ഒന്നിച്ചു നടത്തിയ ബിസിനസ്സിൽ തന്നെ വഞ്ചിച്ചെന്നാരോപിച്ച് ബിസിനസ്സ് പങ്കാളിയുടെ കുട്ടികളെ കൊന്ന് കെട്ടിത്തൂക്കി. ജോധ്പൂരിലെ ബോറാന്‍ഡയിലാണ് സംഭവം. 12 വയസ്സുകാരിയായ തമന്ന, 8 വയസ്സുകാരനായ ശിവപാല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. 70 കാരനായ ശ്യാം സിങ് ഭാടിയ പങ്കാളിയുടെ രണ്ട് കുട്ടികളെ കൊലപ്പെടുത്തുകയായിരുന്നു. Business partner’s children killed and hanged
സംഭവം ഇങ്ങനെ:
ശ്യാമും കുട്ടികളുടെ പിതാവായ പ്രദീപും തമ്മിൽ 20 വർഷത്തെ പരിചയമുണ്ട്. ബോറാന്‍ഡയിലെ വള ഫാക്ടറിക്ക് സമീപമാണ് ഇയാളുടെ വീട്. ഒന്‍പതു മാസം മുന്‍പ് ഇരുവരും ചേർന്ന് ഒരു വള ഫാക്ടറി ആരംഭിച്ചിരുന്നു. തുടർന്ന് പ്രദീപ് ബിസിനസിൽ നിന്ന് പിന്മാറി. ഇതോടെ ശ്യാമിന് വലിയ സാമ്പത്തിക നഷ്ടമുണ്ടായി. തുടർന്നാണ്ഇയാൾ കൊലപാതകത്തിന് പദ്ധതിയിട്ടത്.
കുട്ടികളെ കാണാതായതിനെ തുടർന്ന് കഴിഞ്ഞ വെളളിയാഴ്ചയാണ് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്.
തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിൽ ശ്യാമിന്റെ വാടക വീട്ടിൽ നിന്ന് കെട്ടിതൂക്കിയ നിലയിൽ കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി.
ശ്യാം കുട്ടികളെ സ്‌കൂളിൽ നിന്നും വീട്ടിലേക്ക് കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് കണ്ടെത്തി
ബിസിനസിൽ തന്നെ വഞ്ചിച്ചതിനുള്ള പ്രതികാരമായാണ് കുട്ടികളെ കൊലപ്പെടുത്തിയത് എന്ന് സൂചിപ്പിക്കുന്ന ഒരു കുറിപ്പ് സംഭവസ്ഥലത്ത് നിന്ന് പൊലീസിന് കിട്ടി. പ്രതി ഒളിവിലാണ്. അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു .