കേസിലെ ഗൂഢാലോചന എന്നും വെല്ലുവിളിയാണെന്ന് ബി.സന്ധ്യ
നടിയെ ആക്രമിച്ച കേസിലെ വിധി കേൾക്കാൻ വലിയ ഉത്കണ്ഠയോടെ ദിലീപ് വീട്ടിൽ നിന്ന് പുറപ്പെട്ടതായിരുന്നു. ഒൻപത് വർഷമായി നേരിട്ട വിമർശനങ്ങളും ആരോപണങ്ങളും, 83 ദിവസത്തെ ജയിൽവാസം…
ഒരിക്കൽ തങ്ങളെ ചേർത്തുപിടിച്ചിരുന്നവരിൽ പലരും അകലം പാലിച്ചതിലെ വേദന—ഇവയുടെ എല്ലാം പാടുകളുമായി ദിലീപ് അഭിഭാഷകന്റെ ഓഫീസിലേക്കും തുടർന്ന് കോടതിയിലേക്കും എത്തി.
കോടതിക്കുള്ളിലേക്ക് വേഗത്തിൽ പ്രവേശിച്ച ദിലീപ്, പിന്നീട് കുറ്റവിമുക്തനായെന്ന സന്തോഷത്തോടെ മടങ്ങിവന്നു. പുറത്തുവന്നപ്പോൾ ആരാധകരുടെ ആവേശത്തിനിടയിൽ കൈവീശി പ്രതികരിച്ചു.
മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ തനിക്കെതിരെ പ്രവർത്തിച്ചവര് ആരൊക്കെയാണെന്ന് തുറന്നു പറഞ്ഞു. മുൻ ഭാര്യ മഞ്ജു വാര്യർ ഒരു യോഗത്തിൽ നടത്തിയ പ്രസംഗത്തിന് ശേഷമാണ് തനിക്കെതിരെ ഉള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതെന്നും,
അന്നത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥയും അവരുടെ സംഘവും ചേർന്നാണ് ഗൂഢാലോചന ആസൂത്രണം ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. തന്റെ കരിയറും ജീവിതവുമാണ് ലക്ഷ്യമിട്ടതെന്ന് ദിലീപിന്റെ ആരോപണം.
ദിലീപിന്റെ ഈ പരാമർശങ്ങൾ മുൻ അന്വേഷണ മേധാവി ബി. സന്ധ്യയെയാണ് നേരിട്ട് ലക്ഷ്യംവെയ്ക്കുന്നതെന്ന് വ്യക്തമാകുന്നു.
തനിക്ക് അന്യായം ചെയ്തവരെ വിട്ടേക്കില്ലെന്ന സന്ദേശമാണ് അദ്ദേഹം നൽകുന്നതെന്നും നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
താരം സംഘടനയായ ‘അമ്മ’യിൽ നിന്ന് പുറത്താക്കിയതടക്കം നിരവധി സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, ദിലീപിന്റെ പ്രതികരണത്തെയും ഇനി ഒരുങ്ങുന്ന നീക്കങ്ങളെയും എല്ലാവരും ശ്രദ്ധയോടെ നിരീക്ഷിക്കുന്നു.
മലയാള സിനിമയിൽ വലിയ സ്വാധീനം പുലർത്തിയിരുന്ന ദിലീപിന്റെ ഇടിവ് അതിവേഗമായിരുന്നുവെന്നും, അത് എവിടെ നിന്നാണ് ഉണ്ടാകുന്നതെന്ന് ദിലീപിന് വ്യക്തമാണ് എന്നും പറയുന്നു.
തീർപ്പിന് പിന്നാലെ പ്രതികരിച്ച മുൻ അന്വേഷണ മേധാവി റിട്ട. എഡിജിപി ബി. സന്ധ്യയിൽ പറയുന്നു:
ഇത് അന്തിമവിധിയല്ല. മേൽക്കോടതികളിലേക്കുള്ള തുടർനടപടികൾ ഉണ്ടാകും.
പൊലീസും പ്രോസിക്യൂഷനും പരമാവധി പരിശ്രമിച്ചുവെന്നും, ഇതിനിടെ സിനിമാ മേഖലയിലെ അനുകൂലമായ മാറ്റങ്ങൾ ശ്രദ്ധേയമാണെന്നും അവർ പറഞ്ഞു.
“കേസിലെ ഗൂഢാലോചനതന്നെ വലിയ വെല്ലുവിളിയായിരുന്നു. പ്രോസിക്യൂഷൻ അത് തെളിയിച്ചില്ല എന്നാണ് വാർത്തകളിൽ കാണുന്നത്. ഇതോടെ കേസ് അവസാനിക്കുന്നില്ല. അതിജീവിത മേൽക്കോടതിയിൽ അപ്പീൽ പോകുമെന്നാണ് കരുതുന്നത്.
കാത്തിരിക്കാം,” — ബി. സന്ധ്യ പറഞ്ഞു.
🔻 English Summary
Dileep appeared visibly tense as he left home to hear the verdict in the actress assault case. After nine years of allegations, criticism, and 83 days in jail, his relief was evident when the court acquitted him.
He reacted emotionally, accusing former senior police officials and claiming a conspiracy began after a speech by his ex-wife Manju Warrier. Dileep alleged that the aim was to destroy his career and life.
Former investigation head B. Sandhya responded that this verdict is not final and that there are higher courts to approach. She stated that the survivor is likely to appeal and emphasized that the prosecution and police worked diligently despite challenges.
dileep-actress-assault-verdict-reaction
Dileep, actress assault case, Malayalam cinema, B Sandhya, Manju Warrier, court verdict, Kerala news, prosecution, conspiracy allegations









