ഉത്തർപ്രദേശ്: ഇന്ത്യൻ വനിത ക്രിക്കറ്റ് താരം ദീപ്തി ശർമ നൽകിയ മോഷണ പരാതിയിൽ സഹതാരത്തിനെതിരെ പോലീസ് കേസെടുത്തു. യുപി വാരിയേഴ്സിൽ സഹതാരമായിരുന്ന ആരുഷി ഗോയലിനെതിരെയാണ് നടപടി.
ആഭരണങ്ങളും പണവുമടക്കം 25 ലക്ഷം രൂപ വിലമതിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ചെന്നാണ് ദീപ്തിയുടെ പരാതി. ആഗ്രയിലെ സാദർ ഏരിയയിലുള്ള ഫ്ലാറ്റിൽ നിന്നാണ് ദീപ്തി കവർച്ച നടത്തിയതെന്നാണ് ആരോപണം.
ഭവനഭേദനം, മോഷണം, ക്രിമിനൽ വിശ്വാസ വഞ്ചന, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ആരുഷിക്കെതിരെ കേസെടുത്തിരിക്കുന്നത്. യുപി പൊലീസിലെ ഡിഎസ്പിയായ ദീപിതി ഇംഗ്ലണ്ട് പരമ്പരയ്‌ക്ക് ഒരുങ്ങുന്ന ഇന്ത്യൻ സ്ക്വാഡിലെ അംഗമാണ്.
നിലവിൽ ബെംഗളൂരുവിലെ ഇന്ത്യൻ ക്യാമ്പിലാണ് ദീപ്തിയുള്ളത്. താരത്തിന് വേണ്ടി സഹോദരൻ സുമിത്താണ് പരാതി നൽകിയത്. ആരുഷിയോട് പണം മടക്കി നൽകാൻ ദീപിത് ആവശ്യപ്പെട്ടിരുന്നെങ്കിലും അവർ ഇത് നിരാകരിച്ചെന്ന് സുമിത് പറയുന്നു.
ഒരേ ടീമിൽ ഒരുമിച്ച് കളിക്കുന്ന ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാൽ പിന്നീട് ആരുഷിയും അവരുടെ മാതാപിതാക്കളും ദീപിതി ശർമയെ സാമ്പത്തികമായി ചൂഷണം ചെയ്യാൻ തുടങ്ങി.
സാമ്പത്തിക പരാധീനതയും കുടുംബത്തിന്റെ അടിയന്തര ആവശ്യങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു ചൂഷണം നടത്തിയിരുന്നത്. എന്നാൽ സംഭവത്തിൽ ആരുഷി ഇതുവരെ പ്രതികരച്ചിട്ടില്ലെങ്കിലും പരാതിയിൽ കഴമ്പുണ്ടെന്ന് പോലീസ് വ്യക്തമാക്കി.