വെള്ളാപ്പള്ളിക്കെതിരെ വിമർശനവുമായി മുസ്ലീംലീഗ് മുഖപത്രം
വെളളാപ്പള്ളി നടേശനെതിരെ അതിരൂക്ഷ വിമർശനവുമായി മുസ്ലീംലീഗ് മുഖപത്രം ചന്ദ്രിക. വെള്ളാപ്പള്ളിയുടേത് പച്ച വർഗീയത ആണെന്നും, കേരളം ആരുടെയും തറവാട്ട് സ്വത്തല്ലെന്നും ചന്ദ്രിക എഡിറ്റോറിയൽ പറയുന്നു.
കേരളം വൈകാതെ മുസ്ലീം ഭൂരിപക്ഷം ആകുമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനക്ക് എതിരെയാണ് ചന്ദ്രികയുടെ രൂക്ഷ വിമർശനം. ‘എടുക്കാചരക്കുകളുടെ ഗിരിപ്രഭാഷണം’ എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം തുടങ്ങുന്നത്.
‘ശ്രീനാരായണ ഗുരുവിന്റെ പേരിൽ മദ്യക്കച്ചവടവും, മൈക്രോഫിനാൻസ് എന്ന് പേരിൽ ബ്ലേഡ് കമ്പനിയും നടത്തുന്ന വെള്ളാപ്പള്ളി, കേരള തൊഗാഡിയ ആകാൻ ഓവർടൈം പണിയെടുക്കുന്ന മഹാനുഭാവൻ ആണെണ് ചന്ദ്രിക വിമർശിക്കുന്നു.വർഗീയത പറയാൻ പിസി ജോർജും വെള്ളാപ്പള്ളിയും തമ്മിൽ മത്സരമാണെന്ന് പറയുന്ന ചന്ദ്രിക, ‘പൂഞ്ഞാറിലെ വാ പോയ കോടാലി’ എന്നാണ് പി സി ജോർജിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
മുസ്ലീമുകൾ, ക്രിസ്ത്യാനികൾ, ഹിന്ദുക്കൾ എന്ന വ്യത്യാസത്തിലല്ല കേരളത്തില്‍ ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നത്. രാഷ്ട്രീയ ബോധ്യത്തിന്റേയും, ജനാധിപത്യ വ്യവസ്ഥിതിയിൽ വോട്ടെടുപ്പിലൂടെയും ആണ്. കേരളത്തിൽ മുസ്ലീം മുഖ്യമന്ത്രിയായിരുന്ന ആളാണ് സി.എച്ച്. മുഹമ്മദ് കോയയെന്ന് താങ്കൾക്ക് അറിയുമോ എന്ന താങ്കൾക്ക് അറിയുമോ… മുസ്ലീങ്ങൾ മുഖ്യമന്ത്രിയാവാൻ പാടില്ലെന്ന് ഏത് പുസ്തകത്തിലാണ് പറഞ്ഞിട്ടുള്ളതെന്നും ചന്ദ്രിക വെള്ളാപ്പള്ളിക്ക് നേരെ ചോദ്യം ഉയർത്തുന്നുണ്ട്.
വെള്ളാപ്പള്ളിക്കെതിരായ അറസ്റ്റും പിഴയും റദ്ദാക്കി
കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേരള യൂണിവേഴ്‌സിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് ഉത്തരവും പ്രോസിക്യൂഷൻ നടപടികളും ഹൈക്കോടതി റദ്ദാക്കി.
ഒപ്പം അഞ്ചുലക്ഷംരൂപ പിഴയും ഒഴിവാക്കി. സസ്പെൻഷനിലുള്ള തന്നെ തിരിച്ചെടുക്കാനുള്ള ട്രൈബ്യൂണൽ ഉത്തരവ്
നടപ്പാക്കിയില്ലെന്ന് പറഞ്ഞ് വർക്കല നെടുങ്കണ്ട എസ്.എൻ ട്രെയിനിംഗ് കോളേജ് മാനേജർ കൂടിയായ വെള്ളാപ്പള്ളിക്കെതിരെ
അസോസിയേറ്റ് പ്രൊഫസർ ഡോ. പ്രവീൺ നൽകിയ പരാതിയിലായിരുന്നു 2024 ആഗസ്റ്റിലെ ട്രൈബ്യൂണൽ ഉത്തരവ്.അച്ചടക്ക ലംഘനത്തിൻ്റെ ഭാഗമായി പ്രവീണിനെതിരെ അന്വേഷണം നടന്നുകൊണ്ടിരിക്കെ
ചാർജ് മെമ്മോയും സസ്‌പെൻഷനും റദ്ദാക്കി തിരിച്ചെടുക്കാൻ ഉത്തരവിട്ട ട്രൈബ്യൂണൽ നടപടി അസാധുവാണെന്ന് ജസ്റ്റിസ് വി.എം.ശ്യാംകുമാർ വ്യക്തമാക്കി.കേരള യൂണിവേഴ്‌സിറ്റി ആക്ടിലെ 60 (7)-ാം വകുപ്പ് പ്രകാരം ശിക്ഷാനടപടികളിലെ അന്തിമ ഉത്തരവിനെതിരെ
മാത്രമേ അദ്ധ്യാപകന് അപ്പലേറ്റ് ട്രൈബ്യൂണലിൽ അപ്പീൽ നൽകാനാവൂ.കോടതിയുടെ അധികാര പരിധിയില്ലാത്ത ട്രൈബ്യൂണലിന് നിശ്ചിത കാര്യങ്ങളിലേ ഇടപെടാനാകൂ എന്ന സുപ്രീംകോടതി ഉത്തരവും ചൂണ്ടിക്കാട്ടിയാണ് വിധി.
കോളേജ് സ്ഥിതിചെയ്യുന്ന മേഖലയുടെ അധികാരമുള്ള സബ് കോടതിയാണ് ട്രൈബ്യൂണൽ ഉത്തരവ് നടപ്പാക്കേണ്ടത്,എന്നാൽ ഇതൊന്നും പരിഗണിക്കാതെയാണ് കോളേജ് മാനേജർക്കെതിരെ ക്രിമിനൽ നിയമപ്രകാരം പ്രോസിക്യൂഷൻ നടപടികൾക്ക് ട്രൈബ്യൂണൽ മുതിർന്നത്.
ഉത്തരവ് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി അധികാരപരിധിക്കപ്പുറമുള്ള നടപടികളിലേക്ക് കടക്കരുതായിരുന്നെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നുണ്ട്.
പ്രവീണിനെ എല്ലാ ആനുകൂല്യങ്ങളോടെയും മൂന്നുമാസത്തിനകം സർവീസിൽ തിരിച്ചെടുക്കാനുള്ള ട്രൈബ്യൂണൽ ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.വെള്ളാപ്പള്ളി നടേശനുവേണ്ടി അഡ്വ. എ.എൻ.രാജൻബാബു ഹാജരായി
English Summary :
Chandrika, the mouthpiece of the Indian Union Muslim League, has come out with a strongly worded editorial against Vellappally Natesan. The editorial criticizes Natesan’s statements as blatant communalism, asserting that “Kerala is not anyone’s ancestral property