web analytics

കണ്ണൂരിൽ ഒന്നരവയസ്സുകാരനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യ കുറ്റക്കാരിയെന്നു കോടതി:കാമുകനെ വെറുതെവിട്ടു

കുഞ്ഞിനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ കുറ്റക്കാരിയെന്നു കോടതി

കണ്ണൂർ: ഒന്നര വയസ്സുകാരനായ വിയാനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു.

തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസിൽ നിർണായകമായ വിധി പ്രസ്താവിച്ചത്. കേസിലെ രണ്ടാം പ്രതിയും ശരണ്യയുടെ ആൺസുഹൃത്തുമായ നിധിനെ, മതിയായ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കോടതി വെറുതെ വിട്ടു.

നിധിനെതിരെ ഗൂഢാലോചന ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരുന്നത്. എന്നാൽ ഈ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി വ്യക്തമാക്കി.

മറിച്ച്, ശരണ്യക്കെതിരെ ശക്തവും വ്യക്തവുമായ തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയതായി വിധിയിൽ പറയുന്നു.

കടൽ തീരത്തെ ഉപ്പുവെള്ളത്തിന്റെ അംശം കണ്ടെത്തിയ വസ്ത്രങ്ങൾ, ചെരുപ്പുകൾ തുടങ്ങിയ ശാസ്ത്രീയ തെളിവുകൾ കേസിൽ നിർണായകമായി.

കുഞ്ഞിന് മുലപ്പാൽ നൽകിയതിന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെയാണ് കൊലപാതകം നടന്നതെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു.

കേസിൽ പ്രതിയാക്കിയിരുന്നെങ്കിലും തനിക്കു കൊലപാതകത്തിൽ യാതൊരു പങ്കുമില്ലെന്നായിരുന്നു നിധിന്റെ വാദം. ശരണ്യയുമായി ബന്ധമുണ്ടായിരുന്നുവെന്ന് സമ്മതിച്ചെങ്കിലും, കുട്ടിയെ കൊലപ്പെടുത്തുന്നതിൽ തനിക്ക് പങ്കില്ലെന്നും, ശരണ്യയ്ക്ക് മറ്റൊരാളുമായും ബന്ധമുണ്ടായിരുന്നുവെന്നും നിധിൻ കോടതിയിൽ വാദിച്ചു.

നാർക്കോ അനാലിസിസ് ഉൾപ്പെടെയുള്ള പരിശോധനകൾക്ക് തയ്യാറാണെന്നും നിധിൻ വ്യക്തമാക്കിയിരുന്നു. അതേസമയം, ശരണ്യയും നിധിനും തമ്മിൽ 20ലധികം ഫോൺവിളികൾ ഉണ്ടായിരുന്നുവെന്ന വിവരങ്ങൾ ഉൾപ്പെടെ പ്രോസിക്യൂഷൻ തെളിവായി ഹാജരാക്കി.

കേസിന്റെ അന്വേഷണത്തിൽ ചില വീഴ്ചകൾ ഉണ്ടായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. 2020 ഫെബ്രുവരി 17-നാണ് കേരളത്തെ നടുക്കിയ ഈ ക്രൂര കൊലപാതകം നടന്നത്.

തന്റെ ആൺസുഹൃത്തായ നിധിനൊപ്പം സ്വതന്ത്രമായി ജീവിക്കാൻ തടസ്സമായ ഒന്നര വയസ്സുകാരനായ മകനെ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശരണ്യ ഈ ക്രൂരകൃത്യം നടത്തിയതെന്നതാണ് പ്രോസിക്യൂഷന്റെ കേസ്.

ഭർത്താവ് പ്രണവുമായുള്ള ബന്ധം അകൽച്ചയിലായിരുന്ന ശരണ്യ, കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം കുറ്റം ഭർത്താവിന്റെ മേൽ ചുമത്താനും, അതിലൂടെ ഭർത്താവിനെയും കുഞ്ഞിനെയും ഒരേ സമയം ഒഴിവാക്കി കാമുകനൊപ്പം ജീവിക്കാനുമാണ് പദ്ധതിയിട്ടതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

പുലർച്ചെ കുഞ്ഞുമായി കടൽതീരത്തെത്തിയ ശരണ്യ ആദ്യം കുട്ടിയെ കടലിലേക്ക് വലിച്ചെറിഞ്ഞു. എന്നാൽ കുഞ്ഞ് മരിക്കാതെ കരഞ്ഞുകൊണ്ട് അടുത്തേക്ക് എത്തിയതോടെ, വീണ്ടും കുഞ്ഞിനെ എടുത്ത് കടൽഭിത്തിയിലേക്ക് ശക്തിയായി എറിഞ്ഞ് മരണം ഉറപ്പാക്കുകയായിരുന്നു.

തുടർന്ന് വീട്ടിലെത്തി ഒന്നുമറിയാത്തവണ്ണം ഉറങ്ങാൻ കിടന്ന ശരണ്യ, രാവിലെ എഴുന്നേറ്റ് കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് പരിഭ്രാന്തി സൃഷ്ടിക്കുകയും തിരയുന്നതായി അഭിനയിക്കുകയും ചെയ്തു.

പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് തെളിവെടുപ്പിനായി സ്ഥലത്തെത്തിച്ചപ്പോൾ ജനങ്ങൾക്കിടയിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ആറ്റിങ്ങലിൽ സ്കൂളിലേക്ക് പോയ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ കാണാതായി; അന്വേഷണം ആരംഭിച്ച് പോലീസ്

ആറ്റിങ്ങലിൽ സ്കൂളിലേക്ക് പോയ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ കാണാതായി; അന്വേഷണം...

ശബരിമല കൊടിമരപ്രതിഷ്ഠ: കിലോക്കണക്കിന് സ്വർണം കാണിക്കയായി ലഭിച്ചെന്ന് അഭിഭാഷക കമ്മിഷണറുടെ റിപ്പോർട്ട്; മോഹൻലാലും സുരേഷ് ഗോപിയുമടക്കം നൽകി, രേഖയിലില്ല

ശബരിമല കൊടിമരപ്രതിഷ്ഠ: കിലോക്കണക്കിന് സ്വർണം കാണിക്കയായി ലഭിച്ചെന്ന് അഭിഭാഷക കമ്മിഷണറുടെ റിപ്പോർട്ട്;...

സ്വത്ത് തർക്കത്തിൽ ആക്രമണം; വയോധികൻ മരിച്ചു, മകൻ പൊലീസ് കസ്റ്റഡിയിൽ

സ്വത്ത് തർക്കത്തിൽ ആക്രമണം; വയോധികൻ മരിച്ചു, മകൻ പൊലീസ് കസ്റ്റഡിയിൽ ഇടുക്കി: സ്വത്ത്...

449 കോടി ചെലവിൽ 13 ഏക്കറിൽ ഉയർന്ന കൊച്ചിൻ ക്യാൻസർ സെന്റർ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

449 കോടി ചെലവിൽ 13 ഏക്കറിൽ ഉയർന്ന കൊച്ചിൻ ക്യാൻസർ സെന്റർ;...

തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമം; ഇടനിലക്കാരൻ അറസ്റ്റിൽ

തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമം; ഇടനിലക്കാരൻ അറസ്റ്റിൽ പാലക്കാട്: തമിഴ്നാട്ടിലെ...

Other news

Related Articles

Popular Categories

spot_imgspot_img