മൂന്നാറിൽ നിന്ന് ബ്ലാഗ്ലൂർ സർവീസ് നടത്തുന്ന കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസിൽ നിന്നും കോതമംഗലം നെല്ലിമറ്റത്ത് വച്ച് തീയും പുകയും. കോതമംഗലത്ത് നിന്ന് ഫയർഫോഴ്സ് എത്തി തീയണച്ചു. നെല്ലിമറ്റത്ത് ബസ് എത്തിയപ്പോൾ പൊട്ടിത്തെറിയും, പുകയും, വലിയ ശബ്ദവുമുണ്ടാവുകയായിരുന്നു.
ഉടനെ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കി. നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തി. വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. തുടർന്ന് യാത്രക്കാരെ എത്തിക്കാൻ ബദൽ സംവിധാനം ഏർപ്പെടുത്തി.
നിർത്തിയിട്ട വാഹനത്തിൽ താക്കോൽ കണ്ടതോടെ വണ്ടിയെടുത്ത് കടന്നു, യാത്രയ്ക്കിടെ മറ്റു വാഹനങ്ങളിലിടിച്ചതോടെ പണിയായി; കള്ളനെ പിടികൂടി നാട്ടുകാർ
റോഡരികില്‍ നിര്‍ത്തിയിട്ട വാഹനം മോഷ്ടിച്ച് കടത്തിയ യുവാവിനെ കൊടുവള്ളിയില്‍വെച്ച് പിടികൂടി. താമരശ്ശേരി പുതുപ്പാടി പഞ്ചായത്തിലെ കൈതപ്പൊയിലില്‍ ആണ് സംഭവം. മലപ്പുറം വള്ളിക്കുന്ന് സ്വദേശിയായ മുനീബി(32)നെയാണ് നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസിലേല്‍പ്പിച്ചത്.
ശനിയാഴ്ച രാത്രി ഒന്‍പതോടെയാണ് സംഭവങ്ങളുടെ തുടക്കം.
റോഡരികില്‍ നിര്‍ത്തിയിട്ട അടിവാരം നൂറാംതോട് സ്വദേശിയുടെ എസ്യുവി പാർക്ക് ചെയ്തിരിക്കുന്ന സമയത്താണ് മോഷണം. വാഹനത്തിലുണ്ടായിരുന്ന കുടുംബം സമീപത്തെ തുണിക്കടയില്‍ കയറുകയും വാഹനയുടമ വണ്ടിയുടെ താക്കോലെടുക്കാതെ തൊട്ടടുത്ത് ഫോണ്‍ചെയ്ത് നില്‍ക്കുകയും കണ്ട യിലെ വാഹനവുമായി കടന്നു കളയുകയായിരുന്നു.
ഉടന്‍തന്നെ വാഹനയുടമ ബഹളംവെക്കുകയും സാമൂഹികമാധ്യമക്കൂട്ടായ്മകളിലൂടെ മോഷണവിവരം പ്രചരിപ്പിക്കുകയും ചെയ്തു. ഇതിനിടെ, ഇയാൾ വാഹനം കടത്തിക്കൊണ്ടുപോകുന്നതിനിടെ എസ്യുവി ഏതാനും ഇരുചക്രവാഹനങ്ങളിലും കാറുകളിലും ഇടിച്ചു.
ഒടുവില്‍ കൊടുവള്ളി-നരിക്കുനി റോഡില്‍നിന്ന് വരുകയായിരുന്ന ഒരു കാറില്‍ ഇടിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ തടഞ്ഞുവെച്ച് കൈകാര്യംചെയ്തു. തുടർന്ന് കൊടുവള്ളി പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടി.