ഇടുക്കിയുടെ വിവിധ പ്രദേശങ്ങളിൽ ജനവാസ മേഖലയിൽ കാട്ടുപന്നികളുടെ ശല്യം വർധിച്ചുവരികയാണ് . മുൻപ് കൃഷി വിളകളാണ് കൂടുതലായും കാട്ടുപന്നികൾ നശിപ്പിച്ചിരുന്നത് എങ്കിൽ ഇപ്പോൾ ജനങ്ങളുടെ സൈ്വര്യ ജീവിതത്തിനും കാട്ടുപന്നികൾ ഭീഷണി സൃഷ്ടിക്കുകയാണ്.
കഴിഞ്ഞ ദിവസം കട്ടപ്പന നത്തുകല്ലിൽ നെയ് വേലിക്കുന്നേൽ സെബാസ്റ്റ്യൻ കുര്യൻ തലനാരിഴക്കാണ് കാട്ടുപന്നിയുടെ അക്രമത്തിൽ നിന്നും രക്ഷപ്പെട്ടത് പകൽ വീടിനു പുറത്തേക്ക് ഇറങ്ങിയ സമയത്താണ് കാട്ടുപന്നികൾ കൃഷിയിടത്തുനിന്നും ഇദ്ദേഹത്തിൻറെ മുൻപിലേക്ക് എടുത്തുചാടിയത്.
രാവിലെ വീടിന് പുറത്തേക്ക് ഇറങ്ങിയ സമയത്താണ് സമീപത്തെ കൃഷിയിടത്തിൽ നിന്നും രണ്ടു കാട്ടുപന്നികൾ ഇദ്ദേഹത്തിൻറെ മുൻപിലേക്ക് ചാടിവീണത് ശബ്ദം കേട്ടതോടെ ഓടി വീടിനകത്ത്കയറി രക്ഷപെടുകയായിരുന്നു. മുൻപ് രാത്രിയാണ് കാട്ടുപന്നികൾ കൃഷിയിടത്തിൽ എത്തിയിരുന്നതെങ്കിൽ ഇപ്പോൾ പകലും കാട്ടുപന്നികൾ രൂക്ഷമാണ്.
മുൻപ് വാഴയും കിഴങ്ങു വർഗത്തിൽ വസ്തുക്കളുമാണ് കാട്ടുപന്നികൾ ആക്രമിച്ചിരുന്നതെങ്കിൽ ഇപ്പോൾ തെങ്ങിൻ തൈകൾ പോലും കാട്ടുപന്നികൾ കുത്തി നശിപ്പിക്കുന്ന അവസ്ഥയാണ്. അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.