ക്ഷേമ പെന്‍ഷനില്‍ അനധികൃതമായി കൈയിട്ടവരെ കണ്ടെത്താന്‍ ശ്രമം തുടരുന്നു. പെന്‍ഷന്‍ കൈപ്പറ്റുന്ന ഉദ്യോഗസ്ഥരെക്കുറിച്ച് നടത്തിയ അന്വേഷണത്തിന് ശേഷം, വകുപ്പ് തലത്തില്‍ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. Finance Minister says strict action will be taken against those who have misused welfare pension
പെന്‍ഷന്‍ കൈപ്പറ്റിയ ഉദ്യോഗസ്ഥരുടെ പേരുകള്‍ പുറത്തുവിടില്ലെന്നും, പട്ടികയില്‍ കയറിപ്പറ്റിയ അനര്‍ഹരെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘം നിയോഗിച്ചിട്ടുണ്ടെന്നും ധനകാര്യ വകുപ്പ് വ്യക്തമാക്കി. 1458 സര്‍ക്കാര്‍ ജീവനക്കാരാണ് പെന്‍ഷന്‍ കൈപ്പറ്റുന്നതായി കണ്ടെത്തിയത്.
ധനവകുപ്പിന്റെ നിര്‍ദേശപ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് ഈ തട്ടിപ്പ് വെളിപ്പെട്ടത്. സര്‍ക്കാര്‍ ശമ്പളം ലഭിക്കുന്നവര്‍ക്ക് ക്ഷേമ പെന്‍ഷനില്‍ യോഗ്യത ഇല്ലെങ്കിലും, ഗസറ്റഡ് ഉദ്യോഗസ്ഥരടക്കം സംസ്ഥാന സര്‍ക്കാരിന്റെ അഭിമാനപദ്ധതിയായ സാമൂഹികസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
സർക്കാർ കോളേജിൽ പഠിപ്പിക്കുന്ന രണ്ട് അസിസ്റ്റന്റ് പ്രൊഫസർമാരും മൂന്ന് ഹൈർ സെക്കണ്ടറി അധ്യാപകരും പെൻഷൻ ലഭിക്കുന്നവരിൽ ഉൾപ്പെടുന്നു. പട്ടികയിൽ ഉള്ള ഭൂരിപക്ഷം പേരും ഇപ്പോൾ സേവനത്തിൽ പ്രവർത്തിക്കുന്നവരാണ്.
കുറ്റക്കാർക്കെതിരെ കര്‍ശന നടപടികൾ സ്വീകരിക്കാനും അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക പലിശ സഹിതം തിരിച്ചുപിടിക്കാനും മന്ത്രി കെ.എൻ. ബാലഗോപാൽ നിർദ്ദേശിച്ചു. ആരോഗ്യവകുപ്പിൽ 373 പേർ പെൻഷൻ വാങ്ങുന്നുണ്ട്. അതേസമയം പൊതുവിദ്യാഭ്യാസവകുപ്പിൽ 224 പേരാണ് ക്ഷേമ പെൻഷൻ സ്വീകരിക്കുന്നത്.