web analytics

കോയമ്പത്തൂരിൽ പെൺകുട്ടി നേരിട്ടത് സമാനതകളില്ലാത്ത പീഡനം

രാത്രി 11 മുതൽ വെളുപ്പിന് 4 മണി വരെ മൂന്നു പേർ ചേർന്ന് ഉപദ്രവിച്ചു…മതിൽ ചാടികടന്ന് എത്തിയ പെൺകുട്ടി നാട്ടുകാരോട് പറഞ്ഞത്…

കോയമ്പത്തൂരിൽ പെൺകുട്ടി നേരിട്ടത് സമാനതകളില്ലാത്ത പീഡനം

കോയമ്പത്തൂർ: നഗരത്തെ നടുക്കിയ കൂട്ടബലാത്സംഗ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടിക്ക് നേരെ മണിക്കൂറുകൾ നീണ്ട അതിക്രമം നടന്നതായാണ് പുറത്തു വരുന്ന വിവരം.

രാത്രി ഏകദേശം 11 മണി മുതൽ വെളുപ്പിന് 4 മണി വരെ മൂന്നു പേർ ചേർന്ന് ആക്രമിച്ചതായാണ് വിവരം.

സാക്ഷികളുടെ മൊഴിയനുസരിച്ച്, നവംബർ 3നു പുലർച്ചെ 4 മണിയോടെയാണ് പെൺകുട്ടി വീടിന്റെ മതിലിൽ കയറി കതകിൽ മുട്ടിയത്. എന്നാൽ ആ സമയം വീട്ടുകാർ ഉറക്കത്തിലായിരുന്നതിനാൽ ആരും കേട്ടില്ല.

കോളിം​ഗ്ബെൽ പ്രവർത്തിച്ചില്ലെന്ന് മനസ്സിലാക്കിയ പെൺകുട്ടി, മോട്ടോർ സ്വിച്ച് അമർത്തുകയും ചെയ്തു. എന്നിട്ടും പ്രതികരണം ലഭിക്കാതെ വന്നപ്പോൾ, പടികൾ കയറിമുകളിലെ നിലയിലേക്ക് നടന്നു.

മുകളിലെ നിലയിൽ താമസിച്ചിരുന്നവർ ഉടൻ തന്നെ അവർ സമീപവാസികളെ വിളിച്ചു. താഴത്തെ നിലയിൽ താമസിക്കുന്ന കുടുംബം ഉൾപ്പെടെ എട്ട് വീടുകളിലെ ആളുകൾ സഹായത്തിനായി ഓടി എത്തി.

“പെൺകുട്ടി അപ്പോഴും ഭീതിയിലായിരുന്നു. അവൾ മൂന്നു പേർ ആക്രമിച്ചതായി പറഞ്ഞു; അവർ തന്റെ ബോയ്‌ഫ്രണ്ടിനെയും സമീപമുള്ള തരിശുഭൂമിയിൽ വെച്ച് അടിച്ചെന്നും പറഞ്ഞു. പെൺകുട്ടി അമ്മയോട് സംസാരിക്കണമെന്നു പറഞ്ഞപ്പോൾ ഫോൺ കൊടുത്തു എന്നും ദൃക്സാക്ഷികൾ പറഞ്ഞു

സംഭവദിവസം രാത്രി എയർപോർട്ടിന് സമീപം ഒഴിഞ്ഞ സ്ഥലത്ത് മദ്യപിച്ച പ്രതികൾ കാറിനുള്ളിൽ ഇരുന്ന യുവതിയെയും സുഹൃത്തിനെയും കണ്ടതോടെയാണ് ആക്രമണം നടത്തിയത്.

പ്രതികൾ വെട്ടുകത്തി ഉപയോഗിച്ച് യുവാവിനെ ആക്രമിച്ച് ബോധരഹിതനാക്കി. തുടർന്ന് പെൺകുട്ടിയെ റെയിൽവേ ട്രാക്കിന് സമീപമുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു.

യുവതിയുടെ നിലവിളി കേട്ടിട്ടും സമീപവാസികൾ ഇടപെട്ടില്ല. കാരണം, പ്രദേശത്ത് നിരന്തരം കവർച്ചയും മോഷണങ്ങളും നടക്കുന്നതിനാൽ അവർ അത് മറ്റൊരു സംഭവമെന്നു കരുതുകയായിരുന്നു.

പിന്നീട് ബോധം വീണ്ടെടുത്ത യുവാവാണ് പൊലീസ് വിവരം അറിയിച്ചത്. 100-ഓളം പൊലീസുകാർ ടോർച്ച് വെളിച്ചത്തിൽ തിരച്ചിൽ നടത്തിയെങ്കിലും 5 മണിക്കൂറിന് ശേഷമാണ് പെൺകുട്ടിയെ കണ്ടെത്താനായത്.

