ഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ രാഷ്ട്രപതി ഭവനിലൂടെ നടന്നു പോകുന്ന അജ്ഞാത ജീവിയുടെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. പൂച്ചയെപ്പോലെയുള്ള വിചിത്രജീവി എന്നും പുലിയെന്നും തരത്തിലാണ് വീഡിയോ വൈറലായത്. ഇപ്പോഴിതാ അജ്ഞാത ജീവിയെ കുറിച്ചുള്ള ദൂരൂഹത നീക്കിയിരിക്കുകയാണ് ഡൽഹി പോലീസ്.(Delhi Police Ends Wild Talk About “Mysterious Animal” At Oath Ceremony)
രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനിടെ ഒരു ജീവി നടന്നുപോകുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോ ചില മാധ്യമങ്ങളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും പ്രചരിപ്പിക്കുന്നുണ്ടായിരുന്നു. അത് ഏതോ വന്യമൃഗമാണെന്ന തരത്തിലായിരുന്നു പ്രചാരണം. എന്നാൽ, അതു സംബന്ധിച്ച് എല്ലാ ആശങ്കകളും ആവശ്യമില്ലാത്തതാണ്. അതൊരു സാധാരണ വളർത്തുപൂച്ചയാണ്. ഇതിനെച്ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിപ്പിക്കേണ്ടതാണ് എന്നും ഡൽഹി പൊലീസ് എക്സിൽ കുറിച്ചു.
ബിജെപി എം പി ദുർഗാദാസ് സത്യപ്രതിജ്ഞയ്ക്ക് ശേഷം രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അഭിവാദ്യം ചെയ്യുമ്പോഴാണ് പശ്ചാത്തലത്തിൽ ജീവി നടന്നുപോകുന്നത്. അതീവ സുരക്ഷാ സംവിധാനങ്ങളുള്ള രാഷ്ട്രപതിഭവനിൽ അത്രയധികം പ്രാധാന്യമുള്ള ചടങ്ങ് നടക്കുന്ന സമയത്ത് ഇങ്ങനെയൊരു സംഭവം നടന്നത് വലിയ വിമർശനങ്ങൾക്കും വഴിവച്ചിരുന്നു. എന്നാൽ, ഈ മേഖലയിലെങ്ങും പുലിയെ കണ്ടിട്ടില്ലെന്ന് വനം വന്യജീവി വകുപ്പും ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിച്ചു.
Read Also: കേരളത്തിൽ ഉപയോഗിക്കാതെ കിടക്കുന്ന ആ വന്ദേഭാരത് കൊച്ചിക്കാർക്ക് കിട്ടിയേക്കും !