web analytics

തോൽപ്പിച്ചെ അടങ്ങു, വരും തെരഞ്ഞെടുപ്പിൽ പാടുപെടും; ജി സുധാകരന്റെ വെളിപ്പെടുത്തൽ കേട്ട് അന്തംവിട്ട് പാർട്ടിക്കാർ

ആലപ്പുഴ: ലോക്‌സഭ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിക്കു വേണ്ടി തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തൽ നടത്തിയിട്ടുണ്ടെന്ന സിപിഎം മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി സുധാകരന്റെ വെളിപ്പെടുത്തൽ പാർട്ടിയെ വെട്ടിലാക്കി.

സിപിഎമ്മിനെതിരെ എതിരാളികൾ സ്ഥിരം പറയുന്ന ആക്ഷേപങ്ങൾ നേതാവ് തന്നെ സമ്മതിച്ചിരിക്കുകയാണ് ഇപ്പോൾ. തിരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുത്താലും കുഴപ്പമില്ലെന്നും അദ്ദേഹം പറയുന്നു.

എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആലപ്പുഴയിൽ നടന്ന പൊതുചടങ്ങിലാണ് താനുൾപ്പടെയുള്ളവർ തിരഞ്ഞെടുപ്പിൽ അട്ടിമറി നടത്തിയിട്ടുണ്ട് എന്ന അതീവ ഗുരുതരമായ സംഭവം സുധാകരൻ വെളിപ്പെടുത്തിയത്.

തിരഞ്ഞെടുപ്പുകളിൽ തപാൽ വോട്ടുകൾ തിരുത്തുന്നതും, ആൾമാറാട്ടം നടത്തി കള്ളവോട്ടു ചെയ്യുന്നതും ബൂത്ത് പിടിച്ചെടുക്കുന്നതും, ഇരട്ട വോട്ടു ചെയ്യുന്നതുമെല്ലാം സിപിഎമ്മിനെതിരെ അവരുടെ രാഷ്ട്രീയ എതിരാളികൾ നിരന്തരം ഉയർത്തുന്ന ആക്ഷേപങ്ങളാണ്.

അതെല്ലാം അതേപടി ശരി വെക്കുന്ന തരത്തിലാണ് പാർട്ടിയുടെ മുതിർന്ന നേതാവിന്റെ ഏറ്റുപറച്ചിൽ. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മറ്റി അംഗം, മന്ത്രി എന്നീ പദവികൾ വഹിച്ച സിപിഎം നേതാവാണ് ജി സുധാകരൻ. പാർട്ടിയെ ബാധിച്ചിരിക്കുന്ന ജീർണതകൾക്കു നേരെയുള്ള വിരൽ ചൂണ്ടൽ കൂടിയാണ് ഈ പശ്ചാത്താപ പ്രസ്താവന.

1989ൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ മത്സരിച്ച സിപിഎം സ്ഥാനാർത്ഥി കെവി ദേവദാസിനു വേണ്ടി തപാൽ വോട്ടുകൾ തിരുത്തി എന്നാണ് സുധാകരന്റെ ഇപ്പോഴത്തെ കുറ്റസമ്മതം. ആ സമയത്ത് സുധാകരൻ തിരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി ആയിരുന്നു. കോൺഗ്രസിന്റെ വക്കം പുരുഷോത്തമനായിരുന്നു എതിരാളി.

“സിപിഎമ്മിന്റെ സർവീസ് സംഘടനയായ കെഎസ്ടിഎയുടെ നേതാവായിരുന്ന കെവി ദേവദാസ് ആലപ്പുഴയിൽ മത്സരിച്ചപ്പോൾ ഇലക്ഷൻ കമ്മിറ്റി സെക്രട്ടറിയായിരുന്നു ഞാൻ.

ജില്ലാ കമ്മിറ്റി ഓഫിസിൽ വച്ച് ഞാൻ ഉൾപ്പെടെയുള്ളവർ ചേർന്നു പോസ്റ്റൽ വോട്ടുകൾ പൊട്ടിച്ചു തിരുത്തിയിട്ടുണ്ട്. അന്നു സിപിഎം സർവീസ് സംഘടനകളിലെ അംഗങ്ങളുടെ വോട്ടിൽ 15% ദേവദാസിന് എതിരായിരുന്നു” എന്നാണ്ജി സുധാകരൻ പൊതുസമ്മേളനത്തിൽ പറഞ്ഞത്.

