web analytics

ഫോണിന്റെ തിരിച്ചടവ് മുടങ്ങി; യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ക്രൂരമായി മർദ്ദിച്ചതായി പരാതി

യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ക്രൂരമായി മർദ്ദിച്ചതായി പരാതി

കോഴിക്കോട്: ഫോണിന്റെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ക്രൂരമായി മർദിക്കുകയും കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി പരാതി.

താമരശ്ശേരി അണ്ടോണ മൂഴിക്കുന്നത്ത് സ്വദേശിയായ അബ്ദുറഹ്മാൻ (41) ആണ് സംഭവത്തിൽ താമരശ്ശേരി പൊലീസിൽ പരാതി നൽകിയത്.

ഇന്നലെ രാത്രി എട്ടുമണിയോടെയാണ് താമരശ്ശേരി ചുങ്കം ജംഗ്ഷനു സമീപം ബാലുശ്ശേരി റോഡിലെ ആളൊഴിഞ്ഞ ഭാഗത്ത് വെച്ച് ആക്രമണം നടന്നത്.

കൊടുവള്ളിയിലെ ഒരു മൊബൈൽ ഷോപ്പിൽ നിന്ന് ടിവിഎസ് ഫൈനാൻസ് വഴിയാണ് അബ്ദുറഹ്മാൻ 36,000 രൂപ വിലയുള്ള മൊബൈൽ ഫോൺ വാങ്ങിയത്.

ഫോണിന്റെ മൂന്നാമത്തെ അടവ് മുടങ്ങിയതിനെ തുടർന്നാണ് ഭീഷണിയും ആക്രമണവും ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു.

തിരിച്ചടവ് വൈകിയതിനെ തുടർന്നാണ് ചിലർ ഇയാളെ ലക്ഷ്യമാക്കി ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് അബ്ദുറഹ്മാന്റെ ആരോപണം.

മറ്റൊരാളുടെ പേരിൽ ഫോൺ ചെയ്ത് അബ്ദുറഹ്മാനെ താമരശ്ശേരി ചുങ്കം ജംഗ്ഷനിലേക്ക് വിളിച്ചു വരുത്തിയ സംഘം, തുടർന്ന് ബാലുശ്ശേരി റോഡിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് എത്തിക്കുകയായിരുന്നു.

യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ക്രൂരമായി മർദ്ദിച്ചതായി പരാതി

അവിടെ വെച്ച് ഭീഷണിപ്പെടുത്തിയ ശേഷം പ്രതികൾ സഞ്ചരിച്ചിരുന്ന താർ ജീപ്പിലേക്ക് അബ്ദുറഹ്മാനെ വലിച്ചുകയറ്റാൻ ശ്രമിച്ചു.

എന്നാൽ ഇയാൾ പ്രതിരോധിക്കാൻ ശ്രമിച്ചതോടെ സംഘം അതിക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

മർദനത്തിനിടെ കത്തി ഉപയോഗിച്ച് കുത്താൻ ശ്രമിച്ചതായും, ദേഹമാസകലം പരിക്കേൽപ്പിച്ചതായും അബ്ദുറഹ്മാൻ പൊലീസിനോട് വെളിപ്പെടുത്തി.

നിലവിളി കേട്ട് സമീപവാസികൾ എത്തിയതോടെ പ്രതികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പരിക്കേറ്റ അബ്ദുറഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ താമരശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും, സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നതായും പൊലീസ് അറിയിച്ചു.

സാമ്പത്തിക ഇടപാടുകളുടെ പേരിൽ നിയമം കൈയിലെടുക്കുന്ന പ്രവണത അനുവദിക്കാനാകില്ലെന്നും, ഇത്തരം അക്രമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

Other news

കുത്തിവയ്പ്പ്, സോഷ്യൽ മീഡിയ പോസ്റ്റ്… 23കാരിയായ സന്ന്യാസിനിയുടെ മരണത്തിൽ ദുരൂഹത

കുത്തിവയ്പ്പ്, സോഷ്യൽ മീഡിയ പോസ്റ്റ്… 23കാരിയായ സന്ന്യാസിനിയുടെ മരണത്തിൽ ദുരൂഹത ജയ്പൂർ: രാജസ്ഥാനിലെ...

ഭാര്യയെ സംശയം; ദേഷ്യം തീർക്കാൻ വീടിന് തീയിട്ട് ഭർത്താവ്, ഭാര്യയും മകനും പൊള്ളലേറ്റ് ചികിത്സയിൽ

ഭാര്യയെ സംശയം; ദേഷ്യം തീർക്കാൻ വീടിന് തീയിട്ട് ഭർത്താവ്, ഭാര്യയും മകനും...

“കന്യാസ്ത്രീകളുടേതുപോലെ നിർധനരായ പാസ്റ്റർമാർക്കും വൈദികർക്കും പെൻഷൻ അനുവദിക്കണം”

"കന്യാസ്ത്രീകളുടേതുപോലെ നിർധനരായ പാസ്റ്റർമാർക്കും വൈദികർക്കും പെൻഷൻ അനുവദിക്കണം" തിരുവനന്തപുരം: കന്യാസ്ത്രീകൾക്ക് മാത്രമല്ല, നിർധനരായ...

‘പോയി ചാവെടാ’ എന്ന് പറഞ്ഞാൽ അത് പ്രേരണയാകുമോ? കാമുകനെ വെറുതെ വിട്ട് ഹൈക്കോടതി; വഴിത്തിരിവായ നിരീക്ഷണം

കൊച്ചി: പ്രണയനൈരാശ്യത്തെയോ തർക്കങ്ങളെയോ തുടർന്നുണ്ടാകുന്ന ആത്മഹത്യകളിൽ സുപ്രധാന നിരീക്ഷണവുമായി കേരള ഹൈക്കോടതി....

ദൈവവിഗ്രഹങ്ങൾ ഉൾപ്പെടെ 2 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച കേസ്; രണ്ട് പേർ അറസ്റ്റിൽ

ദൈവവിഗ്രഹങ്ങൾ ഉൾപ്പെടെ 2 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച കേസ്; രണ്ട്...

Related Articles

Popular Categories

spot_imgspot_img