അപകടമൊഴിവാക്കി വനിതാ ഗേറ്റ്കീപ്പർമാർ

അപകടമൊഴിവാക്കി വനിതാ ഗേറ്റ്കീപ്പർമാർ

കൊല്ലം: ഇന്നലെ രാത്രി കന്യാകുമാരി–പുനലൂർ പാസഞ്ചർ ട്രെയിനിനെ വലിയൊരു ദുരന്തത്തിൽ നിന്ന് രക്ഷിച്ചത് വനിതാ ഗേറ്റ് കീപ്പർമാരുടെ സമയോചിതമായ ഇടപെടൽ.

കപ്പലണ്ടി മുക്കിലെ ഗേറ്റ് കീപ്പർമാരായ പ്രാക്കുളം സ്വദേശി എസ്.വിനിതാമോളുടെയും മഹേശ്വരിയുടെയും സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്.

ട്രെയിൻ വരുന്നതിനിടെ ട്രാക്കിൽ മരം വീണപ്പോൾ അപകട മുന്നറിയിപ്പു നൽകിയതിനെ തുടർന്നാണ് കൊല്ലത്തേക്കു വരികയായിരുന്ന കന്യാകുമാരി– പുനലൂർ പാസഞ്ചർ അപകടം നടന്നതിന് 100 മീറ്റർ മുൻപ് നിർത്താൻ സാധിച്ചത്.

ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചുപറന്നു

വഞ്ചിനാട് എക്സ്പ്രസ് കടന്നു പോയ ശേഷം ഗേറ്റ് തുറന്നു തൊട്ടടുത്ത നിമിഷം കന്യാകുമാരി– പുനലൂർ പാസഞ്ചർ വരുന്നതിനാൽ ഗേറ്റ് അടയ്ക്കാനുള്ള സന്ദേശം എത്തി. ഇതോടെ ഗേറ്റ് വീണ്ടും അടയ്ക്കാനൊരുങ്ങി.

ഗേറ്റ് അടയ്ക്കുന്നതിനിടെ പോളയത്തോട് ശ്മശാനത്തിന് സമീപത്തു നിന്ന വലിയ മരം ട്രാക്കിലേക്കു വീണു. ഇതോടെ ട്രാക്കിൽ വലിയ തീയും പുകയുമുണ്ടായി.

ട്രാക്കിൽ വലിയ ശബ്ദവും തീയും പുകയും ഉയരുന്നതു കണ്ടതോടെ ജീവനക്കാർ ഉടൻ കൊല്ലത്തെ സ്റ്റേഷൻ മാസ്റ്ററെ വിളിച്ചു.

പുരുഷ ജീവനക്കാരോടൊപ്പം റെയിൽവേയുടെ ഇലക്ട്രിക്കൽ ട്രാക്‌ഷൻ വിഭാഗത്തിലെ ജീവനക്കാരായ രമ്യ, സന്ധ്യ, മായ, സുജ, ജൂലിയറ്റ് എന്നിവരാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ജോലികൾ നടത്താൻ മുൻനിരയിൽ ഉണ്ടായിരുന്നത്.

ആദ്യം കയറിയ ജീവനക്കാരനെ സഹായിക്കാനാണ് വനിതാ ജീവനക്കാരികൾ കൂടി മുകളിലേക്കു കയറിയത്.

വൈദ്യുതി കമ്പിയിലേക്കു വീണ മരങ്ങൾ അഗ്നി രക്ഷാസേനയും റെയിൽവേയുടെ മറ്റു ജീവനക്കാരും നാട്ടുകാരും ചേർന്ന് മുറിച്ചു നീക്കി.

ശബ്ദം കേട്ട് ട്രാക്കിന് സമീപത്തെ വീടുകളിൽ നിന്നവരെല്ലാം നിലവിളിച്ചു കൊണ്ട് ഒ‍ാടിപ്പോകുന്നതും കാണാമായിരുന്നുവെന്ന് മഹേശ്വരി പറഞ്ഞു.

ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചുപറന്നു

Delhi: ബോംബ് ഭീഷണിയെ തുടര്‍ന്ന് ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ലുഫ്താന്‍സ വിമാനം തിരിച്ചുപറന്നതായി റിപ്പോര്‍ട്ട്.

അതേസമയം, ഹൈദരാബാദില്‍ ഇറങ്ങാന്‍ അനുമതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് മടങ്ങുകയായിരുന്നു എന്നാണ് ലുഫ്താന്‍സ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പ്രതികരിച്ചത്.

ഫ്രാങ്ക്ഫര്‍ട്ടില്‍നിന്ന് ഞായറാഴ്ച ഉച്ചയ്ക്കു ശേഷം പ്രാദേശികസമയം 2.14 -നാണ് എല്‍എച്ച് 752 ടേക്ക് ഓഫ് ചെയ്തത്. പറന്നുയര്‍ന്ന് രണ്ടുമണിക്കൂറിനു ശേഷമായിരുന്നു ഭീഷണിസന്ദേശം ലഭിച്ചത്.

Summary: A major disaster was averted last night when timely intervention by women gatekeepers saved the Kanyakumari–Punalur passenger train.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

ഡൽഹിയിൽ നാല് നില കെട്ടിടം ഇടിഞ്ഞുവീണു

ഡൽഹിയിൽ നാല് നില കെട്ടിടം ഇടിഞ്ഞുവീണു ഡൽഹി സീലംപുരം കെട്ടിട അപകടം: നാല്...

ഡംപ് ബോക്സ് നിലത്തേക്ക് പതിച്ച് യുവാവിന് ദാരുണാന്ത്യം

ഡംപ് ബോക്സ് നിലത്തേക്ക് പതിച്ച് യുവാവിന് ദാരുണാന്ത്യം കൊച്ചി: മഴ നനയാതിരിക്കാൻ ലോറിയുടെ...

സ്വർണ വിലയിൽ വൻകുതിപ്പ്

സ്വർണ വിലയിൽ വൻ കുതിപ്പ് തിരുവനന്തപുരം: ആഭരണ പ്രേമികളെ നിരാശയിലാഴ്ത്തി സംസ്ഥാനത്ത് സ്വർണവിലയിൽ...

ബൈക്കിന് തീപിടിച്ചു; യുവാവ് മരിച്ചു

ബൈക്കിന് തീപിടിച്ചു; യുവാവ് മരിച്ചു പത്തനംതിട്ട: ഓടിക്കൊണ്ടിരിക്കെ ബൈക്കിന് തീപിടിച്ചതിനെത്തുടർന്ന് പൊള്ളലേറ്റ ചികിത്സയിലാരുന്ന...

യുകെയിൽ കാർ കെയർ ഹോമിലേക്ക് ഇടിച്ചു കയറ്റി

യുകെയിൽ കാർ കെയർ ഹോമിലേക്ക് ഇടിച്ചു കയറ്റി സൺഡർലാൻഡിൽ ഹൈ ക്ലിഫ് കെയർ...

മലയാളി ഡോക്ടർ ഗൊരഖ്പൂരിൽ മരിച്ചനിലയിൽ

മലയാളി ഡോക്ടർ ഗൊരഖ്പൂരിൽ മരിച്ചനിലയിൽ ലഖ്നൗ: മലയാളി ഡോക്ടറെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി....

Related Articles

Popular Categories

spot_imgspot_img