യുവതിയെ കുത്തി വീഴ്ത്തി പെട്രോള്‍ ഒഴിച്ചു കത്തിച്ചു കൊന്നത് മോഷണ ശ്രമം ചെറുത്തതോടെ; രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് കാലൊടിഞ്ഞ പ്രതി പിടിയില്‍
ചെന്നൈ: മോഷണശ്രമത്തിനിടെ യുവതിയെ കുത്തിവീഴ്ത്തി പെട്രോൾ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ.
അറുമ്പാക്കം മെട്രോ സ്റ്റേഷനു സമീപം ചായക്കട നടത്തുന്ന ശ്രീനിവാസന്റെ ഭാര്യ അമുത (45) കൊല്ലപ്പെട്ട സംഭവത്തിലാണ് പ്രതിയെ നാട്ടുകാർ സംഭവസ്ഥലത്ത് നിന്ന് പിടികൂടിയത്.
ജൂസ് കട ഉടമയും ചെന്നൈ സ്വദേശിയുമായ ശാന്തകുമാറാണ് (28) അറസ്റ്റിലായത്.
അമുതയെ തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് കാലൊടിഞ്ഞ ശാന്തകുമാറിന്റെ കൈവശത്ത് നിന്ന് മോഷ്ടിച്ച സ്വർണ മോതിരവും കമ്മലും പോലീസ് പിടിച്ചെടുത്തു.
വ്യാഴാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം. അമുത സ്ഥിരമായി ധരിച്ചിരുന്ന പത്ത് പവനോളം തൂക്കം വരുന്ന സ്വർണമാലയാണ് ആക്രമണത്തിന്റെ പ്രധാന ലക്ഷ്യമെന്ന് പോലീസ് വ്യക്തമാക്കി.
ചായക്കടയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ അമുതയെ പിന്തുടർന്ന ശാന്തകുമാർ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നു.
മോഷണശ്രമം അമുത ചെറുത്തതോടെ ഇയാൾ കത്തി കൊണ്ട് കുത്തി വീഴ്ത്തി, തുടർന്ന് പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. സ്വർണമാല മോഷ്ടിക്കാനായിരുന്നു ഉദ്ദേശമെന്ന് പ്രതി പിന്നീട് മൊഴി നൽകി.
വീട്ടിൽ നിന്നു പുക ഉയരുന്നത് ശ്രദ്ധിച്ച പ്രദേശവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. സ്ഥലത്തെത്തിയ പോലീസ് അമുതയെ മരിച്ച നിലയിൽ കണ്ടെത്തി. പോസ്റ്റ്‌മോർട്ടത്തിനുശേഷം സംസ്കാരം നടത്തി.
മോഷണം മാത്രമാണോ കൊലപാതകത്തിന് പിന്നിലെ കാരണമെന്നതും, പ്രതിക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നതും ഉൾപ്പെടെ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
English Summary
A man has been arrested in Chennai for brutally murdering a woman during a robbery attempt. The victim, Amutha (45), wife of a tea shop owner near Arumbakkam Metro Station, was stabbed and then set on fire after petrol was poured on her.
chennai-arumbakkam-woman-murdered-during-robbery-attempt-accused-arrested
Chennai, Arumbakkam, murder, robbery attempt, gold theft, crime news, Tamil Nadu police