എന്നാൽ തിരഞ്ഞടുപ്പ് ഫലത്തെ ഇത് സ്വാധീനിച്ചില്ല എന്നതും ചരിത്രമാണ്. കാൽ ലക്ഷത്തിൽപരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വക്കം അന്നു വിജയിച്ചത്. കെ വി ദേവദാസിന് 350,640 വോട്ടും വക്കം പുരുഷോത്തമന് 375,763 വോട്ടും ലഭിച്ചു. വക്കം 25123 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുകയായിരുന്നു.

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ മാത്രം 55,000 ത്തിലധികം ഇരട്ട വോട്ടുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ചെയ്തിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന അടൂർ പ്രകാശിന്റെ പരാതിയെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരത്തിൽ നടപടി എടുത്തത്.

സിപിഎമ്മാണ് ഇരട്ട വോട്ടുകൾ ചേർക്കുന്നത് എന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. ഇരട്ട വോട്ടുകൾ നീക്കം ചെയ്തതാണ് സിപിഎം സ്ഥാനാർത്ഥിയുടെ തോൽവിക്ക് ഇടയാക്കിയതെന്നും കോൺഗ്രസ് അവകാശ വാദം ഉന്നയിച്ചിരുന്നു.

തിരഞ്ഞെടുപ്പ് കൃത്രിമങ്ങളെ കുറിച്ചുള്ള സിപിഎം നേതാവ് ജി സുധാകരന്റെ സ്വമേധയാ ഉള്ള കുറ്റസമ്മതം പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കും എന്ന് മാത്രമല്ല വരും തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് ഇത് ഏറെ ബുദ്ധിമുട്ട് ഉണ്ടാകുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. തിരഞ്ഞെടുപ്പ് അട്ടിമറി സംബന്ധിച്ച ഏത് ആരോപണം വന്നാലും പാർട്ടിയുടെ പ്രതിരോധം മുൻപ് എന്നത്തേക്കാളും ദുർബലമാകുകയും ചെയ്യും.

spot_imgspot_img
spot_imgspot_img

Latest news

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ വിശദ പരിശോധനക്ക് സിപിഎം

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ...

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല നടൻ...

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

Other news

20 വർഷത്തെ കാത്തിരിപ്പിന് വിരാമം; മുംബൈ പിടിക്കാൻ താക്കറെ സഹോദരന്മാർ ഒരുമിക്കുന്നു

20 വർഷത്തെ കാത്തിരിപ്പിന് വിരാമം; മുംബൈ പിടിക്കാൻ താക്കറെ സഹോദരന്മാർ ഒരുമിക്കുന്നു വർഷങ്ങളോളം...

ഇന്ത്യൻ റെസ്റ്റോറന്റിൽ നിന്നും കഴിച്ച 40000 രൂപയുടെ ഭക്ഷണം പരിചയപ്പെടുത്തി യുവാവ്

ഇന്ത്യൻ റെസ്റ്റോറന്റിൽ നിന്നും കഴിച്ച 40000 രൂപയുടെ ഭക്ഷണം പരിചയപ്പെടുത്തി യുവാവ് ഭക്ഷണപ്രേമികളായ...

ഗില്ലിനായി വാദിച്ചവർ 2! വേണ്ടെന്നു പറഞ്ഞവർ 3; ‘പൊരിഞ്ഞയടി’ ടീം സെലക്ഷനില്‍ സംഭവിച്ചതിങ്ങനെ

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡ് പ്രഖ്യാപിച്ചതിന് പിന്നാലെ ഏറ്റവും വലിയ ചർച്ചയായി...

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല നടൻ...

ഈ പ്രദേശത്തുള്ളവർ ഫെബ്രുവരി മാസം വരെ സൂക്ഷിക്കണം; പ്രത്യേക മുന്നറിയിപ്പുമായി വനംവകുപ്പ്

ഈ പ്രദേശത്തുള്ളവർ ഫെബ്രുവരി മാസം വരെ സൂക്ഷിക്കണം; പ്രത്യേക മുന്നറിയിപ്പുമായി വനംവകുപ്പ് കൽപ്പറ്റ:...

റെന്റ് എ കാർ ബിസിനസിന്റെ മറവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ; നടപടി എടുക്കാതെ മോട്ടോർ വാഹനവകുപ്പ്

റെന്റ് എ കാർ ബിസിനസിന്റെ മറവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ; നടപടി എടുക്കാതെ...

Related Articles

Popular Categories

spot_imgspot_img