തിക്കുന്ന ‘Le Constellation’ എന്ന ബാറിലാണ് തീപ്പിടിത്തമുണ്ടായത്.

പ്രാദേശിക സമയം പുലർച്ചെ ഏകദേശം ഒന്നരയോടെയായിരുന്നു അപകടം. പുതുവത്സരം വരവേൽക്കാൻ നൂറുകണക്കിന് ആളുകൾ ബാറിൽ ഒത്തുകൂടിയ സമയത്താണ് തീ പടർന്നത്.

സ്വിറ്റ്‌സർലൻഡിൽ പുതുവത്സരാഘോഷത്തിനിടെയുണ്ടായ തീപിടുത്തം; 40 മരണം

പരിക്കേറ്റവരിൽ മിക്കവരും വിദേശികളാണെന്ന് വാലെയ്‌സ് കാന്റണിലെ സുരക്ഷാ മേധാവി സ്റ്റെഫാൻ ഗാൻസർ അറിയിച്ചു.

ആഘോഷത്തിനായി വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ വിനോദസഞ്ചാരികളാണ് അപകടത്തിൽപ്പെട്ടവരിൽ അധികവും.

പരിക്കേറ്റവരെ സിയോൺ, ലോസന്നെ, ജനീവ, സൂറിച്ച് എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും ഇത് ഒരു അപകടമാണെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം.

ആക്രമണ സാധ്യത തള്ളിക്കളയുന്നതായി പ്രോസിക്യൂട്ടർ ബിയാട്രിസ് പില്ലൗഡ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. “നിലവിൽ ഇത് ഒരു തീപ്പിടിത്തമായാണ് ഞങ്ങൾ പരിഗണിക്കുന്നത്.

ആക്രമണമെന്ന തരത്തിലുള്ള സംശയങ്ങൾ നിലവിലില്ല,” അവർ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.

മരിച്ചവരുടെ കൃത്യമായ എണ്ണം സ്ഥിരീകരിക്കാൻ കഴിയില്ലെന്ന് കാന്റണിലെ പോലീസ് മേധാവി ഫ്രെഡറിക് ഗിസ്ലർ പറഞ്ഞു.

“ഏകദേശം 100 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദുഃഖകരമായി നിരവധി ജീവനുകൾ നഷ്ടപ്പെട്ടിട്ടുണ്ട്,” അദ്ദേഹം വ്യക്തമാക്കി.

സ്വിസ് പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ 40 പേർ മരിച്ചതായി ഇറ്റാലിയൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അപകടം നടന്ന പ്രദേശം പൂർണ്ണമായി അടച്ചിട്ടിരിക്കുകയാണ്. ക്രാൻസ്-മോണ്ടാന പ്രദേശത്തിന് മുകളിലൂടെ നോ-ഫ്ലൈ സോൺ പ്രഖ്യാപിച്ചതായും പോലീസ് അറിയിച്ചു.

രക്ഷാപ്രവർത്തനത്തിനായി 10 ഹെലികോപ്റ്ററുകളും 40 ആംബുലൻസുകളും സ്ഥലത്ത് വിന്യസിച്ചു. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പരിക്കേറ്റവരുടെ ബന്ധുക്കൾക്കായി പ്രത്യേക ഹെൽപ് ലൈൻ തുറന്നിട്ടുണ്ട്.

സ്വിസ് ഫെഡറൽ പ്രസിഡന്റ് ഗൈ പാർമെലിൻ സാമൂഹിക മാധ്യമമായ എക്‌സിൽ അനുശോചനം രേഖപ്പെടുത്തി.

“സന്തോഷവും ആഘോഷവും നിറയേണ്ട സമയമാണ് ഇത്. എന്നാൽ പുതുവത്സര ദിനം ക്രാൻസ്-മോണ്ടാനയിൽ ദുഃഖത്തിന്റെ ദിനമായി മാറി,” അദ്ദേഹം കുറിച്ചു.

അതേസമയം, ആഘോഷങ്ങൾക്കായി ഉപയോഗിച്ച പടക്കം പൊട്ടിയതാകാം തീപ്പിടിത്തത്തിന് കാരണമെന്നാണ് ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അന്റോണിയോ ടജാനി പ്രതികരിച്ചത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

Other news

Related Articles

Popular Categories

spot_imgspot_img