കുറ്റവിമുക്തനായതിന് പിന്നാലെ ദിലീപിൻ്റെ ആദ്യ അഭിമുഖം ‘ദ ഹിന്ദു’വിന്
‘ക്വട്ടേഷൻ ബലാത്സംഗം’ എന്ന വ്യാജാരോപണത്തിൽ നിന്ന് രക്ഷപ്പെട്ട നടൻ ദിലീപ്, തന്നെ വിളംബരം ചെയ്‌തവർക്കെതിരെ നിയമനടപടികൾ ആരംഭിക്കാൻ ഒരുങ്ങുന്നു.
തനിക്കെതിരെ നടന്ന ഗൂഢാലോചനയുടെ മുഴുവൻ പശ്ചാത്തലവും പരിശോധിക്കണമെന്നും, സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചവരെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുറ്റവിമുക്തനായതിന് പിന്നാലെ ദ ഹിന്ദുയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ദിലീപ് ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്.
താനാണ് കേസിലെ യഥാർത്ഥ ഇരയെന്ന് ദിലീപ് ആരോപിക്കുന്നു. വ്യക്തിപരമായ ലാഭത്തിനും പ്രസിദ്ധിക്കുമായി പ്രവർത്തിച്ച ഒരു കൂട്ടം പോലീസ് ഉദ്യോഗസ്ഥരാണ് തന്നെ കുടുക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
അതിജീവിതയുമായി തനിക്ക് യാതൊരു വൈരാഗ്യവും ഇല്ലെന്നും, മുൻപ് സൗഹൃദബന്ധം നിലനിന്നിരുന്നുവെന്നും ദിലീപ് വ്യക്തമാക്കി.
അന്വേഷണത്തിന്റെ ആദ്യ നാല് മാസങ്ങളിലും അതിജീവിത തന്റെ പേരെടുത്ത് പറഞ്ഞിട്ടില്ലായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.
പ്രത്യേകാന്വേഷണ സംഘം (SIT) തന്നെ ഗൂഢാലോചനയുടെ പ്രധാനി എന്ന് ചിത്രീകരിച്ച് സർക്കാർ തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ദിലീപിന്റെ ആരോപണം.
ആദ്യം പിടിയിലായ ആറ് പ്രതികളെ അറസ്റ്റിലാക്കിയതിനു ശേഷമാണ് അന്വേഷണം ചില ഉദ്യോഗസ്ഥരുടെ ഇടപെടലിൽ വഴിതെറ്റിയതെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപടണം എന്നാവശ്യവും അദ്ദേഹം ഉന്നയിച്ചു.
ചില ഉദ്യോഗസ്ഥർ തന്റെ അഭിഭാഷകരെപ്പോലും കേസിൽ കുടുക്കാൻ ശ്രമിച്ചു.
സോഷ്യൽ മീഡിയയിലൂടെ വ്യാജകഥകൾ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്താനും, തന്റെ ചിത്രങ്ങളെ പിന്തുണച്ചുകൊണ്ടിരുന്ന കുടുംബ പ്രേക്ഷകരെ അകറ്റാനും അവർ ശ്രമിച്ചുവെന്നും ദിലീപ് ആരോപിച്ചു.
സിനിമാ സംഘടനകളിൽ നിന്ന് തന്റെ അംഗത്വം തടയാനുളള നീക്കങ്ങളും ഉണ്ടായതായി അദ്ദേഹം പറഞ്ഞു.
SIT തലവൻ ഒന്നര മണിക്കൂർ മാത്രം ചോദ്യം ചെയ്തിട്ടും, 13 മണിക്കൂർ ചോദ്യംചെയ്തുവെന്ന വ്യാജവാർത്തയാണ് മാധ്യമങ്ങളിലേക്കു ചോർത്തിയതെന്നും ദിലീപ് ആരോപിച്ചു.
English Summary
Malayalam actor Dileep, recently acquitted in the “quotation rape” case, has announced that he will initiate legal action against those who allegedly framed him. In an interview with The Hindu, he claimed to be the real victim of a conspiracy orchestrated by a group of police officers seeking personal gain and publicity.
Dileep said the survivor had no issues with him and never mentioned his name during the first four months of investigation. He accused the Special Investigation Team (SIT) of misleading the government by portraying him as the mastermind.
He added that certain officers attempted to implicate his lawyers, spread false stories on social media, and damage his film career and public image. Dileep also alleged that media reports about 13 hours of interrogation were fabricated, as the SIT chief questioned him for only 1.5 hours.
dileep-quotation-case-conspiracy-claim
Dileep, quotation case, Kerala police, SIT, conspiracy, Malayalam cinema, interview, legal action









