കോഴിക്കോട്: വടകരയിൽ കാരവാനിനുള്ളിൽ രണ്ടു യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വില്ലനായത് കാർബൺ മോണോക്സൈഡെന്ന് സ്ഥിരീകരണം. എൻഐടി സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് കണ്ടെത്തൽ. ജനറേറ്ററിൽ നിന്ന് വിഷ വാതകം കാരവാൻ്റെ പ്ലാറ്റ്ഫോമിലെ ദ്വാരം വഴി അകത്തെത്തുകയായിരുന്നു.(death of youth inside caravan; NIT team found the cause of death)
തുടർന്ന് രണ്ട് മണിക്കൂറിനുള്ളിൽ 957 പിപിഎം അളവ് കാർബൺ മോണോക്സൈഡാണ് വാഹനത്തിൽ പടർന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. മലപ്പുറം വണ്ടൂർ സ്വദേശിയായ മനോജും, കാസറഗോഡ് വെള്ളരിക്കുണ്ട് സ്വദേശി ജോയലുമാണ് മരിച്ചത്. ഇരുവരുടെയും മരണം കാർബൺ മോണോക്സൈഡ് ശ്വസിച്ചാണെന്ന് പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
കഴിഞ്ഞ മാസം 23 നായിരുന്നു അപകടം നടന്നത്. വടകരയിൽ ദേശീയ പാതയോരത്ത് നഗര മധ്യത്തിൽ ഒരു രാത്രിയും ഒരു പകലുമാണ് യുവാക്കളുടെ മൃതദേഹം കിടന്നത്.