തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൈ കൊടുക്കുന്ന വരുണ്ട്, കെട്ടിപ്പിടിക്കുന്നവരുണ്ട്, എന്നാൽ ഇതല്പംകടന്നുപോയി.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി എംപി തൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുവതിയെ ചുംബിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പശ്ചിമ ബംഗാളിലെ മാൾഡ ഉത്തർ മണ്ഡലത്തിൽ നിന്ന് രണ്ടാം തവണയും മത്സരിക്കുന്ന ഖഗൻ മുർമുവാണു വിവാദ പുരുഷനായത്. തന്റെ മഡലത്തിലെ ഒരു ഗ്രാമത്തിൽ വോട്ട് ചോദിക്കുന്നതിനിടെയാണ് ഇയാൾ സ്ത്രീയെ ചുബിച്ചത്. ഇതിന്ടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തി.
തിങ്കളാഴ്ച മുർമു തൻ്റെ പാർലമെൻ്റ് മണ്ഡലത്തിലെ ചഞ്ചലിലെ സിഹിപൂർ ഗ്രാമത്തിൽ വീടുവീടാന്തരം കയറി പ്രചാരണം നടത്തുന്നതിനിടെയാണ് സംഭവം. ചൊവ്വാഴ്ച തൃണമൂൽ കോൺഗ്രസ് ബിജെപി എംപിയുടെ ഫോട്ടോകൾ ഷെയർ ചെയ്ത് അദ്ദേഹത്തെ രൂക്ഷഭാഷയിൽ വിമർശിച്ചു. എന്നാൽ തൻ്റെ പ്രവൃത്തിയെ മുർമു നിഷേധിച്ചില്ല. ഓരോ കുടുംബത്തിനും അമ്മമാരും പെൺമക്കളും ഉണ്ട്. സ്ത്രീകൾ അമ്മമാരായിരിക്കുമ്പോൾ ആളുകൾ നമുക്ക് ദൈവത്തെപ്പോലെയാണ്. ബിജെപി സ്ത്രീകളെ ബഹുമാനിക്കുന്നു. മുർമു പ്രതികരിച്ചു.
Read also: അയർലണ്ടിൽ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു; മരിച്ചത് വയനാട് സ്വദേശി