പ്രതികൾക്കെതിരെ കൂട്ടബലാത്സംഗം, വധശ്രമം, കവർച്ച തുടങ്ങി അഞ്ച് വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇവർക്കെതിരെ ഗുണ്ടാനിയമം ചുമത്താൻ ശുപാർശ ചെയ്തിട്ടുണ്ട്. മധുരയിലെ പൊലീസുദ്യോഗസ്ഥന്റെ മകളാണ് ഇരയായ യുവതി. ഇപ്പോൾ അവൾ ചികിത്സയിൽ കഴിയുകയാണ്.

അതേസമയംഒട്ടേറെ ക്രിമിനൽ കേസിലെ പ്രതികളും സഹോദരന്മാരുമായ കറുപ്പസ്വാമി (സതീശ്–30), കാളീശ്വരൻ (20) ബന്ധുവായ മധുര കറുപ്പായൂരണി സ്വദേശി എൻ.തപസി (ഗുണ–21) എന്നിവർക്ക് കോയമ്പത്തൂരുമായുള്ളത് ദീർഘകാല ബന്ധം.

അവസാനമായി സത്യമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിലെ കവർച്ച നടത്തിയതിന് ഒരു മാസം മുമ്പാണ് ഇവർ ജാമ്യത്തിലിറങ്ങിയത്.

കിണത്തുക്കടവ് സ്റ്റേഷൻ പരിധിയിൽ കൊലക്കേസിൽ പ്രതികളായതിനെ തുടർന്ന് പലയിടങ്ങളിലും മാറിമാറി താമസിച്ചാണ് കെട്ടിട നിർമാണ ജോലിക്ക് പോയിരുന്നത്.

പണമില്ലെങ്കിൽ കവർച്ച നടത്തുന്നതും പതിവാക്കിയിരുന്നു.ചെറുപ്രായത്തിൽ മാതാപിതാക്കൾക്കൊപ്പം ജോലി തേടി എത്തിയവരാണ് കറുപ്പ സ്വാമിയും കാളീശ്വരനും.

നഗരത്തെ നടുക്കിയ കൂട്ടബലാത്സംഗവും കവർച്ചയും നടത്തിയ മൂന്ന് പ്രതികളും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് പൊലീസ് വ്യക്തമാക്കി.

മധുരയിലെ കറുപ്പായൂരണി സ്വദേശികളായ സഹോദരന്മാരായ കറുപ്പസ്വാമി (സതീഷ് – 30), കാളീശ്വരൻ (20), ഇവരുടെ ബന്ധുവായ തപസി അഥവാ ഗുണ (21) എന്നിവർ ഉൾപ്പെട്ട സംഘമാണ് ഈ ക്രൂരതയ്ക്ക് പിന്നിൽ.

കഴിഞ്ഞ മാസം സത്യമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽ കവർച്ച കേസിൽ ജാമ്യത്തിലിറങ്ങിയവരാണ് ഇവർ.

കിണത്തുക്കടവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലക്കേസിൽ പ്രതികളായതിനെത്തുടർന്ന് ഇവർ പല സ്ഥലങ്ങളിലും ഒളിവിൽ കഴിയുകയായിരുന്നു.

കെട്ടിടനിർമാണ ജോലികളാണ് ഇവർ ചെയ്തിരുന്നത്, എന്നാൽ പണമില്ലാത്തപ്പോൾ കവർച്ചയിലൂടെ പണം സമ്പാദിക്കാനാണ് പതിവ്.

ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളോടൊപ്പം തൊഴിലിനായി കോയമ്പത്തൂരിലെത്തിയ ഇവർ പിന്നീട് ക്രിമിനൽ ലോകത്തേക്ക് വഴുതിയെന്നതാണ് പൊലീസ് വിലയിരുത്തൽ.

പൊലീസ് കമ്മിഷണർ എ. ശരവണ സുന്ദർ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയതനുസരിച്ച്, പ്രതികൾ മൂന്ന് ദിവസം മുമ്പ് കോവിൽ പാളയത്ത് നിന്നാണ് ടിവിഎസ് എക്സൽ ഇരുചക്രവാഹനം മോഷ്ടിച്ചത്.

അത് ഉപയോഗിച്ചാണ് അവർ നഗരത്തിൽ സഞ്ചരിക്കുകയും, പിന്നീട് ഈ കുറ്റകൃത്യത്തിന് ഉപയോഗിക്കുകയും ചെയ്തത്. കോവിൽ പാളയം പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം വിപുലമാക്കാത്തത് പ്രതികൾക്ക് സഹായകമായി.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഡിറ്റക്ടർ വഴി പ്രതികളെ തിരിച്ചറിഞ്ഞതാണെന്ന് പൊലീസ് വ്യക്തമാക്കി. മൂന്നു പേർ ഒരേ വാഹനത്തിൽ രണ്ട് മദ്യഷാപ്പുകളിൽ എത്തിയതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാമായിരുന്നു.

