ഉപഭോക്തൃ പരാതികളിൽ ക്രെഡിറ്റ് കാർഡ് മുന്നിൽ; ആർബിഐ റിപ്പോർട്ട് ആശങ്ക ഉയർത്തുന്നു
രാജ്യത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗവുമായി ബന്ധപ്പെട്ട പരാതികൾ ശക്തമായി ഉയർന്നതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ 2024–25 ഓംബുഡ്‌സ്മാൻ സ്‌കീമിന്‍റെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു.
2025-ൽ മാത്രം 50,811 പരാതികളാണ് ക്രെഡിറ്റ് കാർഡ് വിഭാഗത്തിൽ രജിസ്റ്റർ ചെയ്തത് — ഇതില്‍ കഴിഞ്ഞ വർഷത്തേക്കാൾ 20.04% വർധനവുണ്ട്.
ബിജെപി സ്ഥാനാർത്ഥി ഇല്ല… നോട്ടയുമില്ല… അപ്പോൾ വോട്ട് എങ്ങനെ? പിസി ജോർജ് ചോദ്യമുയർത്തുന്നു
സ്വകാര്യ ബാങ്കുകളിലാണ് പരാതി കൂടുതൽ
പരാതികളിൽ ഭൂരിപക്ഷവും സ്വകാര്യ ബാങ്ക് ഉപയോക്താക്കളിൽ നിന്നാണ്.
സ്വകാര്യ ബാങ്കുകളില്‍ 32,696 പരാതികളും പൊതുമേഖലാ ബാങ്കുകളില്‍ 3,021 പരാതികളും ഉപയോക്താക്കള്‍ നല്‍കിയിട്ടുണ്ട്.
സ്വകാര്യ ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണത്തിലെ വര്‍ധവും ഉപയോഗവുമാണ് പരാതി നിരക്ക് വർധിക്കാന്‍ കാരണം.
ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് പരാതികൾ കുറഞ്ഞു
അതിനു വിപരീതമായി, ഡിജിറ്റൽ ഇടപാടുകളിലെ പ്രശ്നങ്ങൾ ഗണ്യമായി കുറഞ്ഞു:
എടിഎം/ഡെബിറ്റ് കാർഡ് പരാതികളില്‍ 28.33% കുറവുണ്ട് (18,082 മാത്രം). ഇ-ബാങ്കിംഗ് പരാതികളില്‍ 12.74% കുറവുണ്ട്.
മറ്റ് വിഭാഗങ്ങളിലെ പരാതികളിലും ഇടിവ്
പെൻഷൻ പരാതികളില്‍ 33.81% കുറവുണ്ട് (2,719).
ഡെപ്പോസിറ്റ് അക്കൗണ്ട് പരാതികൾ മാത്രം ഉയർന്നു
പേയ്‌മെന്‍റ്/ഇൻസ്ട്രുമെന്‍റ് കളക്ഷനില്‍ 9.73% കുറവുണ്ട്. പാരാ-ബാങ്കിംഗ് പരാതികളില്‍ 24.16% കുറവുണ്ട്.
വ്യത്യസ്തമായി, ഡെപ്പോസിറ്റ് അക്കൗണ്ടുകളേക്കുറിച്ചുള്ള പരാതികൾ 7.67% വർധിച്ചു, ഇത് ഉപഭോക്തൃ അസംതൃപ്തി ആ മേഖലയിൽ തുടരുന്നതായി സൂചിപ്പിക്കുന്നു.
English Summary:
RBI’s 2024–25 Ombudsman report shows a sharp rise in the credit card-related complaints, reaching 50,811 cases — a 20% increase. Private banks accounted for the majority of grievances. In contrast, ATM/debit card complaints dropped by 28%, and e-banking complaints fell by 13%. Pension, payment collection and para-banking complaints also declined, while deposit account complaints rose by nearly 8%.









