മലയോര ജില്ലകളിലെ കർഷകർ മഞ്ഞൾ കൃഷി പൂർണമായും കെയ്യൊഴിയുന്നു
ഉത്പാദച്ചെലവിൽ ഉണ്ടായ വർധനവും കൃഷിയിടങ്ങൾ മറ്റു കൃഷികൾ കൈയ്യടക്കിയതുമൂലവും ജില്ലകളിലെ കർഷകർ മഞ്ഞൾ കൃഷി പൂർണമായും കെയ്യൊഴിയുന്നു. പച്ച മഞ്ഞൾ കിലോയ്ക്ക് 25-30 രൂപയാണ് ലഭിക്കുന്നത്.
ഉണങ്ങിയ മഞ്ഞളിന് ഗുണനിലവാരം അനുസരിച്ച് 200-250 രൂപ ലഭിക്കാറുണ്ട്. എന്നാൽ മഞ്ഞൾ പേരിനു മാത്രമാണ് കമ്പോളങ്ങളിലെത്തുന്നതെന്ന് വ്യാപാരികൾ പറയുന്നു.
ജനുവരി ഫെബ്രുവരി മാസങ്ങളിലെ സീസണുകളിൽ ചുരുക്കം ചില കർഷകരാണ് മഞ്ഞൾ എത്തിക്കാറുള്ളത്. അഞ്ചു വർഷം മുൻപുവരെ വൻ തോതിൽ നാടൻ മഞ്ഞൾ ഹൈറേഞ്ചിലെ കമ്പോളങ്ങളിൽ എത്തിയിരുന്നു.
ഇടക്കാലത്ത് ഏലം , കുരുമുളക് വില ഉയർന്നതോടെ പലരും ഇഞ്ചിക്കണ്ടങ്ങൾ ഉഴുതു മറിച്ചശേഷം ഏലത്തട്ടകൾ നടുകയും ചെയ്തിരുന്നു. ഇതോടെ ഗുണമേന്മയേറിയ നാടൻ മഞ്ഞൾ കേട്ടുകേൾവിയായി.
(മലയോര ജില്ലകളിലെ കർഷകർ മഞ്ഞൾ കൃഷി പൂർണമായും കെയ്യൊഴിയുന്നു)
ഇതോടെ ഗുണം കുറഞ്ഞവയാണ് നിലവിൽ മലയോര വിപണികളിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. പാലക്കാടുനിന്നും തമിഴ്നാട്ടിൽ നിന്നുമാണ് മഞ്ഞൾ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നിലവിൽ മഞ്ഞൾ എത്തുന്നത്.
ആവശ്യക്കാർ ഉണ്ടെങ്കിലും മഞ്ഞൾ കൃഷിയുടെ ഉത്പാദനച്ചിലവ് താങ്ങാനാകുന്നില്ലെന്ന് കർഷകർ പറയുന്നു. നടീൽ മുതൽ വിളവെടുപ്പ് വരെ പരിപാലനം നൽകണം. കളപറിക്കൽ ഉൾപ്പെടെ ശ്രദ്ധ ചെലുത്തണം.
ഇടക്കാലത്ത് ഉണ്ടായ മലഞ്ചരക്ക് ഉത്പന്നങ്ങളുടെ വിലയുടെ വർധന പണിക്കൂലി കുത്തനെ ഉയർത്തി.
കാലാവസ്ഥ വ്യതിയാനവും ചാണകം ഉൾപ്പെടെയുള്ള ജൈവളങ്ങളുടെ വില വർധനവും കർഷകരെ കൂടുതൽ പ്രതിസന്ധിയിലേയ്ക്ക് തള്ളിവിടുകയുമുണ്ടായി.