ഒറിജിനലിനെ വെല്ലും! കോയമ്പത്തൂരിൽ നിന്നുള്ള വ്യാജ ഹോൾമാർക്ക് മുക്കുപണ്ടം; പണയംവച്ച് ലക്ഷങ്ങൾ തട്ടിയ സംഘം പിടിയിൽ
മാവേലിക്കര: മാവേലിക്കരയിലെ വിവിധ ഫിനാൻസ് സ്ഥാപനങ്ങളിൽ വ്യാജ ഹോൾമാർക്ക് സീൽ പതിപ്പിച്ച മുക്കുപണ്ടം പണയംവെച്ച് മൂന്നുലക്ഷത്തിലധികം രൂപ തട്ടിയെടുത്ത നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.
വ്യാജ രേഖകൾ ഉപയോഗിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്.
ഇതിലും ഗതികെട്ടവൻ ആരേലും ഉണ്ടോ? എക്‌സോസ്റ്റ് ഫാൻ ദ്വാരത്തിൽ കുടുങ്ങി കള്ളൻ; വീഡിയോ വൈറൽ
എറണാകുളത്തെ ആഡംബര ഫ്ലാറ്റിൽ നിന്ന് അറസ്റ്റ്
പള്ളിക്കൽ പഴകുളം റസൽ മൻസിലിൽ റസൽ മുഹമ്മദ് (20), നൂറനാട് പാലമേൽ ചെറുനാമ്പിൽ സൂരജ് എസ് (19), അടൂർ മോലൂട് ചരുവിൽ തറയിൽ ഉണ്ണിക്കുട്ടൻ (21), പന്തളം കുറുമ്പാല ജയലക്ഷ്മി വിലാസത്തിൽ സൂരജ് കുമാർ എസ് (19) എന്നിവരെയാണ് എറണാകുളത്തെ ആഡംബര ഫ്ലാറ്റിൽ നിന്ന് മാവേലിക്കര പോലീസ് പിടികൂടിയത്.
കോയമ്പത്തൂരിൽ നിന്നുള്ള വ്യാജ ഹോൾമാർക്ക് മുക്കുപണ്ടം
സുഹൃത്തുക്കളായ പ്രതികൾ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നിന്നാണ് വ്യാജ ഹോൾമാർക്ക് പതിപ്പിച്ച മുക്കുപണ്ടം വാങ്ങിയിരുന്നതെന്ന് പോലീസ് കണ്ടെത്തി.
പണയം വെക്കാൻ വ്യാജ ആധാർ കാർഡുകളും ഇവർ ഉപയോഗിച്ചിരുന്നു.
ഒറിജിനൽ സ്വർണം പോലെ തോന്നുന്ന രൂപകൽപ്പന
ഒറിജിനൽ സ്വർണത്തെ വെല്ലുന്ന രീതിയിലാണ് മുക്കുപണ്ടത്തിൽ ഹോൾമാർക്ക് ചെയ്തിരുന്നത്.
അപ്രൈസർമാരില്ലാത്ത ചെറുകിട ഫിനാൻസ് സ്ഥാപനങ്ങളിൽ ഹോൾമാർക്ക് മാത്രം പരിശോധിച്ച് പണയം സ്വീകരിക്കുന്ന സാഹചര്യം പ്രതികൾ ദുരുപയോഗം ചെയ്തു.
തട്ടിപ്പുപണം കൊണ്ട് ആഡംബര ജീവിതം
തട്ടിപ്പിലൂടെ ലഭിച്ച പണം പങ്കുവെച്ച് കൊച്ചിയിൽ ആഡംബര ജീവിതം നയിക്കുകയായിരുന്നു പ്രതികൾ
ഒന്നാം പ്രതിയായ റസൽ മുഹമ്മദ് പോക്സോ, മോഷണം, അടിപിടി ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്നും പോലീസ് അറിയിച്ചു.
പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
സംഘം ചേർന്നുള്ള തട്ടിപ്പാണെന്ന് വ്യക്തമായതോടെ ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം പി മോഹനചന്ദ്രൻ ഐപിഎസിന്റെ നിർദേശപ്രകാരം ചെങ്ങന്നൂർ ഡിവൈഎസ്പി എം കെ ബിനുകുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
മുന്‍ കുറ്റവാളികളെ കേന്ദ്രീകരിച്ച അന്വേഷണം
സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട മുൻ കുറ്റവാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കണ്ടെത്തിയത്
മാവേലിക്കര പോലീസ് ഇൻസ്പെക്ടർ സി ശ്രീജിത്ത്, എസ്‌ഐ അനന്തു എൻ യു, സിവിൽ പോലീസ് ഓഫീസർമാരായ ജിഷ്ണു ആർ, വി എസ് അനന്തമൂർത്തി എന്നിവർ അടങ്ങിയ സംഘമാണ് അറസ്റ്റ് നടത്തിയത്.
പ്രതികൾ റിമാൻഡിൽ
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
English Summary:
Police arrested a four-member gang for cheating finance companies in Mavelikkara by pledging imitation jewellery stamped with fake hallmarks. The accused sourced the jewellery from Coimbatore and used forged Aadhaar cards to secure loans worth over ₹3 lakh. The gang led a luxury life in Kochi using the fraud money. All accused have been remanded.









