മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് ആയിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രവും പോസ്റ്റുമോർട്ടം റിപ്പോർട്ട് അടക്കമുള്ള പ്രധാനപ്പെട്ട രേഖകളും കാണാതായി. കേസിൽ എറണാകുളം സെൻട്രൽ പോലീസ് കോടതിയിൽ സമർപ്പിച്ച രേഖകളാണ് സെഷൻസ് കോടതിയിൽ നിന്ന് കാണാതായത്. രേഖകൾ നഷ്ടപ്പെട്ട വിവരം ജഡ്ജി ഡിസംബറിൽ ഹൈക്കോടതിയെ അറിയിച്ചതിനെ തുടർന്ന് ഇവ കണ്ടെടുക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. 2022 ൽ കേന്ദ്രസർക്കാർ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ, നിരോധനത്തിന് കാരണമായ കുറ്റകൃത്യങ്ങളിൽ അഭിമന്യു കൊലക്കേസും ഉൾപ്പെടുത്തിയിരുന്നു.
ജൂലൈ 2നാണ് അഭിമന്യു കൊല്ലപ്പെട്ടത്. മഹാരാജാസ് ക്യാമ്പസിന്ററെ ഉള്ളിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊല്ലപ്പെടുമ്പോൾ എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായിരുന്നു അഭിമന്യു. എസ്എഫ്ഐ ബുക്ക് ചെയ്ത മതിലിൽ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ ചുവരെഴുത്ത് നടത്തുകയും അതിനുമുകളിൽ അഭിമന്യു വർഗീയത തുലയട്ടെ എന്ന് എഴുതുകയും ചെയ്തതാണ് കുറ്റകൃത്യത്തിന് കാരണമായി പറയുന്നത്. ഇത് ചോദ്യം ചെയ്യാൻ എത്തിയത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പുറത്തുനിന്നും ആയുധങ്ങളുമായി ക്യാമ്പസിൽ എത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ട്.
Read Also: വെറും അഞ്ച് ദിവസത്തിനുള്ളില്‍ റെസിഡന്‍സ് വിസയും വര്‍ക്ക് പെര്‍മിറ്റും നേടാൻ അവസരമൊരുക്കി ദുബായ് !