300-ഓളം ക്യാമറകൾ പരിശോധിച്ചപ്പോൾ, അവയിൽ പകുതിയോളം പ്രവർത്തനരഹിതമായിരുന്നതായി കമ്മിഷണർ പറഞ്ഞു. വീട്ടുടമകൾ ക്യാമറകൾ പ്രവർത്തനക്ഷമമാണോ എന്ന് ഉറപ്പാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.

കമ്മിഷണർ പറഞ്ഞു: “നഗരത്തിൽ 59 റോന്ത് വാഹനങ്ങളാണ് നിലവിൽ പ്രവർത്തിക്കുന്നത്. ജിപിഎസ് മുഖേന ഇവയുടെ പ്രവർത്തനം നിരീക്ഷിക്കുന്നു. എന്നാൽ സംഭവം നടന്ന രാത്രിയിൽ എയർപോർട്ടിന് സമീപം പട്രോളിംഗ് ഉണ്ടായിരുന്നില്ല. ഇനി രണ്ട് റോന്ത് വാഹനങ്ങൾ ആ പ്രദേശത്ത് സ്ഥിരമായി വിന്യസിക്കും.”

അദ്ദേഹം കൂട്ടിച്ചേർത്തു, “ഒരാഴ്ചയ്ക്കകം നഗരത്തിൽ 1,400 പുതിയ സിസിടിവി ക്യാമറകൾ സ്ഥാപിക്കും. കുറ്റവാളികളെ കണ്ടെത്താനും നഗരസുരക്ഷ ഉറപ്പാക്കാനുമാണ് ഇതിന്റെ ലക്ഷ്യം.”

കൂടാതെ, പൊതുജനങ്ങൾക്കായി ‘പോലീസ് അക്ക്’, ‘പോലീസ് ബ്രോ’ ആപ്പുകൾ പുറത്തിറക്കിയിട്ടുണ്ടെന്നും, ഫോൺ മൂന്നു തവണ കുലുക്കിയാൽ പോലും അടിയന്തര സാഹചര്യങ്ങളിൽ പൊലീസ് ഉടൻ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

English Summary:

In Coimbatore, three men with a long criminal history — brothers Karuppaswamy (Satheesh, 30), Kalishwaran (20), and their relative Tapasi alias Guna (21) — have been arrested for the gang rape and assault of a young woman near the airport area. The accused, who were recently out on bail in a robbery case, attacked a college student and her friend on Sunday night after spotting their car near an isolated stretch. They assaulted the man with a machete, rendering him unconscious, and then dragged the woman into nearby bushes and raped her.

spot_imgspot_img
spot_imgspot_img

Latest news

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ പടയോട്ടം!

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ...

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

Other news

പൊള്ളുന്ന ചൂടിൽ കേരളം; ആശ്വാസമായി മഴയെത്തുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം

പൊള്ളുന്ന ചൂടിൽ കേരളം; ആശ്വാസമായി മഴയെത്തുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്,...

ക്രൂരതയുടെ പാരമ്യം! അമ്മയെ കൊന്ന് മക്കളോടൊപ്പം തിരച്ചിൽ നടത്തി പ്രതി; ജാംനഗറിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിയുന്നു

ക്രൂരതയുടെ പാരമ്യം! അമ്മയെ കൊന്ന് മക്കളോടൊപ്പം തിരച്ചിൽ നടത്തി പ്രതി; ജാംനഗറിനെ...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

ദേശീയ പാർട്ടികൾക്ക് 6,648 കോടി സംഭാവന; സിംഹഭാഗവും ബിജെപിക്ക്

ദേശീയ പാർട്ടികൾക്ക് 6,648 കോടി സംഭാവന; സിംഹഭാഗവും ബിജെപിക്ക് ന്യൂഡൽഹി: 2024-25 സാമ്പത്തിക...

പരാജയം, അഭിമാനക്ഷതം, അപകടഭീതി; ഇന്നത്തെ നക്ഷത്രഫലം

പരാജയം, അഭിമാനക്ഷതം, അപകടഭീതി; ഇന്നത്തെ നക്ഷത്രഫലം മേടം: ദിവസത്തിന്റെ തുടക്കത്തിൽ കാര്യവിജയം, അംഗീകാരം,...

കനിമൊഴി മത്സരിക്കണമെന്ന ആവശ്യം ശക്തം; ഡി.എം.കെ പട്ടികയ്ക്ക് മുന്നോടിയായി ചർച്ചകൾ ചൂടുപിടിക്കുന്നു

കനിമൊഴി മത്സരിക്കണമെന്ന ആവശ്യം ശക്തം; ഡി.എം.കെ പട്ടികയ്ക്ക് മുന്നോടിയായി ചർച്ചകൾ ചൂടുപിടിക്കുന്നു കനിമൊഴി...

Related Articles

Popular Categories

spot_imgspot_img