web analytics

മരണം അങ്ങനെയാണ്, മുന്നറിയിപ്പൊന്നും ഇല്ലാതെ വരും; മരണത്തെ ഏത് നിമിഷവും ബാലാജി പ്രതീക്ഷിച്ചിരുന്നു, ഒരു ദിവസം ഞാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയില്ലെങ്കില്‍, എന്നെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ലെങ്കില്‍ വന്ന് നോക്കണം എന്ന് സുഹൃത്തിനെ പറഞ്ഞേല്‍പ്പിച്ചിരുന്നുവത്രെ….

അമ്മാവന്‍ സിദ്ദലിംഗയ്യയുടെ പാരമ്പര്യം പിന്‍തുടര്‍ന്ന് സിനിമയില്‍ എത്തിയ ബാലാജിയുടെ ആഗ്രഹവും, അമ്മാവനെ പോലെ സംവിധായകനാകണം എന്നതായിരുന്നു.
വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടന്‍ ഡാനിയല്‍ ബാലാജി മരണപ്പെട്ടു എന്ന വാര്‍ത്ത എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. 48 വയസ്സ് മാത്രമായിരുന്നു പ്രായം. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡാനിയല്‍ മരണപ്പെട്ടു എന്ന വാര്‍ത്ത വരുമ്പോള്‍ ആളുകളെ ഏറ്റവും അധികം വേദനിപ്പിക്കുന്നത്, ഒരേ ഒരു ആഗ്രഹത്തിന് വേണ്ടി സിനിമയിലേക്ക് വന്ന്, അവസാനം അത് നടക്കാതെയാണല്ലോ അദ്ദേഹം മരണപ്പെട്ടത് എന്നതാണ്.

ചെന്നൈ തരമണി ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഡയരക്ഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കി. കമല്‍ ഹസന്റെ മരുദനായകം എന്ന ചിത്രത്തിന്റെ യൂനിറ്റ് പ്രൊഡക്ഷന്‍ മാനേജരായി തുടക്കം കുറിക്കുകയും ചെയ്തു. പക്ഷെ ആ സിനിമ മുടങ്ങിപ്പോയി.

പിന്നീട് അഭിനയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചുവെങ്കിലും സംവിധാനം ചെയ്യണം എന്ന മോഹം ബാലാജി അവസാനിപ്പിച്ചിരുന്നില്ല. അഭിനയിച്ച മിക്ക സിനിമയിലും സഹസസംവിധായകനായും പ്രവൃത്തിച്ചു. സിനിമയും കഥയും എല്ലാം തയ്യാറായിരുന്നു. ഒരു നിര്‍മാതാവിനെ കിട്ടാനായിരുന്നു പ്രയാസം. അതിന് വേണ്ടി പലരെയും സമീപിച്ചിരുന്നുവത്രെ. അവസാനം ആ ആഗ്രഹം ബാക്കിയാക്കി ബാലാജി മരണത്തിന് കീഴടങ്ങി.

ഒരിക്കല്‍ മരണത്തെ മുഖാമുഖം കണ്ട് തിരിച്ചുവന്നതാണ് എന്നും ബാലാജി വെളിപ്പെടുത്തിയിരുന്നു. രണ്ടാം കൊവിഡ് തരംഗത്തിലായിരുന്നു അത്. മൂര്‍ധന്യാവസ്ഥയിലേക്ക് പോയിരുന്നു. മൂന്ന് ദിവസം കഴിഞ്ഞാല്‍ ഇദ്ദേഹം മരിക്കും, അത് കഴിഞ്ഞിട്ട് നോക്കാം എന്ന നിലപാടായിരുന്നു ഡോക്ടര്‍മാര്‍ക്ക്. പക്ഷേ അതിനെയും ഞാന്‍ അതിജീവിച്ചുവന്നു.

മരണത്തെ എപ്പോഴും താന്‍ പ്രതീക്ഷിക്കുന്നതായും അന്ന് ആ അഭിമുഖത്തില്‍ ബാലാജി തുറന്ന് പറഞ്ഞിരുന്നു. ഒറ്റയ്ക്കാണ് താമസം, ഒരു ദിവസം ഞാന്‍ എഴുന്നേല്‍ക്കാതെ പോയാല്‍ വന്ന് നോക്കണം എന്ന് സുഹൃത്തിനെ പറഞ്ഞേല്‍പ്പിച്ചിരുന്നുവത്രെ. മരണം അങ്ങനെയാണ്, മുന്നറിയിപ്പൊന്നും ഇല്ലാതെ വരും എന്നാണ് ബാലാജി പറഞ്ഞത്.

spot_imgspot_img
spot_imgspot_img

Latest news

ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം

ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം തിരുവനന്തപുരം:പാങ്ങോട് മിലിട്ടറി...

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം കോഴിക്കോട്:...

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന് മുമ്പ് ഇതൊന്ന് വായിക്കു

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന്...

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം രൂപയുടെ കഞ്ചാവ്

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം...

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ കോഴിക്കോട്: കോഴിക്കോട്...

Other news

മാലയ്ക്ക് പുറമെ കമ്മലും! എക്സ്റേ കണ്ട ഡോക്ടർമാർ പോലും ഞെട്ടി; യുവതിയുടെ വയറ്റിൽ സ്വർണ്ണശേഖരം

മാലയ്ക്ക് പുറമെ കമ്മലും! എക്സ്റേ കണ്ട ഡോക്ടർമാർ പോലും ഞെട്ടി; യുവതിയുടെ...

ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം

ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം തിരുവനന്തപുരം:പാങ്ങോട് മിലിട്ടറി...

അബുദാബിയിൽ മക്കളെ കാണാൻ പോയി, മടക്കം കോടീശ്വരനായി! മലയാളികളെ തേടി അറേബ്യൻ ഭാഗ്യദേവത

അബുദാബിയിൽ മക്കളെ കാണാൻ പോയി, മടക്കം കോടീശ്വരനായി! മലയാളികളെ തേടി അറേബ്യൻ...

ശബരിമല യുവതി പ്രവേശനം, മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം, പെൺകുട്ടികളുടെ ചേലാകർമം… നിർണായക ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ

ശബരിമല യുവതി പ്രവേശനം, മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം, പെൺകുട്ടികളുടെ ചേലാകർമം…...

മലയാളത്തിന്റെ ബി.ജി.എം കിംഗ്! എസ്.പി. വെങ്കിടേഷിന്റെ ഓർമ്മകളിൽ അലിഞ്ഞ് തലസ്ഥാന നഗരി

മലയാളത്തിന്റെ ബി.ജി.എം കിംഗ്! എസ്.പി. വെങ്കിടേഷിന്റെ ഓർമ്മകളിൽ അലിഞ്ഞ് തലസ്ഥാന നഗരി തിരു:...

Related Articles

Popular Categories

spot_imgspot_img