മൂന്നാർ മാട്ടുപ്പെട്ടി അണക്കെട്ടിൽ ആദ്യ ഇലക്ട്രിക് ബോട്ട് സർവീസ് ആരംഭിച്ചു. 20 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടാണ് സർവീസ് ആരംഭിച്ചത്. ഓസ്ട്രേലിയയിൽ നിന്നും ഇറക്കുമതി ചെയ്ത ബാറ്ററികളാണ് ബോട്ടിൽ ഉപയോഗിച്ചിരിക്കുന്നത്. 50 ലക്ഷം രൂപ ചെലവിട്ടാണ് ഡീസൽ എഞ്ചിൻ ഘടിപ്പിച്ച ബോട്ടിനെ ഇ- ബോട്ടാക്കി മാറ്റിയത്. നാലു മണിക്കൂർ വരെ ഒറ്റച്ചാർജിൽ ബോട്ട് ഓടിയ്ക്കാനാകും. മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ പ്രധാന സന്ദർശന കേന്ദ്രങ്ങളിലൊന്നാണ് മാട്ടുപ്പെട്ടി. ബോട്ടിങ് ലക്ഷ്യമിട്ടാണ് സഞ്ചാരികളിൽ ഏറെയും എത്തുന്നത്.