വാർധ: ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് 17 വയസ്സുകാരനെ 21കാരൻ കൊലപ്പെടുത്തി. ഹിമാൻഷു ചിമ്നെ ആണ് കൊല്ലപ്പെട്ടത്. പ്രതിയായ മാനവ് ജുംനേകിനെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു.
മഹാരാഷ്ട്രയിലെ വാർധ ജില്ലയിലാണ് സംഭവം നടക്കുന്നത്. ഇരുവരും ചേർന്ന് വോട്ടുകൾ ക്ഷണിച്ച് ഒരുമാസം മുമ്പ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതിൽ ഹിമാൻഷുവിന് കൂടുതൽ വോട്ട് ലഭിച്ചത് മാനവിനെ പ്രകോപിതനാക്കുകയായിരുന്നു. തുടർന്നുണ്ടായ തർക്കം പരിഹരിക്കാൻ ശനിയാഴ്ച മാനവ് ഹിമാൻഷുവിനെ വിളിച്ചു വരുത്തി. ഇരുവരും വഴക്കിടുകയും കൈയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു.