കന്നുകാലികൾക്കുള്ള തീറ്റപ്പുല്ലുകൾ കരിഞ്ഞുണങ്ങി, ജലക്ഷാമവും അതിരൂക്ഷം; കനത്ത ചൂടിൽ ക്ഷീര കർഷകരും ദുരിതത്തിൽ; പ്രതിദിനം നാല് ലക്ഷത്തോളം ലിറ്റർ പാലിന്‍റെ കുറവെന്ന് മിൽമ

പാലക്കാട്: താപനില ക്രമാതീതമായി ഉയരുന്നതോടെ ലഭിക്കുന്ന പാലിന്റെ അളവിലും ഗണ്യമായ കുറവ് വന്നെന്ന് മിൽമ. സംസ്ഥാനത്ത് പാൽ ഉൽപാദനത്തിൽ 10 ശതമാനം കുറഞ്ഞെന്നാണ് മിൽമയുടെ കണക്കുകൾ രേഖപ്പെടുത്തുന്നത്. പ്രതിദിനം നാല് ലക്ഷത്തോളം ലിറ്റർ പാലിന്‍റെ കുറവാണ് മൂന്ന് മേഖലകളിൽ നിന്നുമായി അനുഭവപ്പെടുന്നതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

മലബാർ മേഖല യൂണിയനിൽ 75,000വും തിരുവനന്തപുരം, എറണാകുളം മേഖല യൂനിയനുകളിൽ യഥാക്രമം 2.5ഉം, 1.5ഉം ലക്ഷം ലിറ്ററിന്‍റെയും കുറവാണ് അനുഭവപ്പെടുന്നത്. കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് പ്രതിദിനം നാല് ലക്ഷം ലിറ്റർ പാൽ മിൽമ ഇറക്കുമതി ചെയ്താണ് പ്രതിസന്ധി മറികടക്കുന്നത്. സംസ്ഥാനത്ത് 17 ലക്ഷം ലിറ്റർ പാൽ പ്രതിദിനം ആവശ്യമുണ്ട്. എന്നാൽ, മൂന്ന് യൂണിയനുകളിലുമായി 13 ലക്ഷം ലിറ്റർ പാൽ മാത്രമാണ് ഇപ്പോൾ ലഭ്യമാകുന്നത്. കൂടുതൽ പാൽ ഉൽപാദിപ്പിക്കുന്ന പാലക്കാട്ടും ഗണ്യമായ കുറവ് രേഖപ്പെടുത്തി. രണ്ടര ലക്ഷത്തോളം ലിറ്റർ പാൽ പ്രതിദിനം ലഭിച്ച പാലക്കാട്ട് ഇപ്പോൾ 2,02,000 ലിറ്ററാണ് ലഭിക്കുന്നത്.

പാൽ ഉൽപാദനം വലിയ തോതിൽ കുറഞ്ഞതോടെ ക്ഷീരകർഷകർ കടുത്ത പ്രതിസന്ധിയിലാണ്. പച്ചപ്പുല്ല് കിട്ടാനില്ലാത്തത് പ്രതിസന്ധി രൂക്ഷമാക്കി. കർഷകർ കൃഷി ചെയ്തിരുന്ന തീറ്റപ്പുല്ലുകൾ കരിഞ്ഞുണങ്ങിയ നിലയിലാണ്. ചൂട് ഉയരുന്നതിനനുസരിച്ച് പശുക്കളുടെ പ്രതിരോധശേഷി നഷ്ടമാകുന്നതും ഭക്ഷണം കഴിക്കാനാകാത്തതുമാണ് പാൽ ലഭ്യതയിൽ കുറവ് വരുത്തുന്നത്. പുല്ലിന്‍റെ ലഭ്യതക്കുറവും ജലക്ഷാമവുമാണ് പാൽ ഉൽപാദനം ഇടിയാൻ പ്രധാന കാരണമെന്ന് കർഷകർ പറയുന്നു. ഒരു ലിറ്റർ പാലിന് 50 മുതൽ 60 വരെ രൂപയാണ് ഉപഭോക്താക്കളിൽനിന്ന് മിൽമ വാങ്ങുന്നത്. എന്നാൽ, കർഷകന് ലിറ്ററിന് 40 മുതൽ 45 വരെ രൂപയാണ് ലഭിക്കുക.

 

Read Also: അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് നൽകിയില്ല; ഐസിയു പീഡനക്കേസ് അതിജീവിത സമരം പുനഃരാരംഭിച്ചു

spot_imgspot_img
spot_imgspot_img

Latest news

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്രഷറി കടുത്ത പ്രതിസന്ധിയിൽ

തിരുവനന്തപുരം: നടപ്പു സാമ്പത്തിക വർഷത്തിന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

Other news

അമേരിക്കയിൽ കടല്‍ക്കരയിലൂടെ നടക്കുന്നതിനിടെ കാണാതായി; സുദിക്ഷ എവിടെ?

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജയായ യുഎസിലെ പിറ്റ്സ്ബര്‍ഗ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയെ കാണാതായി. ഡൊമനിക്കന്‍ റിപ്പബ്ലിക്കില്‍...

ഉറക്ക ഗുളിക നൽകിയില്ല; മെഡിക്കൽ ഷോപ്പിന് നേരെ ആക്രമണം

തിരുവനന്തപുരം: ഡോക്‌ടറുടെ കുറിപ്പില്ലാതെ ഉറക്ക ഗുളിക നൽകിയില്ലെന്ന പേരിൽ മെഡിക്കൽ ഷോപ്പിന്...

യുകെയിൽ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പരിചയപ്പെട്ട പെൺകുട്ടികളെ പീഡിപ്പിച്ച് ഇന്ത്യക്കാരൻ !

യുകെയിൽ കൗമാരക്കാരായ രണ്ട് പെൺകുട്ടികളെ ശാരീരികമായി പീഡിപ്പിച്ച കണ്ടെത്തിയ ഇന്ത്യൻ വംശജന്...

ഏകദിനത്തിൽ നിന്നു വിരമിക്കുമോ? മറുപടിയുമായി രോഹിത് ശർമ

ദുബായ്: ചാംപ്യൻസ് ട്രോഫി കിരീടം നേടിയ കിനു പിന്നാലെ പതിവ് ചോദ്യം...

ഈ എ.ടി.എമ്മിൽ പിൻ നമ്പർ മാറ്റിയാലും പണം കിട്ടും; ദമ്പതികൾക്ക് ലഭിച്ചത് 20000 രൂപ

കാഞ്ഞങ്ങാട്: എ.ടി.എം കാർഡിന്റെ പിൻ നമ്പർ മാറാനെത്തിയ ദമ്പതികൾക്ക് എ.ടി.എമ്മിൽനിന്ന് ലഭിച്ചതാകട്ടെ...

ലൗ ജിഹാദ് പരാമർശം; പി സി ജോർജിനെതിരെ പരാതി

ഇടുക്കി: ലൗ ജിഹാദ് പരാമർശത്തില്‍ ബിജെപി നേതാവ് പി സി ജോർജിനെതിരെ...

Related Articles

Popular Categories

spot_imgspot_img